Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Jun 2017 9:11 AM GMT Updated On
date_range 24 Jun 2017 9:11 AM GMTനാടും നഗരവും പെരുന്നാൾ പാച്ചിലിൽ
text_fieldsbookmark_border
ദുബൈ: ചെറിയ പെരുന്നാൾ അരികിലെത്തിയതോടെ ആഘോഷത്തിനുള്ള ഒരുക്കങ്ങൾ തകൃതിയായി. എല്ലാ എമിറേറ്റുകളും പെരുന്നാൾ തിരക്കിെൻറ പിടിയിലായിക്കഴിഞ്ഞു. അവധി ദിനം തുടങ്ങിയതോടെ മാളുകളിലും കച്ചവടകേന്ദ്രങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഞായറാഴ്ച പെരുന്നാളിന് സാധ്യത ഏറെ കൽപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ ഇന്ന് അത് പാരമ്യത്തിലെത്തും.
പുതുവസ്ത്രവും പാദരക്ഷകളും മൈലാഞ്ചിയും ഭക്ഷ്യവസ്തുക്കളുമെല്ലാം വാങ്ങാനായി എല്ലാ സൂപ്പർ ഹൈപർമാർക്കറ്റുകളിലും കടകളിലും നല്ലതിരക്കാണ്. താഴ്ന്ന വരുമാനക്കാർക്ക് താങ്ങാവുന്ന വിലക്ക് പുതുവസ്ത്രങ്ങൾ വാങ്ങാനുള്ള കടകളിലും എല്ലാ എമിറേറ്റുകളിലും നല്ല ജനമെത്തുന്നു. വലിയൊരു വിഭാഗം പ്രവാസികളും പെരുന്നാൾ ആഘോഷിക്കുന്നതിനും അവധിക്കാലം ചെലവഴിക്കുന്നതിനുമായി നാട്ടിലേക്ക് പുറപ്പെട്ടുകഴിഞ്ഞു. പെരുന്നാൾ ദിനത്തിലും തുടർന്നുള്ള ദിവസങ്ങളിലും നാട്ടിൽപോക്ക് തുടരും.
ദുബൈയിൽ ദുബൈ ടൂറിസത്തിെൻറ ആഭിമുഖ്യത്തിൽ ‘ഇൗദ് ഇൻ ദുബൈ’ ആഘോഷപരിപാടികൾക്ക് തുടക്കമായി കഴിഞ്ഞു. ദുബൈയിലെ എല്ലാ മാളുകളിലും പ്രത്യേക സമ്മാനപദ്ധതികളും വിലക്കിഴിവുകളും ഇതിെൻറ ഭാഗമായി ഉപഭോക്താക്കൾക്ക് നൽകുന്നു.ഇൗ മാസം 16ന് തുടങ്ങി അവസാന പെരുന്നാൾ ദിവസം വരെ തുടരുന്ന മേളയിൽ രണ്ടര ലക്ഷം ദിർഹത്തിെൻറ സമ്മാനമാണ് ആകെ നൽകുക.
ആഘോഷവേളയിൽ ദുബൈ നഗരത്തെ സുന്ദരിയാക്കി നിർത്താൻ നഗരസഭയും ശുഷ്കാന്തിയോടെ രംഗത്തുണ്ട്. പാർക്കുകളിലും ചന്തകളിലും റിസോർട്ടുകളിലും ഉണ്ടാകുന്ന തിരക്ക് കണക്കിലെടുത്ത് അവധി ദിനങ്ങളിലും ഒാപറേഷൻ റൂമുകൾ പ്രവർത്തിക്കും.
അറവുശാലകൾ രാവിലെ ഏഴു മുതൽ രണ്ടു മണിവരെ പ്രവർത്തിക്കും. അറവുകാരും ഡോക്ടർമാരും ഇൗ സമയം സേവനത്തിനുണ്ടാകും. പാർക്കുകളും ജനങ്ങളെത്തുന്ന ഇടങ്ങളുമെല്ലാം വൃത്തിയാക്കിക്കഴിഞ്ഞു. ഇൗദ് ഗാഹുകളുടെ ശുചീകരണ ജോലികളും നഗരസഭാ ജീവനക്കാർ പൂർത്തിയാക്കി. അവധി ദിവസങ്ങളിൽ 24 മണിക്കൂറും ശുചീകരണ സംഘം കർമനിരതരായിരിക്കും.
നായിഫ് സൂഖ്, സൂഖ് അൽഷാബി, ഫാൽക്കൺ സെൻറർ എന്നീ ചന്തകളൊഴിച്ച് ബാക്കിെയല്ലാ വിപണികളും എല്ലാദിവസവും തുറക്കും. ആദ്യം പറഞ്ഞ വിപണികൾക്ക് ഒന്നാം പെരുന്നാളിന് അവധിയായിരിക്കും.
പുതുവസ്ത്രവും പാദരക്ഷകളും മൈലാഞ്ചിയും ഭക്ഷ്യവസ്തുക്കളുമെല്ലാം വാങ്ങാനായി എല്ലാ സൂപ്പർ ഹൈപർമാർക്കറ്റുകളിലും കടകളിലും നല്ലതിരക്കാണ്. താഴ്ന്ന വരുമാനക്കാർക്ക് താങ്ങാവുന്ന വിലക്ക് പുതുവസ്ത്രങ്ങൾ വാങ്ങാനുള്ള കടകളിലും എല്ലാ എമിറേറ്റുകളിലും നല്ല ജനമെത്തുന്നു. വലിയൊരു വിഭാഗം പ്രവാസികളും പെരുന്നാൾ ആഘോഷിക്കുന്നതിനും അവധിക്കാലം ചെലവഴിക്കുന്നതിനുമായി നാട്ടിലേക്ക് പുറപ്പെട്ടുകഴിഞ്ഞു. പെരുന്നാൾ ദിനത്തിലും തുടർന്നുള്ള ദിവസങ്ങളിലും നാട്ടിൽപോക്ക് തുടരും.
ദുബൈയിൽ ദുബൈ ടൂറിസത്തിെൻറ ആഭിമുഖ്യത്തിൽ ‘ഇൗദ് ഇൻ ദുബൈ’ ആഘോഷപരിപാടികൾക്ക് തുടക്കമായി കഴിഞ്ഞു. ദുബൈയിലെ എല്ലാ മാളുകളിലും പ്രത്യേക സമ്മാനപദ്ധതികളും വിലക്കിഴിവുകളും ഇതിെൻറ ഭാഗമായി ഉപഭോക്താക്കൾക്ക് നൽകുന്നു.ഇൗ മാസം 16ന് തുടങ്ങി അവസാന പെരുന്നാൾ ദിവസം വരെ തുടരുന്ന മേളയിൽ രണ്ടര ലക്ഷം ദിർഹത്തിെൻറ സമ്മാനമാണ് ആകെ നൽകുക.
ആഘോഷവേളയിൽ ദുബൈ നഗരത്തെ സുന്ദരിയാക്കി നിർത്താൻ നഗരസഭയും ശുഷ്കാന്തിയോടെ രംഗത്തുണ്ട്. പാർക്കുകളിലും ചന്തകളിലും റിസോർട്ടുകളിലും ഉണ്ടാകുന്ന തിരക്ക് കണക്കിലെടുത്ത് അവധി ദിനങ്ങളിലും ഒാപറേഷൻ റൂമുകൾ പ്രവർത്തിക്കും.
അറവുശാലകൾ രാവിലെ ഏഴു മുതൽ രണ്ടു മണിവരെ പ്രവർത്തിക്കും. അറവുകാരും ഡോക്ടർമാരും ഇൗ സമയം സേവനത്തിനുണ്ടാകും. പാർക്കുകളും ജനങ്ങളെത്തുന്ന ഇടങ്ങളുമെല്ലാം വൃത്തിയാക്കിക്കഴിഞ്ഞു. ഇൗദ് ഗാഹുകളുടെ ശുചീകരണ ജോലികളും നഗരസഭാ ജീവനക്കാർ പൂർത്തിയാക്കി. അവധി ദിവസങ്ങളിൽ 24 മണിക്കൂറും ശുചീകരണ സംഘം കർമനിരതരായിരിക്കും.
നായിഫ് സൂഖ്, സൂഖ് അൽഷാബി, ഫാൽക്കൺ സെൻറർ എന്നീ ചന്തകളൊഴിച്ച് ബാക്കിെയല്ലാ വിപണികളും എല്ലാദിവസവും തുറക്കും. ആദ്യം പറഞ്ഞ വിപണികൾക്ക് ഒന്നാം പെരുന്നാളിന് അവധിയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story