Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചെറുകിട-ഇടത്തരം...

ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് ഒക്ടോബര്‍ മുതല്‍ ബാങ്ക് ഗാരണ്ടി വേണ്ട

text_fields
bookmark_border
ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് ഒക്ടോബര്‍ മുതല്‍ ബാങ്ക് ഗാരണ്ടി വേണ്ട
cancel
camera_alt????? ????? ??????? ???? ???????
അബൂദബി: ഒക്ടോബര്‍ മുതല്‍ ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളെ ബാങ്ക് ഗാരണ്ടിയില്‍നിന്ന് ഒഴിവാക്കി മാനവ വിഭവശേഷി മന്ത്രാലയം ഉത്തരവിറക്കി.കുറഞ്ഞ ഫീസില്‍ മന്ത്രാലയത്തിന്‍െറ സേവനങ്ങള്‍ ലഭ്യമാവുന്ന ഒന്നാം വിഭാഗം കമ്പനികളില്‍ ഇത്തരം സംരംഭങ്ങളെ ഉള്‍പ്പെടുത്തുകയും ചെയ്തു. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്ന സ്വദേശികള്‍ക്ക് ഉത്തരവ് സഹായകരമാകും.
പുതിയ ഉത്തരവ് പ്രകാരം ഒരാളുടെ ഉടമസ്ഥതയില്‍ തന്നെ രണ്ട് കമ്പനികള്‍ തുടങ്ങാം. കമ്പനി ഉടമയും പങ്കാളികളുമെല്ലാം സ്വദേശികളായിരിക്കണം. കമ്പനിക്ക് യൂത്ത് പ്രോജക്ട് ഡെവലപ്മെന്‍റ് ഓര്‍ഗനൈസേഷനില്‍ അംഗത്വമുണ്ടായിരിക്കുകയും വേണം.
ദേശീയ സമ്പദ് വ്യവസ്ഥയില്‍ പ്രധാന ഭാഗമായ ചെറുകിട-ഇടത്തരം വ്യവസായ സംരംഭകരെ പിന്തുണക്കാന്‍ മന്ത്രാലയം തീരുമാനിച്ചതായി മാനവ വിഭവശേഷി-സ്വദേശിവത്കരണ വകുപ്പ് മന്ത്രി സഖര്‍ ബിന്‍ ഗോബാശ് സഈദ് ഗോബാശ് പറഞ്ഞു. ചെറുകിട-ഇടത്തരം വ്യവസായ സംരംഭ ബോര്‍ഡുമായി ചേര്‍ന്നായിരിക്കും ഇതിനുള്ള പദ്ധതികള്‍ തയാറാക്കുക. തൊഴില്‍ മാര്‍ക്കറ്റിന്‍െറ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാന്‍ യു.എ.ഇ പൗരന്മാരെ ശാക്തീകരിക്കുകയെന്ന സര്‍ക്കാര്‍ നയത്തിന്‍െറ സത്ത ഉള്‍ക്കൊണ്ടുള്ളതാണ് ഉത്തരവെന്നും  സഖര്‍ ബിന്‍ ഗോബാശ് പറഞ്ഞു. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യുന്ന വ്യവസായ സംരംഭങ്ങള്‍ക്ക് ബാങ്ക് ഗാരണ്ടി ഏര്‍പ്പെടുത്തിയിരുന്നത്.
എന്നാല്‍, ചെറുകിട-ഇടത്തരം സംരംഭകര്‍ പുലര്‍ത്തുന്ന പ്രതിജ്ഞാബദ്ധത പഠിച്ചതിന് ശേഷമാണ് അവരെ ബാങ്ക് ഗാരണ്ടിയില്‍നിന്ന് ഒഴിവാക്കുന്നത്. നവീന സമ്പദ് മേഖലയുടെ ശാക്തീകരണത്തിന് ഉപകരിക്കുന്ന മൂല്യവര്‍ധിത പദ്ധതികളുമായി ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങള്‍ തുടങ്ങാന്‍ മന്ത്രി പൗരന്മാരെ ആഹ്വാനം ചെയ്തു.
ഇപ്രകാരം തുടങ്ങുന്ന ചെറുകിട സംരംഭകര്‍ക്ക് പരമാവധി 15 തൊഴിലാളികളെയും ഇടത്തരം സംരംഭകര്‍ക്ക് 50 തൊഴിലാളികളെയും നിയമിക്കാം. ഈ പരിധിയില്‍ കവിഞ്ഞ തൊഴിലാളികളെ നിയമിക്കുകയാണെങ്കില്‍ മന്ത്രാലയത്തിന്‍െറ ഒന്നാം വിഭാഗത്തില്‍നിന്ന് ആ സംരംഭത്തെ ഒഴിവാക്കും. എന്നാല്‍, നൂറ് തൊഴിലാളികളെ നിയമിക്കുന്നത് വരെ ബാങ്ക് ഗാരണ്ടി ഈടാക്കില്ല.
അതുപോലെ മന്ത്രാലയത്തിന്‍െറ ഒന്നാം വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്ന കമ്പനികളുടെ ആദ്യ ലൈസന്‍സിന് മുന്ന് കൊല്ലത്തിലധികം കാലാവധി ലഭിക്കില്ല. ഈ കാലാവധിക്കപ്പുറത്തേക്ക് ലൈസന്‍സ് എടുത്താല്‍ ഒന്നാം വിഭാഗത്തില്‍നിന്ന് പുറത്താവും. എന്നാല്‍, ലൈസന്‍സ് കാലാവധി അഞ്ച് വര്‍ഷത്തിലധികമാവുന്നത് വരെ ബാങ്ക് ഗാരണ്ടി ആവശ്യമില്ല. തൊഴിലാളികള്‍ക്ക് തുടര്‍ച്ചയായ രണ്ട് മാസത്തില്‍ കൂടുതല്‍ വേതനം നല്‍കുന്നതില്‍ വീഴ്ച വരുത്തുന്ന കമ്പനികള്‍ക്ക് ബാങ്ക് ഗാരണ്ടിയുടെ കാര്യത്തില്‍ ഇളവ് അനുവദിക്കില്ളെന്നും ഉത്തരവില്‍ പറയുന്നു.
മറ്റു കമ്പനികളിലെ തൊഴിലാളികളെ മന്ത്രാലയത്തിന്‍െറ അനുമതിയില്ലാതെ തൊഴിലെടുപ്പിക്കുന്ന കമ്പനികളെയും മറ്റു ജോലികള്‍ക്ക് തങ്ങളുടെ തൊഴിലാളികളെ അനുവാദമില്ലാതെ നല്‍കുന്ന കമ്പനികളെയും തരംതാഴ്ത്തുമെന്നും ഉത്തരവിലുണ്ട്.അധികൃതരെ അറിയിക്കാതെ കമ്പനി വില്‍പന നടത്തിയാലും ആനുകൂല്യങ്ങള്‍ ലഭിക്കില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story