Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇയില്‍ കാറ്റും...

യു.എ.ഇയില്‍ കാറ്റും മഴയും

text_fields
bookmark_border
യു.എ.ഇയില്‍ കാറ്റും മഴയും
cancel
camera_alt????? ???? ??????? ???????? ?????????????

റോഡുകളിൽ ഗതാഗതക്കുരുക്കും അപകടവും •മാളുകളിലും സ്കൂളുകളിലും വെള്ളം കയറി • ദുബൈ സഫാരി അടച്ചിട്ടു, രക്ഷാ പ്രവർത്തനം സജീവം  

ദുബൈ: വെള്ളിയാഴ്ച വൈകീട്ട് ആരംഭിച്ച മഴ രാജ്യത്തിെൻറ പല ഭാഗങ്ങളിലും കൂടുതൽ ശക്തമായി തുടരുന്നു. ശനിയാഴ്ച ആലിപ്പഴം വർഷിച്ച റാസൽഖൈമയിൽ ഇന്നലെ മഴ ഒതുങ്ങി നിന്നു. ഷാർജ, കൽബ, ഖോർഫക്കാൻ മേഖലകളിൽ മഴ തുടരുമെന്ന് സൂചനയുണ്ട്. യു.എ.ഇയുടെ ചില മേഖലകളിൽ ചാറലിലൊതുങ്ങിയപ്പോൾ ഫുജൈറ, ഉമ്മുൽ ഖുവൈൻ തുടങ്ങിയ പ്രദേശങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു. ദുബൈയിലും ഷാർജയിലും മഴ കനത്ത ഗതാഗത കുരുക്കിനും വഴിവെച്ചു.  കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് ദുബൈ സഫാരി പാർക്ക് അടച്ചിട്ടു. 

ഇനിയും ശൈത്യകാല അവധി ആരംഭിച്ചിട്ടില്ലാത്ത ചില സ്കൂളുകളുടെ പ്രവർത്തനം ഇന്നലെ നേരത്തേ അവസാനിച്ചു. പല സ്കൂൾ മുറ്റങ്ങളും വെള്ളത്തിലായിരുന്നു. ഗതാഗത കുരുക്കുമൂലം കുട്ടികൾ വീട്ടിലെത്താൻ വൈകുമെന്നു കണക്കാക്കി കൂടിയാണ് സ്കൂളുകൾ നേരേത്ത വിട്ടത്. 
വേൾഡ് െഎലൻറിനു സമീപം അപകടത്തിൽപ്പെട്ട ബോട്ടിൽ നിന്ന് ഏഴുപേരെ ദുബൈ പൊലീസിെൻറ സമുദ്ര രക്ഷാ സേന രക്ഷപ്പെടുത്തി. പരിക്കുകളില്ലാതെ ഇവരെ ജുമൈറയിൽ എത്തിച്ചതായി രക്ഷാ വിഭാഗം ഡയറക്ടർ കേണൽ അലി അബ്ദുല്ല അൽ നഖ്ബി അറിയിച്ചു. ശനിയാഴ്ച രാത്രി  പാം ജുമൈറക്ക് സമീപം ആടിയുലഞ്ഞ മറ്റൊരു ബോട്ടും പൊലീസ് ഇടപെടലിൽ രക്ഷപ്പെട്ടു. കയാക്കിങിന് പോയ യൂറോപ് സ്വദേശിക്കും പൊലീസ് രക്ഷയായി. കാലാവസ്ഥ മാറിമറിയുന്ന സ്ഥിതിയിൽ കടൽ യാത്രകൾ ഒഴിവാക്കണമെന്നും മുൻകരുതലുകൾ ശക്തമാക്കണമെന്നും െപാലീസ് അറിയിച്ചു. അടിയന്തിര സഹായങ്ങൾക്ക്   999 എന്ന നമ്പറിൽ വിളിച്ച് സഹായം തേടാം. 

കാലാവസ്ഥ സാധാരണ നിലയിൽ ആകും വരെ ദുബൈ സഫാരി പാർക്കിൽ സന്ദർശകരെ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. സന്ദർശകരുടെയും ജീവനക്കാരുടെയും ജീവികളുടെയും സുരക്ഷ മുന്നിൽ കണ്ടാണിത്. കനത്ത വെള്ളക്കെട്ടുണ്ടായ പല പ്രദേശങ്ങളിലും നഗരസഭാ ജീവനക്കാർ എത്തി വെള്ളം നീക്കിയത് ഏറെ അനുഗ്രഹമായി. വിവിധ ഷിഫ്റ്റുകളിലായി നൂറുകണക്കിന് ജീവനക്കാരും മേലധികാരികളുമാണ് രാത്രിയും പകലും നഗരം സുഗമവും വൃത്തിയുമാക്കാൻ പണിപ്പെട്ടത്. വെള്ളക്കെട്ട് ഉള്ള വിവരം താമസക്കാർ അറിയിക്കുന്ന മേഖലകളിലെല്ലാം നഗരസഭ ജീവനക്കാർ വാഹനവും പമ്പുകളുമായി എത്തിയാണ് പ്രശ്നപരിഹാരമൊരുക്കിയത്. ദുബൈ വൈദ്യുതി ജല അതോറിറ്റിയുടെ സഹകരണവും ഇവർക്കു ലഭിച്ചു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raingulf newsmalayalam news
News Summary - rain-uae-gulf news
Next Story