യു.എ.ഇ ഫലസ്തീൻ ജനതക്കൊപ്പം –ശൈഖ് മുഹമ്മദ് ബിൻ റാശിദ്
text_fieldsദുബൈ: എല്ലാ അന്താരാഷ്ട്ര ഉടമ്പടികളിലും അംഗീകരിക്കപ്പെട്ട ഫലസ്തീനിയൻ ജനതയുടെ അവകാശങ്ങളോടും ജറുസലേമിെൻറ അറബ് അസ്ഥിത്വത്തോടും ഒപ്പം യു.എ.ഇ ഉറച്ചു നിൽക്കുന്നതായി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആവർത്തിച്ചു വ്യക്തമാക്കി. ജറുസലേം വിവിധ വിശ്വാസങ്ങൾ പുലർത്തുന്നവരുടെ പുണ്യഭൂമിയാണ്. അതു നിലനിർത്തുന്നത് മേഖലയിലെ സമാധാന പ്രക്രിയക്കും സ്ഥിരതക്കും അത്യാവശ്യമാണ്. ഏതെങ്കിലും രീതിയിൽ അതു ലംഘിക്കപ്പെടുന്നത് തീവ്രവാദികൾക്ക് വാതിൽ തുറന്നു കൊടുക്കലാണെന്നും യു.എ.ഇ മന്ത്രിസഭാ യോഗത്തിൽ അധ്യക്ഷത വഹിച്ചു കൊണ്ട് സംസാരിക്കവെ ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.
ദേശീയ ഉന്നത വിദ്യാഭ്യാസ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഉന്നത ശാസ്ത്ര സാേങ്കതിക മേഖലകളിൽ മികച്ച നിലവാരം കൈവരിക്കാനും വരും തലമുറയെ മുന്നോട്ടു നയിക്കാനും ലക്ഷ്യമിടുന്നതാണ് പദ്ധതി. 46 വർഷം മുൻപ് 40 സർവകലാശാല വിദ്യാർഥികൾ മാത്രമുണ്ടായിരുന്ന നാട്ടിലിന്ന് 77 പൊതു-സ്വകാര്യ സർവകലാശാലകളുണ്ട്. നമ്മുടെ സർവകലാശാലകളെ ലോകത്തെ ഏറ്റവും മികച്ച 100 എണ്ണത്തിൽ ഉൾപ്പെടുത്താൻ പദ്ധതി ലക്ഷ്യമിടുന്നതായി ശൈഖ് മുഹമ്മദ് പറഞ്ഞു.
സമ്പദ് വ്യവസ്ഥയെ മുന്നോട്ടു നയിക്കാൻ കഴിയുന്ന വിധത്തിൽ സാേങ്കതിക-പ്രായോഗിക പരിശീലനങ്ങൾ നൽകി തലമുറയെ മുന്നോട്ടു നയിക്കാനും മിടുക്കരായ ഇമറാത്തി പ്രഫഷനലുകളെ സൃഷ്ടിക്കാനും ലോക രാഷ്ട്രങ്ങളുമായി മത്സരിക്കാനും കെൽപ്പുറ്റവരാക്കി മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. അബൂദബി പ്രസിഡൻഷ്യൽ പാലസിൽ ചേർന്ന യോഗത്തിൽ ഉപ പ്രധാനമന്ത്രിയും അഭ്യന്തര മന്ത്രിയുമായ ലഫ്. ജനറൽ ശൈഖ് സൈഫ് ബിൻ സായിദ് ആൽ നഹ്യാൻ, ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ തുടങ്ങിയവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.