സംയുക്ത മന്ത്രിതല യോഗം റിയാദിൽ സമാപിച്ചു; അരുൺ ജെയ്റ്റ്ലി മടങ്ങി
text_fieldsറിയാദ്: ഇന്ത്യ-സൗദി വാണിജ്യ നിക്ഷേപ സഹകരണം ശക്തിപ്പെടുത്താൻ പ്രായോഗിക പദ്ധതികൾക്ക് രൂപം നൽകി സംയുക്ത മന്ത്രിതല യോഗം റിയാദിൽ നടന്നു.
ധനകാര്യമന്ത്രി അരുൺ െജയ്റ്റ്ലിയും സൗദി വാണിജ്യ നിക്ഷേപ മന്ത്രി ഡോ. മാജിദ് അൽ ഖസബിയും യോഗത്തിൽ സംബന്ധിച്ചു. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തൽ, വിവര കൈമാറ്റം, സാമ്പത്തിക സഹകരണം എന്നീ വിഷയങ്ങളിലൂന്നിയ ചർച്ചകളാണ് നടന്നത്. ഏതാനും കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. 12ാമത് ജെ.എം.സി (ജോയൻറ് മിനിസ്റ്റീരിയൽ കമീഷൻ) യോഗമാണ് റിയാദിൽ നടന്നത്. ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദ്, ഇന്ത്യയിലെ സൗദി അംബാസഡർ ഡോ. സഉൗദ് എം അൽസാത്തി എന്നിവരും ഇരു രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു.
സൗദി ഭരണാധികാരി സൽമാൻ രാജാവുമായി അൽയമാമ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തിയ അരുൺ െജയ്റ്റ്ലി ഞായറാഴ്ച നടന്ന സൗദി^ഇന്ത്യ ബിസിനസ് കൗൺസിലിലും സംബന്ധിച്ചിരുന്നു. സൗദി ഉൗർജ മന്ത്രി ഖാലിദ് അൽ ഫാലിഹുമായും ധനമന്ത്രി മുഹമ്മദ് അൽ ജദാനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. രണ്ട്
ദിവസത്തെ സന്ദർശനം കഴിഞ്ഞ് തിങ്കളാഴ്ച ഉച്ചക്ക് അരുൺ ജെയ്റ്റ്ലി ഇന്ത്യയിലേക്ക് തിരിച്ചു. നിക്ഷേപ സൗഹൃദം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട യോഗങ്ങളാണ് രണ്ട് ദിവസത്തെ ധനകാര്യമന്ത്രിയുടെ ഒൗദ്യോഗിക സന്ദർശനത്തോടനുബന്ധിച്ച് നടന്നത്. 2016^ 17 സാമ്പത്തിക വർഷത്തിൽ 2500 കോടി ഡോളറിെൻറ വാണിജ്യം ഇരു രാഷ്ട്രങ്ങൾക്കിടയിൽ നടന്നതായാണ് കണക്ക്. വരും വർഷങ്ങളിൽ നിക്ഷേപകർക്ക് വൻസാധ്യതകൾ ഇന്ത്യ ഒരുക്കുമെന്ന് അരുൺ െജയ്റ്റ്ലി സൗദി വാണിജ്യമേഖലയിലെ പ്രതിനിധികൾക്ക് വാഗ്ദാനം നൽകിയിട്ടുണ്ട്.
ഇരു രാജ്യങ്ങളിലെയും നിക്ഷേപസാധ്യതകളെ പ്രോൽസാഹിപ്പിക്കുന്നതിന് നടപടിക്രമങ്ങൾ എളുപ്പമാക്കേണ്ടതിെൻറ ആവശ്യകത വ്യവസായ പ്രതിനിധികളുടെ യോഗം ചർച്ച ചെയ്തു. ഇന്ത്യയിലേക്കുള്ള വിസ നടപടികൾ എളുപ്പമാക്കണമെന്ന ആവശ്യം സൗദിയിലെ പ്രതിനിധികൾ ആവശ്യപ്പെട്ടിട്ടുണ്ട്. അനുകൂലമായ നടപടികൾ സ്വീകരിക്കുമെന്ന് അരുൺ ജെയ്റ്റിലി ഉറപ്പു നൽകിയിട്ടുണ്ട്. ഞായറാഴ്ച രാത്രി ഇന്ത്യൻ ഹൗസിൽ ജെയ്റ്റിലിക്ക് അത്താഴ വിരുന്നൊരുക്കിയിരുന്നു. ജനാദിരിയ ഫെസ്റ്റിവൽ അദ്ദേഹം സന്ദർശിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കി. അപ്രതീക്ഷിതമായാണ് ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ രണ്ട് ദിവസത്തെ ഒൗദ്യോഗികസന്ദർശനം ഉണ്ടായത്. അതേ സമയം ഉഭയകക്ഷി ചർച്ചകളിൽ വ്യാപാര വാണിജ്യമേഖല പ്രതീക്ഷ പുലർത്തുന്നുണ്ട്്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവാസി സമൂഹം നിവേദനങ്ങളുമായി മന്ത്രിയെ സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.