ബസിെൻറ വരവ് കാത്ത് ഹത്തയുടെ ഉള്‍ഗ്രാമങ്ങള്‍
text_fieldsഷാര്‍ജ: ഹത്ത മേഖലകളെ കോര്‍ത്തിണക്കി ദുബൈ റോഡ് ആൻറ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്.ടി.എ) പുതിയ ബസ് സർവീസ് തുടങ്ങുമെന്ന വാര്‍ത്ത കേട്ട ആഹ്ലാദത്തിലാണ് ഹത്തയിലുള്ളവരും ഇവിേടക്ക് ഇടക്കിടെ സഞ്ചാരം നടത്തുന്നവരും. പണ്ട് ഹത്തയിലേക്ക് ദുബൈ സബ്ക്കയില്‍ നിന്ന് 16ാം നമ്പര്‍ ബസ് സർവീസ് നടത്തിയിരുന്നു. ഇത് ഹത്ത പരമ്പരാഗത ഗ്രാമത്തിലെ പഴയ അങ്ങാടി വരെ പോകുമായിരുന്നു. അന്നത്തെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ ചില ഭാഗങ്ങളില്‍ ഇന്നും കാണാം.
എന്നാല്‍ പിന്നീട് ഇത് നിറുത്തലാക്കി. ബസ് സ്റ്റേഷന് വരെയാണ് ഇപ്പോള്‍ ബസ് വരുന്നത്. ഹത്തയിലേക്ക് ബസ് മാര്‍ഗം എത്തുന്നവര്‍ക്ക് ഇത് ഏറെ പ്രയാസം നേരിടുന്നുണ്ട്. ടാക്സികള്‍ ഇവിടെ ലഭ്യമല്ലാത്തതും വിഷമമുണ്ടാക്കുന്നു. അനധികൃത ടാക്സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പൊലീസിെൻറ ശക്തമായ നിരീക്ഷണം ഉള്ളതിനാൽ പലരും ഇവയെ ആശ്രയിക്കാന്‍ മടിക്കാറുണ്ട്. അണക്കെട്ട്, ഹില്‍ പാര്‍ക്ക്, പരമ്പരാഗത ഗ്രാമം, വാദികള്‍, കോട്ടകള്‍, കാര്‍ഷിക മേഖലകള്‍, പുതിയതായി പ്രഖ്യാപിച്ച ജല-വൈദ്യുത പദ്ധതി എന്നിവയെ കോര്‍ത്തിണക്കിയായിരിക്കും ബസ് സേവനം. ബസ് ഹത്തയോട് തൊട്ട് കിടക്കുന്ന അജ്മാന് എമിറേറ്റിെൻറ ഭാഗമായ മസ്ഫൂത്തിലേക്ക് നീട്ടിയാൽ ഏറെ പ്രയോജനം ചെയ്യുമെന്ന് ഹത്തയിലും മസ്ഫൂത്തിലും പ്രവര്‍ത്തിക്കുന്നവര്‍ പറഞ്ഞു. നിലവില്‍ ഒരു ടാക്സി മാത്രമാണ് ഹത്തയിലുള്ളത്. ഉച്ചക്ക് ഒരു മണിക്ക് ഇവിടെ എത്തുന്ന ഇത് വൈകീട്ട് അഞ്ച് മണിക്ക് ദുബൈയിലേക്ക് തിരിച്ച് പോവുകയാണ് പതിവ്.
പ്രതിമാസം 14000 പേര് ഹത്ത റൂട്ടില്‍ യാത്രചെയ്യുന്നതായാണ് ആര്.ടി.എ കണക്ക്. വരുംദിവസങ്ങളില്‍ യാത്രക്കാരുടെ തോതു ഗണ്യമായി വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍കണ്ട് കൂടുതല്‍ ബസുകള്‍ ഈ റൂട്ടില്‍ ഇറക്കാനും പദ്ധതിയുണ്ട്.
എന്നാല്‍ വെള്ളി ഒഴിച്ചുള്ള ദിവസങ്ങളില്‍ രണ്ട് മണിക്കൂറില്‍ ഒരു ബസാണ് ഹത്തയിലേക്ക് വരുന്നത്, തിരിച്ചും ഇത് തന്നെയാണ് അവസ്ഥ. മുമ്പ് മണിക്കൂര്‍ ഇടവിട്ട് ബസുണ്ടായിരുന്നു. ഇതിന് പുറമെ ദുബൈ- ഹത്ത റോഡിലൂടെ ബസോട്ടം നിലച്ചത് സമയ നഷ്ടം വരുത്തുന്നുണ്ട്. മദാം റൗണ്ടെബൗട്ടില്‍ നിന്ന് ഒമാെൻറ മേഖലയിലൂള്ള രണ്ട് ചെക്ക് പോസ്റ്റുകള്‍ കടന്നായിരുന്നു മുമ്പ് ബസോടിയിരുന്നത്. എളുപ്പ വഴിയായിരുന്നു ഇത്. എന്നാല്‍ ഇപ്പോള്‍ ബസ് പോകുന്നത് മദാം -മലീഹ- ഹത്ത റോഡിലൂടെയാണ്. സബ്ക്കയില്‍ നിന്ന് മൂന്ന് മണിക്കൂര്‍ വേണം ഹത്തയിലെത്താന്. എന്നാല്‍ ലഹ്ബാബ്, മഖന്‍ മേഖലയിലൂടെ ഹത്തയിലേക്കുള്ള പുതിയ റോഡിെൻറ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ യാത്ര സുഖമമാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.