Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2017 10:58 AM GMT Updated On
date_range 11 Sep 2017 10:58 AM GMTസ്വകാര്യ ടാക്സികൾക്ക് ലൈസൻസ് നൽകുന്നത് നിർത്തി
text_fieldsbookmark_border
റിയാദ്: സ്വകാര്യ ടാക്സികൾക്ക് ലൈസൻസ് നൽകുന്നത് നിർത്തിവെക്കാൻ പൊതുഗതാഗത അതോറിറ്റി മേധാവി ഡോ. റുമൈഹ് ബിൻ മുഹമ്മദ് അൽറുമൈഹ് നിർദേശം നൽകി.
ടാക്സി മേഖലയിൽ സമ്പൂർണ പുനഃപരിശോധന പൂർത്തിയാക്കുന്നതു വരെയാണിത്. പൂർണമായോ ഭാഗികമായോ സ്വദേശികളായ 1,67000 ത്തിൽ അധികമാളുകൾക്ക് ജോലി നൽകിയ ശേഷമാണ് സ്വകാര്യ ലൈസൻസ് നൽകുന്നത് നിർത്തിവെക്കുന്നത്.
ദേശീയ താൽപര്യത്തിനനുഗുണമല്ലാത്ത തീരുമാനങ്ങൾ നിർത്തലാക്കാനാണ് പൊതുഗതാഗത വകുപ്പ് ആഗ്രഹിക്കുന്നത്.
ടാക്സി മേഖലയിലെ സ്വദേശിവത്കരണത്തിനായി സ്വദേശികൾക്ക് തൊഴിൽ നൽകാൻ സഹായിക്കുന്ന തീരുമാനത്തിെൻറ അന്തസത്തക്ക് നിരക്കാത്ത കാര്യങ്ങളും അതോറിറ്റി അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ സർവീസ് നടത്തുന്ന ടാക്സി കമ്പനികൾ രാജ്യത്തെ ഒരോ പട്ടണത്തിനും അതോറ്റി നിശ്ചയിച്ച ചാർജ് ഇൗടാക്കണം. കമ്പനി ആസ്ഥാനങ്ങളിൽ അവ പരസ്യപ്പെടുത്തണം.
ജോലി സംബന്ധമായ പരസ്യങ്ങൾ നൽകേണ്ടത് അതോറിറ്റിയുമായി ബന്ധപ്പെട്ട ശേഷമായിരിക്കണം. നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ടാക്സി മേഖലയിൽ സമ്പൂർണ പുനഃപരിശോധന പൂർത്തിയാക്കുന്നതു വരെയാണിത്. പൂർണമായോ ഭാഗികമായോ സ്വദേശികളായ 1,67000 ത്തിൽ അധികമാളുകൾക്ക് ജോലി നൽകിയ ശേഷമാണ് സ്വകാര്യ ലൈസൻസ് നൽകുന്നത് നിർത്തിവെക്കുന്നത്.
ദേശീയ താൽപര്യത്തിനനുഗുണമല്ലാത്ത തീരുമാനങ്ങൾ നിർത്തലാക്കാനാണ് പൊതുഗതാഗത വകുപ്പ് ആഗ്രഹിക്കുന്നത്.
ടാക്സി മേഖലയിലെ സ്വദേശിവത്കരണത്തിനായി സ്വദേശികൾക്ക് തൊഴിൽ നൽകാൻ സഹായിക്കുന്ന തീരുമാനത്തിെൻറ അന്തസത്തക്ക് നിരക്കാത്ത കാര്യങ്ങളും അതോറിറ്റി അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ സർവീസ് നടത്തുന്ന ടാക്സി കമ്പനികൾ രാജ്യത്തെ ഒരോ പട്ടണത്തിനും അതോറ്റി നിശ്ചയിച്ച ചാർജ് ഇൗടാക്കണം. കമ്പനി ആസ്ഥാനങ്ങളിൽ അവ പരസ്യപ്പെടുത്തണം.
ജോലി സംബന്ധമായ പരസ്യങ്ങൾ നൽകേണ്ടത് അതോറിറ്റിയുമായി ബന്ധപ്പെട്ട ശേഷമായിരിക്കണം. നിയമം ലംഘിക്കുന്ന കമ്പനികൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story