കളരിപ്പയറ്റും യോഗയും സമന്വയിപ്പിച്ച് ഫിറോസ് ഗുരുക്കൾ
text_fieldsദുബൈ: നിത്യജീവിതത്തിൽ വ്യായാമത്തിെൻറ പ്രസക്തിയെക്കുറിച്ച് പ്രവാസികൾക്കിടയിൽ ബോധവൽക്കരണവുമായി ഫിറോസ് ഗുരുക്കൾ. കളരിയും യോഗയും സമന്വയിപ്പിച്ചുള്ള പ്രത്യേക വ്യായാമ പദ്ധതി തന്നെ കോഴിക്കോട് കുറ്റിച്ചിറ സ്വദേശിയായ പുതിയപുരയിൽ ഫിറോസ് ഗുരുക്കൾ ഇതിനായി തയാറാക്കിയിട്ടുണ്ട്. ദുബൈയിലെ വിവിധ ലേബർ ക്യാമ്പുകളിൽ 40 മിനിറ്റ് നീളുന്ന വ്യായാമ പദ്ധതി സൗജന്യമായി പരിചയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ഇൗ 38കാരൻ.
പന്ത്രണ്ടാം വയസ്സ് മുതൽ കുറ്റിച്ചിറ ഹസൻകോയ ഗുരുക്കളുടെ കീഴിൽ കളരി അഭ്യസിച്ച ഫിറോസ് 17 വർഷം മുമ്പാണ് ജോലി തേടി ദുബൈയിലെത്തുന്നത്. ദുബൈയിലെ ഡൽഹി പ്രൈവറ്റ് സ്കൂളിൽ ബസ് ഡ്രൈവറായ ഫിറോസ് ൈവകിട്ട് മൂന്നു മണിക്ക് ജോലി കഴിഞ്ഞാൽ പിന്നെ കളരി,യോഗ പരിശീലനവും ഉഴിച്ചിലുമായി തിരക്കിലാകും.
അറബികളും യൂറോപ്യൻമാരും വരെ വ്യായാമ പരിശീലനത്തിനും കളരി ചികിത്സക്കുമായി ഫിറോസിനെ തേടിയെത്തുന്നു. ദുബൈയിലെ വിവിധ ജിംനേഷ്യങ്ങളിൽ പരിശീലകനുമാണ്. കളരിപ്പയറ്റിൽ തെക്കൻ, മധ്യകേരള ശൈലിയിൽ പ്രാവീണ്യം നേടിയ ഫിറോസ് ഗൾഫിലെത്തും മുമ്പ് നാട്ടിൽ കളരി പരിശീലകനായിരുന്നു.
ഇതിനിടയിൽ വെസ്റ്റ്ഹിൽ ഗംഗാധരൻ ആശാനിൽ നിന്ന് യോഗയും പഠിച്ചു.ഇൗയിടെ നാട്ടിൽ േപായപ്പോൾ കരാെട്ടയിൽ ബ്ലാക്ക് ബെൽറ്റും സ്വന്തമാക്കി.
നാട്ടുവൈദ്യത്തിലും തല്പരനായ ഇൗ യുവാവ് പച്ചമരുന്നുകളുടെ ചികിത്സാവിധികളെക്കുറിച്ച് സ്വന്തം നിലയിൽ ഗവേഷണം നടത്തിവരികയാണ്.
മൂന്നുറോളം അപൂർവ ഒൗഷധ സസ്യങ്ങളെക്കുറിച്ചും അവയുടെ മരുന്നറിവുകളെക്കുറിച്ചും ഗുരുക്കന്മാരിൽ നിന്നും പാരമ്പര്യ വൈദ്യന്മാരിൽ നിന്നും ലഭിച്ച അറിവുകൾ കൂടുതൽ അന്വേഷണത്തിന് ശേഷം രേഖപ്പെടുത്തിവെക്കാനാണ് ശ്രമം.
25ഒാളം ഒൗഷധ ചെടികളുടെ വിവരങ്ങൾ ഇതിനകം േക്രാഡീകരിച്ചുകഴിഞ്ഞതായി ഫിറോസ് ഗുരുക്കൾ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. വാർഷിക അവധിക്ക് നാട്ടിൽപോകുേമ്പാൾ ഒൗഷധ സസ്യങ്ങളെ കണ്ടെത്താനും പാരമ്പര്യ വൈദ്യന്മാരോട് സംസാരിക്കാനുമായി കേരളത്തിെൻറ വിവിധ ഭാഗങ്ങളിൽ യാത്ര ചെയ്യും. മനുഷ്യ ശരീരത്തിലെ അതിസൂക്ഷമ മർമ സ്ഥാനങ്ങളെയും ആന്തരിക വ്യവസ്ഥകളെയും കളരിപ്പയറ്റിലധിഷ്ഠിതമായ മുറകളിലൂടെയും യോഗയിലെ ശ്വാസ നിയന്ത്രണ വിദ്യയിലൂടെയും സമന്വയിപ്പിച്ചുള്ള വ്യായാമ പദ്ധതിയിലൂടെ ആരോഗ്യകരമായ ജീവിതം നയിക്കാനും ജീവിത ശൈലീേരാഗം ബാധിച്ചവർക്ക് അതിൽ നിന്ന് രക്ഷനേടാനും സാധിക്കുമെന്ന് ഗുരുക്കൾ പറയുന്നു.
വനം വകുപ്പിൽ സീനിയർ സൂപ്രണ്ടായിരുന്ന പിതാവ് അബൂബക്കറാണ് ഒൗഷധ സസ്യങ്ങളിലേക്ക് ശ്രദ്ധതിരിച്ചത്. വനംവകുപ്പ് പ്രസിദ്ധീകരണങ്ങളിൽ നിന്ന് വിവിധ സസ്യങ്ങളെക്കുറിച്ച് വായിച്ചത് കൂടുതൽ അറിയാൻ പ്രചോദനമായി.ഒൗഷധ സസ്യങ്ങളുടെ സംരക്ഷണത്തിനായി ഒൗഷധോദ്യാനവും അതിനോടനുബന്ധിച്ച് നാട്ടുവൈദ്യവും കളരിയും യോഗയും സമന്വയിപ്പിച്ചുകൊണ്ടുള്ള കേന്ദ്രവും പണിയുകയാണ് തെൻറ സ്വപ്നമെന്ന് ഫിറോസ് ഗുരുക്കൾ പറഞ്ഞു.
കോഴിക്കോട് കൊമ്മേരി സ്വദേശിനി ഷെമിലാ മറിയമാണ് ഭാര്യ. ഇഹ്സാ ലിഷൈൽ, സെഹ്ക്ക് എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.