Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമയക്കുമരുന്ന്...

മയക്കുമരുന്ന് ഉപയോഗത്തിനുള്ള ശിക്ഷ ലഘൂകരിച്ചു

text_fields
bookmark_border
മയക്കുമരുന്ന് ഉപയോഗത്തിനുള്ള ശിക്ഷ ലഘൂകരിച്ചു
cancel

അബൂദബി: യു.എ.ഇയില്‍ മയക്കുമരുന്ന് ഉപയോഗത്തിനുള്ള ശിക്ഷ ലഘൂകരിച്ച് നിയമം പരിഷ്കരിച്ചു. മയക്കുമരുന്ന് ഉപയോഗത്തിന് നാല് വര്‍ഷം തടവ് ശിക്ഷ വിധിക്കുന്ന 1995ലെ നിയമത്തിലാണ് മാറ്റംവരുത്തിയാണ് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഉത്തരവിട്ടത്. ഇതു പ്രകാരം ശിക്ഷ രണ്ട് വര്‍ഷമാക്കി കുറച്ചു. 
കൂടാതെ, മയക്കുമരുന്ന് ഉപയോഗത്തിന്  ആദ്യമായി പിടിക്കപ്പെടുന്നവരെ ജയിലിലയക്കാതെ അവരില്‍നിന്ന് പിഴ ഈടാക്കുകയോ സാമൂഹിക സേവനത്തില്‍ ഏര്‍പ്പെടുത്തുകയോ ചെയ്ത്  പുനരധിവാസ കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കാനുള്ള ഇളവും നിയമം അനുശാസിക്കുന്നു. 10,000 ദിര്‍ഹമായിരിക്കും ഇവര്‍ക്കുള്ള പരമാവധി പിഴ. ഒന്നിലധികം തവണ പിടിക്കപ്പെടുന്നവര്‍ക്ക് കുറഞ്ഞ പിഴയും 10,000 ദിര്‍ഹമാണ്. കൊടും കുറ്റകൃത്യങ്ങളുടെ പട്ടികയില്‍നിന്ന് മയക്കുമരുന്ന് ഉപയോഗത്തെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്. പൊലീസ്, പ്രോസിക്യൂട്ടര്‍മാര്‍ തുടങ്ങിയവരുടെ നിര്‍ദേശം പരിഗണിച്ചാണ് നിയമത്തില്‍ മാറ്റംവരുത്തിയത്.
മയക്കുമരുന്ന് ഉപയോഗിക്കുന്നയാളെ അയാളുടെ കുടുംബം പുനരധിവാസ കേന്ദ്രത്തിലത്തെിലോ പൊലീസ്, പ്രോസിസ്യൂട്ടര്‍മാര്‍ എന്നവരുടെ അടുത്തോ എത്തിച്ചാല്‍ ഒരു ശിക്ഷയും വിധിക്കാതെ ചികിത്സ ലഭ്യമാക്കും. പുനരധിവാസ കേന്ദ്രത്തില്‍ കഴിയേണ്ട കുറഞ്ഞ കാലയളവ് മൂന്ന് വര്‍ഷത്തില്‍നിന്ന് രണ്ട് വര്‍ഷമായി കുറക്കുകയും ചെയ്തു. 
നിയമത്തിലെ പുതിയ മാറ്റങ്ങളെ മയക്കുമരുന്ന്-കുറ്റകൃത്യ യു.എന്‍ ഓഫിസിലെ (യു.എന്‍.ഒ.ഡി.സി) മയക്കുമരുന്ന് നിയന്ത്രണ-കുറ്റകൃത്യ നിവാരണ വിദഗ്ധ ഡോ. അസ്മ ഫഖീറി സ്വാഗതം ചെയ്തു. 
മയക്കുമരുന്നിന് അടിമപ്പെട്ടവരെ ആരോഗ്യപരമായ കാഴ്ചപ്പാടിലൂടെ നോക്കുന്ന പ്രമുഖ രാജ്യമാണ് യു.എ.ഇയെന്നും നിയമത്തില്‍ മാറ്റം വുരുത്തുന്നത് എളുപ്പമുള്ള കാര്യമല്ളെന്നും അവര്‍ പറഞ്ഞു.
മയക്കുമരുന്ന് പ്രശ്നത്തില്‍ ബദല്‍ പരിഹാരം തേടാന്‍ പരിഷ്കരിച്ച നിയമം അനുവദിക്കുന്നുവെന്ന് യു.എന്‍.ഒ.ഡി.സിയിലെ ഹാതിം അലി പറഞ്ഞു. വളരെ ക്രിയാത്മകമായ കാല്‍വെപ്പായാണ് ഞങ്ങള്‍ ഇതിനെ കാണുന്നത്. ഈ ചികിത്സാ സംവിധാനം വികസിപ്പിച്ചത്് രാജ്യത്തിന്‍െറ വളരെ സമര്‍ഥമായ ഉദ്യമമാണ്. ചികിത്സ നല്‍കുന്നതിലും വലിയ ചെലവാണ് തടവ് ശിക്ഷ നല്‍കുന്നതിന് വരുന്നത് എന്നതിനാല്‍ യു.എ.ഇക്ക് പണച്ചെലവ് നന്നായി കുറയുമെന്നും അദ്ദേഹം അഭിരപായപ്പെട്ടു. 
നിയമം പ്രാബല്യത്തിലാവുന്നതോടെ രാജ്യത്ത് ചികിത്സാ കേന്ദ്രങ്ങളുടെ ആവശ്യം വര്‍ധിക്കുമെന്ന് അബൂദബിയിലെ ദേശീയ പുനരധിവാസ കേന്ദ്രം പൊതുജനാരോഗ്യ-ഗവേഷണ ഡയറക്ടര്‍ ഡോ. അലി ആല്‍ മര്‍സൂഖി പറഞ്ഞു. 
നിയമത്തില്‍ പരാമര്‍ശിക്കാത്ത മയക്കുമരുന്ന് ഉപാേയഗിക്കുന്നവര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷം തടവ് എന്നത് പരമാവധി ഒരു വര്‍ഷമാക്കിയും കുറച്ചിട്ടുണ്ട്. ഒൗദ്യോഗിക ഗസറ്റില്‍ നിയമപരിഷ്കാരം ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. 
പ്രസിദ്ധീകരിച്ച് ഒരു മാസത്തിന് ശേഷം നിയമം പ്രാബല്യത്തിലാവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:-
News Summary - -
Next Story