ശിഹാബുദ്ദീെൻറ മൃതദേഹം ഖബറടക്കി
text_fieldsറിയാദ്: പെരുന്നാൾ തലേന്ന് ഹൃദയാഘാതം മൂലം മരിച്ച മലയാളിയുടെ മൃതദേഹം പെരുന്നാൾ ദിനത്തിൽ ഖബറടക്കി. റിയാദിൽ കുടുംബസമേതം താമസിക്കുന്ന തൃശൂർ മാള കനകക്കുന്ന് സ്വദേശി അലങ്ങാട്ട്കാരൻ ശിഹാബുദ്ദീനാണ് (39) ശനിയാഴ്ച രാത്രിയിൽ വോളിബാൾ കളിക്കിടെ നെഞ്ച്വേദനയുണ്ടായി ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരിച്ചത്. 15 വർഷമായി റിയാദിലുണ്ടായിരുന്ന ഇയാൾ അലാംകോ എന്ന കമ്പനിയിൽ ജീവനക്കാരനായിരുന്നു. റിയാദ് എക്സിറ്റ് 30, ഹയ്യൂൽ നഹ്ദയിലെ ഫ്ലാറ്റിൽ നിന്ന് രാത്രി 10ന് ശേഷം സുഹൃത്തുക്കളോടൊപ്പം എക്സിറ്റ് 32ലെ ഗ്രൗണ്ടിലേക്ക് കളിക്കാനായി പോയതാണ്.
കുട്ടികൾക്കുള്ള പെരുന്നാൾ വസ്ത്രമെല്ലാം വാങ്ങിക്കൊണ്ടുവന്ന് വീട്ടിൽ വെച്ച ശേഷമായിരുന്നു യാത്ര. മികച്ച വോളിബാൾ കളിക്കാരനായ ശിഹാബ് എല്ലാ ദിവസവും രാത്രിയിൽ കളിക്കാൻ പോകാറുണ്ടായിരുന്നു. എന്നാൽ റമദാൻ ആരംഭിച്ച ശേഷം അത് മുടങ്ങിയിരുന്നു. ആ ഇടവേളക്ക് ശേഷമാണ് വീണ്ടും കളിക്കാനിറങ്ങിയത്. ആദ്യ സെറ്റ് കളി കഴിഞ്ഞ് രണ്ടാം സെറ്റിൽ കളിച്ചുകൊണ്ടിരിക്കുേമ്പാൾ ശരീരത്തിെൻറ പിൻഭാഗത്തും കൈകളിലും വേദന അനുഭവപ്പെട്ടു. പിന്നീട് നെഞ്ചിലേക്ക് പടർന്നു. ഉടൻ സഹകളിക്കാർ വേഗമെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ യാത്രക്കിടയിൽ അന്ത്യം സംഭവിച്ചു.
ശുമൈസി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം സാമൂഹിക പ്രവർത്തകരുടെ സമയോചിതമായ ഇടപെടലിലൂടെ രാത്രിയിലും പിറ്റേന്ന് കാലത്തുമായി നിയമനടപടികളെല്ലാം പൂർത്തിയാക്കി വൈകീേട്ടാടെ നസീമിലെ ഹയ്യുൽസലാം മഖ്ബറയിൽ ഖബറടക്കി. തനിമ പ്രവർത്തകരും ശിഹാബ് കൊട്ടുകാടുമാണ് പ്രവർത്തനത്തിന് രംഗത്തുണ്ടായിരുന്നത്. ഭാര്യ: സറീന. മൂന്ന് മക്കൾ. പിതാവ്: അബൂബക്കർ, മാതാവ്: കുഞ്ഞാമി. സഹോദരി ഉനൈസയും ഭർത്താവ് ഖയ്യൂമും റിയാദിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.