Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജൂൺ 15 മുതൽ...

ജൂൺ 15 മുതൽ തൊഴിലാളികൾക്ക് ഉച്ച വിശ്രമം

text_fields
bookmark_border
ജൂൺ 15 മുതൽ തൊഴിലാളികൾക്ക് ഉച്ച വിശ്രമം
cancel

അബൂദബി: കടുത്ത ചൂട് കാരണം ജൂൺ 15 മുതൽ സെപ്റ്റംബർ 16 വരെ തൊഴിലാളികൾക്ക് ഉച്ചവിശ്രമം അനുവദിച്ച് മാനവ വിഭവശേഷി^സ്വകാര്യവത്കരണ മന്ത്രാലയം ഉത്തരവിട്ടു. നേരിട്ട് വെയിലേൽക്കുന്ന തരത്തിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചക്ക് 12.30 മുതൽ മൂന്ന് വരെയാണ് വിശ്രമം അനുവദിച്ചത്. തുടർച്ചയായ പതിമൂന്നാം വർഷമാണ് മന്ത്രാലയം ഉച്ചവിശ്രമ നിയമം കൊണ്ടുവരുന്നത്.
നിയമം ലംഘിക്കുന്ന കമ്പനികൾ ഒരു തൊഴിലാളിക്ക് 5,000 ദിർഹം എന്ന തോതിൽ പിഴ അടക്കേണ്ടി വരും. കൂടുതൽ തൊഴിലാളികൾ ഉൾപ്പെട്ട നിയമലംഘനമാണെങ്കിൽ പരമാവധി 50,000 ദിർഹമായിരിക്കും പിഴ. കമ്പനിയെ തരം താഴ്ത്തുന്നതിലേക്കും പ്രവർത്തനം വിലക്കുന്നതിലേക്കും ശിക്ഷ നീളാനും സാധ്യതയുണ്ട്.
നിയമപ്രകാരം ജോലി സമയം രാവിലെ, വൈകുന്നേരം എന്നിങ്ങനെ രണ്ട് ഷിഫ്റ്റുകളിലായി വിഭജിക്കും. മൊത്തം ജോലിസമയം എട്ട് മണിക്കൂറായിരിക്കും. ഇതിലധികം സമയം ജോലി ചെയ്യിച്ചാൽ അധിക സമയ ജോലിയായി കണക്കാക്കി പ്രേത്യക ആനുകൂല്യം നൽകണം. സാധാരണ ജോലിസമയത്തിനുള്ള കൂലിക്കൊപ്പം 25 ശതമാനമാണ് അധികം നൽകേണ്ടത്.
രാവിലെ ഒമ്പതിനും വൈകുന്നേരം നാലിനും ഇടയിലാണ് അധിക സമയ ജോലി ചെയ്യിക്കുന്നതെങ്കിൽ 50 ശതമാനം കൂലിയാണ് കൂടുതൽ നൽകേണ്ടത്.
ജോലിക്കാർക്ക് ആവശ്യമായ ആരോഗ്യ കിറ്റുകളും േബാധവത്കരണ ലഘുലേഖകളും മുടങ്ങാതെ നൽകണമെന്ന് തൊഴിലുടമകളെ മന്ത്രാലയം ഉണർത്തി. ജോലി തുടർച്ചയായി ചെയ്യേണ്ടുന്ന പ്രേത്യക സാഹചര്യത്തിൽ ആരോഗ്യ അതോറിറ്റി ശിപാർശ ചെയ്യുന്ന സാധനങ്ങൾ ജോലിക്കാർക്ക് ലഭ്യമാക്കണം. പ്രാഥമിക ചികിത്സാ സൗകര്യം, എയർകണ്ടീഷനുകൾ, വെയിലിനെ തടയുന്ന സംവിധാനം, തണുത്ത വെള്ളം എന്നിവ നിർബന്ധമാണ്.
മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാനാകാത്ത കീൽ മിശ്രിത കോൺക്രീറ്റിങ് പോലുള്ള പ്രവൃത്തികൾ, ജലവിതരണ പൈപ്പുകൾ, അഴുക്കുചാൽ, വൈദ്യുതിലൈൻ, വാതക^പെേട്രാളിയം പൈപ്പുകൾ തുടങ്ങിയവയുടെ അറ്റകുറ്റപ്പണികൾ പോലുള്ള അടിയന്തര ജോലികൾ എന്നിവയെ ഉച്ചവിശ്രമ നിയമത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - midday
Next Story