ഉമ്മു സുഖീം ബീച്ചിൽ ഇനി രാത്രിയും നീന്താം
text_fieldsദുബൈ: കടലിൽ രാത്രികാല നീന്തലിെൻറ ഉല്ലാസവും ഇനി ദുബൈ നഗരവാസികൾക്ക് സ്വന്തം. ബുർജുൽ അറബിൽ നിന്ന് ഒരു കിലോമീറ്റർ അകലെയായി ഉമ്മുസുഖീം ബിച്ച് ഒന്നിലാണ് ദുബൈ നഗരസഭ ഇൗ സംവിധാനമൊരുക്കിയത്. കാറ്റിൽ നിന്നും സൂര്യപ്രകാശത്തിൽ നിന്നും ലഭിക്കുന്ന ഉൗർജമുപയോഗപ്പെടുത്തി പരിസ്ഥിതി സൗഹാർദപരമായാണ് കടലോരത്ത് സൗകര്യങ്ങളൊരുക്കിയത്. ദുബൈ നഗരവാസികൾക്കും സന്ദർശകർക്കും സുരക്ഷിതവും സന്തോഷകരവുമായ രാത്രി നീന്തൽ സാധ്യമാക്കുക വഴി എമിറേറ്റിനെ സ്മാർട്ട് നഗരമാക്കി മാറ്റാനുള്ള സർക്കാറിെൻറ പ്രവർത്തനത്തിന് ആക്കം കൂട്ടുകയാണെന്ന് നഗരസഭാ ഡയറക്ടർ ജനറൽ ഹുസൈൻ നാസർ ലൂത്ത പറഞ്ഞു.
വേനൽ കാലത്ത് പകൽ നേരങ്ങളിൽ ചൂട് കൂടുതലാകയാൽ രാത്രി നീന്തലിന് സൗകര്യമൊരുക്കണമെന്ന നിരവധി പേരുടെ ആഗ്രഹം പരിഗണിച്ചാണ് ഇൗ ഉദ്യമം.
സൂര്യാസ്തമനം കഴിഞ്ഞാൽ സ്വയം പ്രകാശിക്കുന്ന സ്മാർട്ട് പോളുകളാണ് നീന്തൽ മേഖലയിലെ ഒരു പ്രത്യേകത. 12 മീറ്റർ ഉയരമുള്ള ഇവയിൽ നിന്ന് 120 മീറ്റർ നീളത്തിലും 50 മീറ്റർ ആഴത്തിലും പ്രകാശമെത്തും. കടൽ പ്രക്ഷുബ്ധമായാൽ സഞ്ചാരികൾക്കുള്ള മുന്നറിയിപ്പും ഇതിൽ ഘടിപ്പിച്ച സെൻസർ വഴി ലഭ്യമാകുമെന്ന് പരിസ്ഥിതി വകുപ്പ് ഡയറക്ടർ ആലിയ അബ്ദു റഹീം അൽ ഹർമൂദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.