Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആടിയും പാടിയും...

ആടിയും പാടിയും മനംകവർന്ന് ഖാലിദ്; കൂടെപ്പാടി ജിദ്ദയും

text_fields
bookmark_border
ആടിയും പാടിയും മനംകവർന്ന് ഖാലിദ്; കൂടെപ്പാടി ജിദ്ദയും
cancel
camera_alt??????? ???????? ???????

ജിദ്ദ: മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ വെള്ളിവെളിച്ചത്തിൽ മുങ്ങിയ കൂറ്റൻ വേദിയിലേക്ക് ആ കുറിയ മനുഷ്യൻ കടന്നുവന്നപ്പോൾ സദസ് ഇളകിമറിഞ്ഞു. ‘ഷെബ് ഖാലിദ്’ വിളികളാൽ അന്തരീക്ഷം മുഖരിതമായി. സദസിന് സലാം പറഞ്ഞ് പതിയെ അദ്ദേഹം തുടങ്ങി. അതിവേഗം തന്നെ വേദികളുമായി ഇണങ്ങുന്ന, അനുവാചകരുമായി അടുക്കുന്ന രീതിക്ക് മാറ്റമൊന്നുമുണ്ടായില്ല. ആഫ്രിക്കയുടെ പരുക്കൻ ഭാവമുള്ള ആ ശബ്ദം പെട്ടന്ന് തന്നെ ഉച്ചസ്ഥായിയിലെത്തി. പാട്ടിനൊപ്പം സ്വതസിദ്ധമായ പദചലനങ്ങളും. മെക്സിക്കൻ തിരമാലകളുയർത്തി സദസും ഒപ്പം ചേർന്നു. െചങ്കടൽ തീരത്തിന് അവിസ്മരണീയമായൊരു സായാഹ്നം തന്നെയായിരുന്നു വ്യാഴാഴ്ചത്തേത്.

റായ് സംഗീതപ്രമാണി അൾജീരിയക്കാരൻ ഷെബ് ഖാലിദിെൻറ സൗദിയിലെ ആദ്യത്തെ പരിപാടിക്കാണ് ജിദ്ദക്ക് സമീപം റാബിഗിലെ കിങ് അബ്ദുല്ല ഇകണോമിക് സിറ്റി വേദിയായത്. രാത്രി 8.30 ന് തുടങ്ങുമെന്ന് അറിയിച്ചിരുന്ന പരിപാടിക്ക് മണിക്കൂറുകൾ മുേമ്പ മൈതാനം നിറഞ്ഞു. വൈകിട്ട് അഞ്ചര മണി മുതൽ ജനപ്രവാഹം തുടങ്ങിയിരുന്നു. അറബ് യുവത്വത്തിെൻറ പല തലമുറകളെ ആവേശത്തിൽ ആറാടിച്ച സംഗീതപ്രതിഭയെ നേരിൽ കാണാൻ സൗദി യുവാക്കൾ ഒഴുകിയെത്തി. പരമാവധി വിസ്താരത്തിൽ സജ്ജീകരിച്ച മൈതാനം ഖാലിദ് വേദിയിലെത്തുന്നതിനും ഏറെ മുേമ്പ നിറഞ്ഞുകവിഞ്ഞു. 

തെൻറ താരതമ്യേന പുതിയ ഗാനങ്ങളുമായാണ് ഖാലിദ് തുടങ്ങിയത്. 2016 ൽ പുറത്തിറക്കിയ സിംഗിൾസ് ആൽബത്തിലെ ‘വഹ്ദ ബി വഹ്ദ’ ആയിരുന്നു ആദ്യഘട്ടത്തിലെ പ്രധാനഗാനം. പിന്നാലെ തെൻറ എക്കാലത്തെയും വലിയ ഹിറ്റുകളായ ‘ഷബ്ബ ഷബ്ബ’, ‘ദീദി’, ‘അബ്ദുൽഖാദിരിയെ’ എന്നിവയിലേക്ക് പതിയെ നീങ്ങി.  സൗദി യുവാക്കളുടെ ഹരമായ ‘ആയിശ’ക്കായി തുടക്കംമുതൽ തന്നെ സദസ് ആവശ്യപ്പെടാൻ തുടങ്ങിയിരുന്നു. അവസാനഘട്ടത്തിൽ ‘ആയിശ’ പാടാൻ തുടങ്ങിയതോടെ ആവേശം ഉന്നതികളിലെത്തി. രണ്ടുമണിക്കൂർ നീണ്ട നിർത്താതെയുള്ള പ്രകടനത്തിന് ശേഷം ഖാലിദ് 11.30 ഒാെട വേദിവിട്ടു. സൗദി ജനതക്കും ഭരണാധികാരികൾക്കും നന്ദി പറഞ്ഞ് അദ്ദേഹം മടങ്ങുേമ്പാൾ മിനിറ്റുകൾ നീണ്ട കരഘോഷം. പിന്നാലെ അമേരിക്കൻ റാപ്പർ നെല്ലി വേദിയേറി. 

സൗദി അറേബ്യയിൽ ഇതുവരെ നടന്നതിൽ വെച്ചേറ്റവും വലിയ പൊതു സംഗീത പരിപാടിയായിരുന്നു റാബിഗിലേത്. സൗദി ജനറൽ എൻറർടൈൻമെൻറ് അതോറിറ്റിയുടെ നേതൃത്വത്തിൽ എം.ബി.സി ആക്ഷൻ ആണ് പരിപാടി സംഘടിപ്പിച്ചത്. കനത്തസുരക്ഷയായിരുന്നു മൈതാനത്തും പരിസരത്തും. 
ആദ്യമായി സൗദിയിലെത്തിയ ഖാലിദ് മക്കയിലെത്തി ഉംറ നിർവഹിച്ചശേഷമാണ് റാബിഗിലെ വേദിയിെലത്തിയത്. 
കുവൈത്തി സംവിധായകനായ യാഖൂബ് അൽമുഹന്നയും ഉംറക്ക് അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsJeddah
News Summary - jeddah-saudi-gulf news
Next Story