Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Oct 2017 8:52 AM GMT Updated On
date_range 22 Oct 2017 8:52 AM GMTഇൗ വർഷം യു.എ.ഇ പതാകദിനാചരണം നവംബർ രണ്ടിന്
text_fieldsbookmark_border
അബൂദബി: യു.എ.ഇ പതാകദിനാചരണത്തിെൻറ ഭാഗമായി നവംബർ രണ്ടിന് രാവിലെ 11ന് പതാക ഉയർത്താൻ നിർദേശം. ഇതുവരെ നവംബർ മൂന്നിനായിരുന്നു യു.എ.ഇ പതാകദിനം ആചരിച്ചുവന്നിരുന്നതെങ്കിലും ഇൗ വർഷം നവംബർ രണ്ടിന് ആചരിക്കാനാണ് കാബിനറ്റ്– ഭാവി കാര്യ മന്ത്രാലയം പുറത്തിറക്കിയ സർക്കുലറിൽ നിർദേശിച്ചിരിക്കുന്നത്. ശനിയാഴ്ചയാണ് മന്ത്രാലയം സർക്കുലർ പുറപ്പെടുവിച്ചത്.
െഎക്യവും ദേശഭക്തിയും എമിറേറ്റുകളോടും അവയുടെ നേതാക്കളോടുമുള്ള കൂറും രാഷ്ട്രത്തിെൻറ സ്ഥാപക നേതാക്കൾ കെട്ടിപ്പടുത്ത യോജിപ്പിെൻറ മൂല്യങ്ങളോടുള്ള െഎക്യദാർഢ്യവും പ്രകടിപ്പിക്കാൻ മന്ത്രാലയങ്ങൾ, സ്കൂളുകൾ, സർക്കാർ ഏജൻസികൾ, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം യു.എ.ഇ പതാക ഉയർത്താൻ സർക്കാർ ആഹ്വാനം ചെയ്തു. 2013ലാണ് പതാകദിനം ദേശീയ വാർഷിക പരിപാടിയായി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നടപ്പാക്കിയത്.
യു.എ.ഇ പ്രസിഡൻറായി ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ തെരഞ്ഞെടുക്കപ്പെട്ടതിെൻറ ആഘോഷമായാണ് പതാകദിനം കൊണ്ടാടുന്നത്. സ്വതന്ത്ര രാജ്യത്തിെൻറയും അതിെൻറ പരമാധികാരത്തിെൻറയും പ്രതീകമായി 1971 ഡിസംബർ രണ്ടിനാണ് യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ പതാകക്ക് രൂപം നൽകിയത്.
െഎക്യവും ദേശഭക്തിയും എമിറേറ്റുകളോടും അവയുടെ നേതാക്കളോടുമുള്ള കൂറും രാഷ്ട്രത്തിെൻറ സ്ഥാപക നേതാക്കൾ കെട്ടിപ്പടുത്ത യോജിപ്പിെൻറ മൂല്യങ്ങളോടുള്ള െഎക്യദാർഢ്യവും പ്രകടിപ്പിക്കാൻ മന്ത്രാലയങ്ങൾ, സ്കൂളുകൾ, സർക്കാർ ഏജൻസികൾ, മറ്റു സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം യു.എ.ഇ പതാക ഉയർത്താൻ സർക്കാർ ആഹ്വാനം ചെയ്തു. 2013ലാണ് പതാകദിനം ദേശീയ വാർഷിക പരിപാടിയായി യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം നടപ്പാക്കിയത്.
യു.എ.ഇ പ്രസിഡൻറായി ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ തെരഞ്ഞെടുക്കപ്പെട്ടതിെൻറ ആഘോഷമായാണ് പതാകദിനം കൊണ്ടാടുന്നത്. സ്വതന്ത്ര രാജ്യത്തിെൻറയും അതിെൻറ പരമാധികാരത്തിെൻറയും പ്രതീകമായി 1971 ഡിസംബർ രണ്ടിനാണ് യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ ആൽ നഹ്യാൻ പതാകക്ക് രൂപം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story