അപകടത്തിൽ മരിച്ച മലയാളിയുടെ ആശ്രിതർക്ക് 70 ലക്ഷം രൂപ നഷ്ടപരിഹാരം
text_fieldsദുബൈ: ദുബൈയിൽ വാഹനാപകടത്തിൽ മരിച്ച മലയാളി യുവാവിെൻറ ആശ്രിതർക്ക് രണ്ടുലക്ഷം ദിർഹം ദിയാധനത്തിന് പുറമെ അത്രയും തുക നഷ്ടപരിഹാരം കൂടി നൽകാൻ കോടതി വിധി. ആകെ നാല് ലക്ഷം ദിർഹം (70 ലക്ഷത്തോളം രൂപ). തൃശൂർ കേച്ചേരി സ്വദേശിയായ സണ്ണി മരിച്ച കേസിലാണ് കൂടുതൽ നഷ്ടപരിഹാരമായി രണ്ടുലക്ഷം ദിർഹം കൂടി നൽകാൻ ദുബൈ കോടതി ഇൻഷുറൻസ് കമ്പനിക്കെതിരെ വിധി പ്രസ്താവിച്ചത്.
2016 മേയിൽ ശൈഖ് ബിൻ സായിദ് റോഡിലാണ് അപകടം നടന്നത്. ദുബൈയിൽ സെയിൽസ്മാനായിരുന്ന സണ്ണി ഒാടിച്ച വാഹനത്തിൽ 21 വയസ്സുള്ള യു.എ.ഇ പൗരൻ അമിതവേഗതയിൽ ഒാടിച്ച ബെൻസ് കാർ ഇടിക്കുകയായിരുന്നു. സണ്ണിയുടെ മകൻ എൽവിൻ സണ്ണി (12) സംഭവ സ്ഥലത്തും സണ്ണി ആശുപത്രിയിലേക്കുള്ള വഴിയിലും മരണപ്പെട്ടു. ഭാര്യയും മറ്റൊരു കുട്ടിയും പരിക്കുകളോടെ രക്ഷപ്പെട്ടു.
ട്രാഫിക് കോടതി സ്വദേശി യുവാവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി 10,000 ദിർഹം പിഴ ശിക്ഷ വിധിച്ചു. തുടർന്ന് സണ്ണിയുടെ സഹോദരൻ ഷാജൻ ദുബൈ അൽക്കബ്ബാൻ അഡ്വക്കേറ്റ്സിലെ സീനിയർ ലീഗൽ കൺസൾട്ടൻറ് അഡ്വ. ഷംസുദ്ദീൻ കരുനാഗപള്ളി വഴി രണ്ടു ലഷം ദിർഹം കൂടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദുബൈ കോടതിയിൽ സിവിൽ കേസ് ഫയൽ ചെയ്തു. ഇതിലാണ് അനുകൂല വിധിയുണ്ടായത്. കുട്ടി മരണപ്പെട്ട കേസിലും മറ്റൊരു കുട്ടിക്ക് പരിക്കേറ്റ കേസിലും നഷ്ടപരിഹാരം ലഭിക്കാനുള്ള കേസുകളും കോടതിയിൽ നടന്നുവരികയാണെന്ന് അഡ്വ. ഷംസുദ്ദീൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.