വെല്ലുവിളി ആഘോഷമായി; ഫിറ്റ്നസ് ചലഞ്ച് ഹിറ്റായി
text_fieldsദുബൈ: കലോത്സവവും കായികമേളയും ഒന്നിച്ചു നടക്കുന്ന സ്കൂൾ ഗ്രൗണ്ടു പോലെയായിരുന്നു ദുബൈയിലെ സഫാ പാർക്ക് ഇന്നലെ. പക്ഷെ കളിക്കാനും ആടാനും എത്തിയവർ സ്കൂൾ കുട്ടികൾ മാത്രമായിരുന്നില്ല. ദുബൈ കിരീടാവകാശിയും സ്പോർട്സ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ക്ഷണവും വെല്ലുവിളിയും സ്വീകരിച്ച് ഫിറ്റ്നസ് ചലഞ്ചിനെത്തിയത് കുഞ്ഞുങ്ങൾ മുതൽ വയോധികർ വരെ പന്തീരായിരത്തിലേറെ നഗരവാസികളും സഞ്ചാരികളും.
കുഞ്ഞു കുട്ടികൾ നഴ്സറിപ്പാട്ടിനൊപ്പം നൃത്തം ചെയ്തു. അൽപം മുതിർന്നവർ ബാസ്ക്കറ്റ് ബാൾ ത്രോയും ഗോളടി മൽസരവും ക്രിക്കറ്റ് പരിശീലനവും സൈക്കിൾ സവാരിയും നടത്തി. യുവാക്കൾ പുഷ്അപ്പ് മുതൽ ഭാരദ്വഹനവും മതിൽ കയറ്റവും പരീക്ഷിച്ചു. കുറെയേറെപ്പേർ യോഗയിലാണ് കേന്ദ്രീകരിച്ചത്. ജനങ്ങൾക്ക് ആവേശം പകരാൻ ശൈഖ് ഹംദാൻ നേരിെട്ടത്തി. ഫിറ്റ്നസ് ചലഞ്ച് അവസാനിച്ച ശേഷവും ജനങ്ങൾ വ്യായാമ ശീലം തുടരുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവെച്ചു.
ദീവ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ സയ്യിദ് മുഹമ്മദ് അൽ തായർ, ആർ.ടി.എ. ഡയറക്ടർ ജനറൽ മത്താർ അൽ തായർ, ഡി.ടി.സി.എം ഡയറക്ടർ ജനറൽ ഹിലാൽ സയ്യിദ് അൽ മറി, ദുബൈ സ്പോർട്സ് കൗൺസിൽ ജനറൽ സെക്രട്ടറി സയ്യിദ് ഹറെബ് എന്നിവരും ഉണ്ടായിരുന്നു. ദീവ, ആർ.ടി.എ, ദുബൈ നഗരസഭ, ദുബൈ പൊലീസ്, എമിറേറ്ററ് എയർലൈൻസ് തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങളും ഡസൻ കണക്കിന് സ്വകാര്യ സ്ഥാപനങ്ങളും വെല്ലുവിളി സ്വീകരിച്ചിരുന്നു.
ദുബൈയിൽ 36 ശതമാനം പുരുഷൻമാരും 30 ശതമാനം സ്ത്രീകളും അതിത ഭാരമുള്ളവരാണെന്ന് ദുബൈ ഹെൽത്ത് അതോറിറ്റിയുടെയും ദുബൈ സ്റ്റാറ്റിസ്റ്റിക് സെൻററിെൻറയും കണക്കുകൾ സൂചിപ്പിക്കുന്നു. 11.9 ശതമാനം പേർ പൊണ്ണത്തടികൊണ്ട് കഷ്ടപ്പെടുന്നു. 13000 വ്യക്തികളുടെ വിവരങ്ങൾ ശേഖരിച്ചാണ് ഇൗ കണക്ക് തയാറാക്കിയത്. ദുബൈയെ ലോകത്തെ ഏറ്റവും ഉൗർജസ്വലമായ നഗരമായി മാറ്റാൻ ലക്ഷ്യമിട്ടാണ് ചലഞ്ച് പ്രഖ്യാപിച്ചത്. ആദ്യ ദിനത്തിൽ ഇംഗ്ലണ്ട് ഫുട്ബോൾ താരം റിയോ ഫെർഡിനാൻറ് തെൻറ ആരോഗ്യ രഹസ്യങ്ങൾ കൈമാറി.
‘ബിഗസ്റ്റ് ലൂസർ’ എന്ന ടി.വി. പരിപാടിയിലൂടെ പ്രസിദ്ധനായ പരിശീലകൻ റോബ് എഡ്മണ്ട് വ്യായാമ മുറകൾ പകർന്നു നൽകി. ശനിയാഴ്ച ഉച്ചക്ക് 1.30 മുതൽ 6.30 വരെ നീളുന്ന പരിപാടിയിൽ ബോഡി കോമ്പാറ്റ്, കിഡ്സ് ഫിറ്റ്നസ്, ഫുട്ബാൾ ഫ്രീസ്റ്റെലേഴ്സ് ഷോ തുടങ്ങിയവയൊക്കെ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.