ഈ വര്‍ഷം ദുബൈയില്‍ നൽകിയത് 1.70 കോടി വിസകൾ
text_fieldsദുബൈ : ദുബൈയില്‍ ഈ വര്‍ഷംഇതുവരെ ദുബൈ എമിഗ്രേഷന്‍ വകുപ്പ് നൽകിയത് 1.70 കോടി വിസകളാണെന്ന് താമസ കുടിയേറ്റ വകുപ്പ് അറിയിച്ചു. ഈ വര്‍ഷം ജനുവരി മുതല്‍ മേയ് വരെയുള്ള കണക്കാണിത്. 2016-ല്‍ ഈ കാലയളവില്‍ 1.55 കോടി വിസകളാണ് ഇഷ്യൂ ചെയ്തിരുന്നത്. ഈ വര്‍ഷം മെയ് വരെ വകുപ്പ് 45 ലക്ഷം റെസിഡൻസി ഇടപാടുകളാണ് പൂര്‍ത്തീകരിച്ചുകൊടുത്തത്. അതേസമയം കഴിഞ്ഞ വര്‍ഷം 26 ലക്ഷമായിരുന്നു ഇതെന്ന് ഒൗദ്യോഗിക കണക്കുകൾ പറയുന്നു.
താമസ-കുടിയേറ്റ വകുപ്പിെൻറ മിക്ക സേവനങ്ങളും ഓണ്‍ലൈനിലേക്ക് മാറ്റിയിട്ടുണ്ട്.ഇത് ഉപയോക്താക്കൾക്ക് വേഗത്തിലും കാര്യക്ഷമമായു സേവനം ലഭ്യമാക്കുന്നു. സ്മാർട്ട് േഫാണുകളിലൂടെയും ടാബ്ലറ്റുകളിലുടെയും മറ്റു ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചും വകുപ്പിെൻറ സേവനങ്ങള്‍ ഓഫീസുകൾ സന്ദര്‍ശികാതെ ഉപഭോക്താക്കളിലേക്ക് എത്തുന്നു. ഇത് ഉപയോക്താക്കൾക്ക് ഏറെ ഗുണം ചെയ്യുന്നെന്ന് എമിഗ്രേഷൻ വകുപ്പ് തലവൻ മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് റാശിദ് അല്‍ മറി പറഞ്ഞു. ടൈപ്പിങ് സെൻററുകളിലേക്കും അമര്‍ ബിസിനസ് കേന്ദ്രങ്ങളിലേക്കും അപേക്ഷകളിലെ നടപടികൾ മാറ്റിയെടുത്തിട്ടുണ്ട്. ഇത് വഴി 90 ശതമാനം ഉപയോക്താക്കളുടെ ഓഫീസ് സന്ദര്‍ശനം കുറക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഈ മേഖലയില്‍ പൂജ്യമാണ് ദുബൈ എമിഗ്രേഷന്‍ ലക്ഷ്യമിടുന്നത്.കഴിഞ്ഞ വേനൽക്കാലത്ത് ദിവസം ശരാശരി 3,000 പേർ എമിഗ്രേഷൻ ആസ്ഥാനം സന്ദർശിച്ചിരുന്നു. സ്മാര്‍ട്ട് സംവിധാന രീതികള്‍ വന്നതോടെ സന്ദര്‍ശകരുടെ എണ്ണം ക്രമാതീതമായി കുറക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മേജര്‍ ജനറല്‍ കൂട്ടിചേര്‍ത്തു
ദുബൈയിലെ മിക്ക കമ്പനികളും സ്മാർട് സിസ്റ്റത്തിൽ രജിസ്റർ ചെയ്തത് കൊണ്ട് ജീവനക്കാരുടെ വിസകള്‍ ഓൺലൈനായി അപേക്ഷിക്കാന്‍ കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.