ചെറു കുറ്റങ്ങൾക്ക് വിചാരണ ഒഴിവാക്കി പിഴ ശിക്ഷ വരുന്നു
text_fieldsദുബൈ: ചെക്കു മടങ്ങൽ, ശാപവാക്കുകൾ പറയൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് വിചാരണ ഒഴിവാക്കി പിഴ ശിക്ഷ മാത്രം നൽകാൻ നടപടി വരുന്നു.
ഡിസംബർ നാലു മാസം മുതലാണ് ഇൗ തീരുമാനം നടപ്പാവുക. ദുബൈ അറ്റോണി ജനറൽ ഇസ്സാം ഇൗസാ അൽ ഹുമൈദാൻ പുറപ്പെടുവിച്ച തീരുമാന പ്രകാരം ദേര, ബർദുബൈ കുടുംബ-ജുവൈനൽ പ്രോസിക്യൂഷൻ വിങുകൾക്ക് ഇൗ തീരുമാനം കൈക്കൊള്ളാം.
രണ്ടു ലക്ഷം ദിർഹം വരെയുള്ള ചെക്കുകൾ മടങ്ങി കേസിൽ, അര ലക്ഷം ദിർഹം വരെ ഭക്ഷണം, കാർ, വീട് വാടക മുടങ്ങിയ കേസിൽ, അപകീർത്തി, ശാപവാക്കുകൾ പറയൽ, ആത്മഹത്യാ ശ്രമം, ഫോണിലൂടെയും മറ്റും ശല്യപ്പെടുത്തൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കാണ് ഇൗ ശിക്ഷ. എന്നാൽ, സർക്കാർ മേഖലാ ജീവനക്കാരെ അപകീർത്തിപ്പെടുത്തുന്നത് വിചാരണ ആവശ്യമായ കുറ്റമായി തുടരും. കേസുകൾ വൈകുന്നതും പരാതിക്കാർ ബുദ്ധിമുട്ടുന്നതും ഒഴിവാക്കാൻ ഉതകുന്ന നടപടിയാണിതെന്ന് ഫാമിലി^ജുവനൈൽ പ്രോസിക്യൂഷൻ മേധാവി പ്രോസിക്യൂട്ടർ ജനറൽ മുഹമ്മദ് അലി റുസ്തം പറഞ്ഞു. വിനോദ സഞ്ചാരികളും പലപ്പോഴും ഇത്തരം സംഭവങ്ങളിൽ പെട്ടാൽ ഏറെ കാലം കാത്തു നിൽക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു. ആ സ്ഥിതിക്ക് മാറ്റം വരുത്താനും പുതിയ നടപടി സഹായകമാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.