സൗദി വനിതകൾക്ക് എസ്.യു.വികളേക്കാൾ ഇഷ്ടം ചെറുവാഹനങ്ങൾ
text_fieldsജിദ്ദ: ഡ്രൈവിങ്ങിന് വനിതകൾക്ക് അനുമതി നൽകിയതിന് പിന്നാലെ വാഹനങ്ങളെ കുറിച്ചുള്ള അവരുടെ സങ്കൽപമാണ് സൗദിയിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാവിഷയം. ജിദ്ദയിൽ കഴിഞ്ഞയാഴ്ച ആദ്യമായി വനിതകൾക്ക് മാത്രമായി കാർ ഷോയും നടന്നു. വിവിധ കാർ കമ്പനികളുടെ വാഹനങ്ങളെ അടുത്തറിയാനും ഗുണങ്ങൾ മനസിലാക്കാനും വനിതകൾക്ക് അവസരം ഒരുക്കുകയായിരുന്നു ഇതിെൻറ ലക്ഷ്യം.
2018 ൽ പുറത്തിറങ്ങാനാരിക്കുന്ന മോഡലുകളുടെ പ്രദർശനവും ഇവിടെ ഉണ്ടായിരുന്നു. വനിതകൾക്ക് വാഹനം വാങ്ങാൻ വായ്പ സൗകര്യം ഒരുക്കുന്ന ധനകാര്യ സ്ഥാപനങ്ങളും ഇവിടെ എത്തി. പ്രദർശനം കാണാനെത്തിയ ബഹുഭൂരിപക്ഷം വനിതകളും ചെറിയ വാഹനങ്ങളിലാണ് താൽപര്യം കാട്ടിയത്. സൗദി നിരത്തുകൾ വാഴുന്ന കൂറ്റൻ വാഹനങ്ങളോട് വനിതകൾക്ക് അത്ര താൽപര്യമില്ലെന്ന് വ്യക്തം. സാമിയ മുഹമ്മദ് നൂർ എന്ന വീട്ടമ്മയുടെ വാക്കുകളിൽ ഇതുവ്യക്തം: ‘വലിയ കുടുംബമായതുകൊണ്ട് തന്നെ എെൻറ ഭർത്താവിന് വലിയൊരു എസ്.യു.വി ഉണ്ട്. പക്ഷേ, ഒരു മിനിവാൻ വാങ്ങാനാണ് ഞാൻ ആഗ്രഹിക്കുന്നത്. വലിയ കാറിനേക്കാൾ കൈകാര്യം ചെയ്യാൻ എനിക്ക് സൗകര്യം ചെറിയ വാഹനമാണ്.’
ആറുമക്കളുടെ മാതാവായ റനീം ആദിലും ഇതേ അഭിപ്രായക്കാരിയാണ്. ‘ഒരു മിനിവാൻ ആണ് ഞാൻ നോക്കുന്നത്. ഒരുപാട് ഇന്ധനം വേണ്ടിവരുന്ന കൂറ്റൻ എസ്.യു.വികളോട് താൽപര്യമില്ല.’ ജൂൺ 10 നാണ് ആദ്യമായി സൗദിയിൽ വനിതകൾ കാറുമായി നിരത്തിലിറങ്ങുക. ഇന്ധന വില വർധിച്ചതിനാൽ മുമ്പില്ലാത്തവണ്ണം ഇന്ധനക്ഷമത കൂടിയ വാഹനങ്ങൾക്ക് അന്വേഷണം ഏറിയിട്ടുണ്ടെന്ന് വാഹന ഡീലർമാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.