സർവം ചൈനമയം; ഹോംൈലഫ് പ്രദർശനം ദുബൈയിൽ തുടങ്ങി
text_fieldsദുബൈ: നിർമാണ സാമഗ്രികൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഫർണീച്ചർ, ലൈറ്റുകൾ, വസ്ത്രങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിങ്ങനെ നിത്യജീവിതത്തിൽ വേണ്ട എല്ലാ വസ്തുക്കളുടെയും നിർമാണ വിതരണ ആധിപത്യം വീണ്ടും ഉറപ്പിച്ച് ചൈനയുടെ മുന്നേറ്റം.ദുബൈ വേൾഡ് ട്രേഡ് സെൻററിൽ ഇന്നലെ ആരംഭിച്ച ഹോംലൈഫ് എക്സിബിഷനിൽ ഗൾഫ് മേഖലയിൽ നിന്നും മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള വ്യാപാര അന്വേഷകരുടെ വൻ തിരക്ക്. മൊബൈൽ ആപ്പ് ഉപയോഗിച്ച് നിയന്ത്രിക്കാവുന്ന ജല വിതരണം മുതൽ കാൽപെരുമാറ്റം അറിഞ്ഞ് തുറക്കുന്ന വാതിലുകൾ വരെ സ്മാർട്ട് ഹോം ജീവിതരീതിക്കാവശ്യമായ നൂതന ഉൽപന്നങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്.
ചൈനയിൽ നിന്നുള്ള വൻ കമ്പനികൾ മുതൽ പുതു സംരംഭകർ വരെയായി 2500 ലേറെ പ്രദർശകരാണ് പെങ്കടുക്കുന്നത്. ദുബൈ ചേംബർ ഒഫ് കൊമേഴ്സ് ചെയർമാൻ മാജിദ് സൈഫ് അൽ ഗുറൈർ മേള ഉദ്ഘാടനം ചെയ്തു. ദുബൈയിലെ ചൈനീസ് കോൺസുൽ ജനറൽ ലി ലിങ്ബിങ്, ഹാങ്ഷ്യൂ മുനിസിപ്പൽ കമീഷൻ ഡയറക്ടർ സിയാഒാമിങ് ലിയു തുടങ്ങിയവർ സംബന്ധിച്ചു.
ഒരു ലക്ഷത്തോളം ഉൽപന്നങ്ങളാണ് പ്രദർശനത്തിനു വെച്ചിരിക്കുന്നതെന്നും ചൈനയും മിന മേഖലയും തമ്മിലെ വാണിജ്യ ബന്ധം കൂടുതൽ ശക്തമാക്കാൻ മേള ഉപകരിക്കുമെന്നും അഞ്ചു വർഷമായി ചൈന ഹോംലൈഫ് ദുബൈ പ്രദർശനം സംഘടിപ്പിച്ചു വരുന്ന എം.ഇ ഒാറിയൻറ് ഇൻറർനാഷനൽ സി.ഒ.ഒ ബിനു പിള്ള പറഞ്ഞു. 12ന് സമാപിക്കുന്ന പ്രദർശനത്തിൽ പ്രവേശനം സൗജന്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.