മധുരത്തിെൻറയും പൈതൃകത്തിെൻറയും ഉത്സവം കാണാൻ ലിവയിലേക്ക് ആയിരങ്ങൾ
text_fieldsഅബൂദബി: യു.എ.ഇയിലെ ഏറ്റവും പ്രധാനപ്പെട്ട വിളവെടുപ്പുത്സവമായ ലിവ ഇൗന്തപ്പഴ മേളയിൽ മത്സരിക്കാനും കാഴ്ചകൾ കാണാനും ആദ്യ ദിവസങ്ങളിൽ തന്നെ എത്തിയത് ആയിരങ്ങൾ. മേളയുടെ 13ാം പതിപ്പിൽ മികച്ച പഴമായി തെരഞ്ഞെടുക്കപ്പെടുന്നതിനായി 6000 കൂട ഇൗന്തപ്പഴമാണ് എത്തുക. മത്സരത്തിനായി ഇൗന്തപ്പഴ കുലകളും വൻതോതിൽ കൊണ്ടുവരുന്നു.
ഇൗന്തപ്പഴത്തിെൻറ വലിപ്പം, നിറം, ആരോഗ്യ മൂല്യം തുടങ്ങിയവ വിലയിരുത്തിയാണ് വിജയിയെ കണ്ടെത്തുക. 52 ലക്ഷം ദിർഹത്തിെൻറ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. പാക്കറ്റിലാക്കി മാളുകളിൽ നിന്ന് ലഭിക്കുന്ന വസ്തുവായി മാത്രം ഇൗന്തപ്പഴത്തെ അറിയുന്ന പുതുതലമുറക്കും വിദേശ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കും ഇൗന്തപ്പന കൃഷിയുടെയും സംസ്കരണത്തിെൻറയും വിവിധ ഘട്ടങ്ങൾ വിശദമാക്കി നൽകാൻ പ്രായം ചെന്ന വയോധിക കർഷകരും വിഷയ വിദഗ്ധരും മേളയിലുണ്ട്.
മേളയുടെ ചരിത്രത്തിലാദ്യമായി കാർഷിക സെമിനാറുകളും ശിൽപശാലകളും ഇവിടെ സംഘടിപ്പിക്കുന്നുണ്ട്. വളം ഉപയോഗിക്കുന്നത് കുറച്ചും ശാസ്ത്രീയ രീതിയിൽ ജലം പാഴാവാതെ ജലസേചനം ചെയ്തുമാണ് ഇപ്പോൾ ഏറെ കർഷകരും ഉൽപാദനം നടത്തുന്നതെന്നും ഇത്തരത്തിലെ മികച്ച കൃഷിമാതൃകകൾക്ക് പ്രേത്യക സമ്മാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഫെസ്റ്റിവൽ ഡയറക്ടർ ഉബൈദ് ഖൽഫാൻ അൽ മസ്റൂഇ അറിയിച്ചു.
34000 ചതുരശ്ര മീറ്റർ വലിപ്പമുള്ള എ.സി കൂടാരത്തിൽ നടക്കുന്ന മേളയിൽ അത്യപൂർവമായ കരകൗശല വസ്തുക്കളും രുചികരമായ പലഹാരങ്ങളും ഒരുക്കി സ്വദേശി ഗ്രാമീണ വനിതകളുടെ നേതൃത്വത്തിൽ നടക്കുന്ന സ്റ്റാളുകൾ സന്ദർശകരെ ഏറെ ആകർഷിക്കുന്നു. കലാപരിപാടികളും ഹരം പകരുന്നു. ഇൗ മാസം29 വരെ തുടരുന്ന മേളയിൽ വൈകീട്ട് നാലു മുതൽ 10 മണി വരെയാണ് പൊതുജനങ്ങൾക്ക് പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.