തെക്കൻ അതിർത്തി േഭദിക്കാൻ ശ്രമം: 30 പേർ പിടിയിൽ
text_fieldsഅബഹ: യമൻ അതിർത്തി ഭേദിക്കാൻ സംഘടിതമായ ശ്രമം. അതിർത്തിരക്ഷാസേനയുടെ പ്രത്യേക യൂനിറ്റ് നടത്തിയ ഒാപറേഷനിൽ 30 ലേറെ പേരെ പിടികൂടി.
അതിർത്തിയിൽ കുഴിബോംബുകൾ പാകാനും ആയുധങ്ങളും വെടിേക്കാപ്പുകളും കടത്താനുമായിരുന്നു പലതവണ ശ്രമം നടന്നത്. ഒപ്പം വൻതോതിൽ ഹഷീഷ് കടത്താനും നീക്കമുണ്ടായി. ഇൗ ശ്രമങ്ങളൊക്കെ പരാജയപ്പെടുത്തിയ അതിർത്തിസേന വിവിധ ദേശക്കാരായ 30 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി ആഭ്യന്തര വകുപ്പ് വക്താവ് അറിയിച്ചു.
പിടിയിലായവരിൽ 19 പേർ എത്യോപ്യക്കാരാണ്. ഏഴുപേർ യമനികൾ. മൂന്നുസൗദികളും പിടിയിലായവരിൽ പെടുന്നു. ഒരാൾ ഏതുരാജ്യക്കാരനാണെന്ന് വ്യക്തമായിട്ടില്ല.
ഇതോടെ അതിർത്തിയിൽ കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ പിടിയിലായവരുടെ എണ്ണം 1265 ആയി. ഇതിൽ 847 പേരും യമൻ സ്വദേശികളാണ്. 309 എത്യോപ്യക്കാരും 16 സോമാലയിക്കാരും ഇതിലുണ്ട്. മൂന്നു പേർ അതിർത്തി ഭേദനത്തിനിടെ കൊല്ലപ്പെട്ടു. രണ്ടുപേർക്ക് പരിക്കേറ്റു. എട്ട് കുഴിേബാംബുകൾ പിടിച്ചെടുത്തു. ഇവരുടെ പക്കൽ നിന്ന് 23 വ്യത്യസ്ത തരം ആയുധങ്ങളും 32,160 വെടിയുണ്ടകളും കെണ്ടത്തി. മൊത്തം 607 കിലോഗ്രാം ഹഷീഷും പിടികൂടിയതായും ആഭ്യന്തരവകുപ്പ് വക്താവ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.