അൽെഎൻ മലയാളി സമാജം തെരുവ് നാടക മത്സരം: ‘മൂഷികപർവം’ മികച്ച നാടകം
text_fieldsഅൽെഎൻ: അൽെഎൻ മലയാളി സമാജം സംഘടിപ്പിച്ച തിലകൻ അനുസ്മരണ തെരുവ് നാടക മത്സരം അൽെഎൻ ഇന്ത്യൻ സോഷ്യൽ സെൻററിൽ (െഎ.എസ്.സി) അരങ്ങേറി. യു.എ.ഇയിലെ വിവിധ സാംസ്കാരിക സംഘടനകൾ അവതരിപ്പിച്ച ആറ് നാടകങ്ങളാണ് മത്സരത്തിൽ മാറ്റുരച്ചത്. അവതരണം കൊണ്ടും പ്രമേയം കൊണ്ടും അഭിനയമികവ് കൊണ്ടും ശ്രദ്ധേയമായ അബൂദബി ശക്തി തിയറ്റേഴ്സിെൻറ ‘മുഷികപർവം’ മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. മധു പറവൂർ മികച്ച സംവിധായകനായും ഷാഹിദാനി വാസു മികച്ച രണ്ടാമത്തെ നടിയായും തെരഞ്ഞെടുക്കപ്പെട്ടു. തീർഥ ബാലതാരത്തിനുള്ള ജ്യൂറി പരാമർശത്തിന് അർഹയായി. സംഗീതമിശ്രണത്തിനുള്ള പുരസ്കാരവും ഇതേ നാടകം സ്വന്തമാക്കി.
ഷാർജ ഹാഷ്മി തിയറ്റർ അവതരിപ്പിച്ച ‘കോഴിയും കൗപീനവും’ ആണ് രണ്ടാമത്തെ മികച്ച നാടകം. ബിജു കൊടില്ല മികച്ച രണ്ടാമത്തെ സംവിധായകനായി. നാടകത്തിൽ തേമ്പാനായി എത്തിയ ഷാജി കുഞ്ഞിമംഗലമാണ് മികച്ച രണ്ടാമത്തെ നടൻ. കനൽ ദുബൈ അവതരിപ്പിച്ച ‘കലാപകാലം’ മൂന്നാമത്തെ മികച്ച നാടകമായി. കലാപകാലത്തിലെ രണ്ട് കഥാപാത്രങ്ങളെ മികവുറ്റതാക്കിയ സതീശനാണ് മികച്ച നടനുള്ള അവാർഡിന് അർഹനായത്. ദേശാഭിമാനി ഫോറം യു.എ.ഇ ചാപ്റ്ററിെൻറ ‘തെരുവ് മക്കൾ ഇല്ലാത്ത ഇന്ത്യ’ പ്രത്യേക ജ്യൂറി പുരസ്കാരത്തിന് അർഹമായി. ഇതേ നാടകത്തിലെ അഭിനയത്തിന് സുജിതാ രാഗേഷ് മികച്ച നടിയായും മനീഷ് അജിത് മികച്ച ബാലതാരമായും തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും നല്ല ചമയത്തിനുള്ള പുരസ്കാരം ക്ലിൻറ് പവിത്രൻ (തെരുമക്കൾ ഇല്ലാത്ത ഇന്ത്യ) കരസ്ഥമാക്കി. അഡ്വ. പ്രേം പ്രസാദ്, രാജീവ് മുളക്കുഴ, ഉമറുൽ ഫാറൂഖ് ഇവർ വിധികർത്താക്കളായിരുന്നു.
പ്രദർശന നാടകമായി അൽെഎൻ മലയാളി സമാജം അവതരിപ്പിച്ച ‘അങ്കക്കോഴികൾ’ (സംവിധാനം: പ്രേം പ്രസാദ്) ഏറെ ശ്രദ്ധിക്കപ്പെട്ടു. സാജിദ് കൊടിഞ്ഞി, ഉല്ലാസ് എന്നിവർ പ്രധാന വേഷങ്ങളിൽ വന്ന ഇൗ നാടകം തെരുവ് നാടക കലയ്ക്ക് പുതിയ മുഖം നൽകുന്നതായിരുന്നു. െഎ.എസ്.സി മുൻ ജനറൽ സെക്രട്ടറി മധു, ഡോ. ഗീത എന്നിവർ വിജയികൾക്ക് അവാർഡ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.