യു.എ.ഇ വിളിക്കുന്നു... കമോൺ കേരള
text_fieldsഷാർജ സുൽത്താെൻറ മുഖ്യ രക്ഷകർതൃത്വത്തിൽ നടക്കുന്ന ഗൾഫ്മാധ്യമം ഇൻഡോ^ അറബ് വ്യാപാര^സാംസ്കാരിക മേള ജനുവരിയിൽ ഷാർജയിൽ
ദുബൈ: നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വ്യാപാര സൗഹൃദത്തിെൻറയും സാംസ്കാരിക വിനിമയത്തിെൻറയും ഒാർമ പുതുക്കി യു.എ.ഇയും ഇന്ത്യയും ഹൃദയങ്ങൾ ചേർത്തു പിടിക്കുന്നു. ഇൻഡോ-അറബ് സൗഹൃദത്തിെൻറ പുതുചരിതമെഴുതാൻ ഇന്ത്യയിലെ ആദ്യ അന്താരാഷ്ട്ര ദിനപത്രവും ഗൾഫ് മലയാളിയുടെ മുഖപത്രവുമായ ‘ഗൾഫ് മാധ്യമം’ ഒരുക്കുന്ന ‘കമോൺ കേരള’ മഹാമേളക്ക് രക്ഷകർതൃത്വം വഹിക്കുന്നത് യു.എ.ഇ സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയാണ്.
ഷാർജ എക്സ്പോ സെൻററിൽ 2018 ജനുവരി 25,26,27 തീയതികളിൽ അരങ്ങേറുന്ന മഹാമേളയിൽ ഇന്ത്യയിൽ നിന്നും അറബ് മേഖലയിൽ നിന്നുമുള്ള വാണിജ്യ വ്യാപാര സംഘങ്ങളും സാംസ്കാരിക പ്രമുഖരും സംഗമിക്കും. സംസ്ഥാന മന്ത്രിമാരും സർക്കാർ സ്ഥാപനങ്ങളും സാംസ്കാരിക പ്രമുഖരും സിനിമാ-കലാ പ്രവർത്തകരും കേരളത്തിെൻറ പെരുമയേറ്റി പങ്കുചേരും. ആവോളം നൻമയും സ്നേഹവും പകർന്ന് ചരിത്രം സൃഷ്ടിച്ച ഷാർജ സുൽത്താെൻറ കേരള സന്ദർശനത്തിന് മലയാളം അർപ്പിക്കുന്ന നന്ദി സൂചകമായ പ്രത്യഭിവാദനം കൂടിയാണ് കമോൺ കേരള.
യു.എ.ഇയിലെ മുൻനിര സ്ഥാപനങ്ങളും സംരംഭങ്ങളും സാംസ്കാരിക തലസ്ഥാനത്തേക്ക് കേരളത്തെ വരവേൽക്കാൻ സന്നദ്ധത അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. ആഗോള ഖ്യാതി നേടിയ യു.എ.ഇയിലെ വ്യവസായ പ്രമുഖരും സ്ഥാപനങ്ങളും മുതൽ കേരളത്തിലെ ചെറുഗ്രാമങ്ങളിൽ നിന്ന് ഉദയമെടുത്ത സ്റ്റാർട്ട്അപ്പ് സംരംഭകർവരെ അണി നിരക്കുന്ന ‘കമോൺ കേരള’ പുത്തൻ വ്യാപാര സമവാക്യങ്ങൾ രൂപപ്പെടുത്തും. യു.എ.ഇയിലെ നിക്ഷേപകർക്ക് ഉചിതമായ സംരംഭങ്ങളെ കണ്ടെത്താനും കേരള സംരംഭകർക്ക് മികച്ച വ്യാപാര സാധ്യതകൾ തേടാനും ഏറ്റവും ഉചിതമായ വേദിയാകുമിത്.
യു.എ.ഇയുടെ ഏറ്റവും വലിയ വിദേശ വ്യാപാര പങ്കാളി എന്ന ഇന്ത്യയുടെ സ്ഥാനം ‘കമോൺ കേരള’യിലൂടെ കൂടുതൽ ശക്തമാവും. കേരളത്തിെൻറ ഒാരോ ഗ്രാമങ്ങളുടെയും തുടിപ്പുകൾ ത്രിദിന മേളയിൽ പ്രതിഫലിക്കും. കേരളത്തിെൻറ പ്രകൃതിയുടെയും പാരമ്പര്യത്തിെൻറയും മനോഹാരിതയെ പുനരാവിഷ്കരിക്കുന്ന മേളവൈവിധ്യങ്ങൾ യു.എ.ഇയിലെ ആഗോള ജനതക്കും മലയാളി സമൂഹത്തിനും കാഴ്ചയുടെ വിരുന്നാവും. രുചിയുടെയും മഹാപ്രകടനങ്ങൾക്കും ഷാർജ സാക്ഷ്യം വഹിക്കും. അക്ഷരാർഥത്തിൽ മലയാളക്കരയുമായി അറബ് സമൂഹം പുലർത്തി വരുന്ന നന്മയിലും വിശ്വാസത്തിലും ഉൗന്നിയ ബന്ധത്തിെൻറ പുത്തൻ കൊടിയടയാളമായി മാറും കമോൺ കേരള.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.