ജോലിയെടുക്കുന്ന വീട്ടിൽ അടച്ചിട്ടിരിക്കുകയാണെന്നും രക്ഷിക്കണമെന്നും വീഡിയോ സന്ദേശം
text_fieldsറിയാദ്: ദവാദ്മിയിൽ തൊഴിൽ പീഡനത്തിനിരയായ പഞ്ചാബി യുവതിയെ രക്ഷപ്പെടുത്താൻ വേണ്ടതെല്ലാം ചെയ്യുമെന്ന് ഇന്ത്യൻ എംബസി. റിയാദിൽ നിന്ന് 230 കിലോമീറ്ററകലെ ദവാദ്മിയിലെ ഒരു സ്വദേശി വീട്ടിൽ കഴിയുന്ന യുവതി ഗാർഹിക തൊഴിൽ വിസയിലെത്തിയ താൻ ക്രൂരമായ ശാരീരിക പീഡനത്തിനിരയാകുകയാണെന്നും രക്ഷിക്കണമെന്നും കരഞ്ഞുകൊണ്ടാവശ്യപ്പെടുന്ന വീഡിയോ കഴിഞ്ഞദിവസം സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് ഇന്ത്യൻ മാധ്യമങ്ങൾ പ്രാധാന്യത്തോടെ വാർത്ത നൽകുകയും യുവതിയെ രക്ഷിക്കാൻ അടിയന്തര ഇടപെടൽ നടത്താൻ റിയാദിലെ ഇന്ത്യൻ അംബാസഡർ അഹമ്മദ് ജാവേദിനോട് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്ററിലൂടെ ആവശ്യപ്പെടുയും ചെയ്തിരുന്നു.
ഒരു വർഷം മുമ്പ് ദവാദ്മിയിലെ സ്വദേശിയുടെ വീട്ടിൽ വീട്ടുവേലക്കാരിയുടെ വിസയിലെത്തിയ ഇൗ യുവതി തെൻറ പേരും പഞ്ചാബിലെ വിലാസവും വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ നാട്ടിലെ കുടുംബവുമായും ദവാദ്മിയിലെ സ്വദേശി സ്പോൺസറുമായും ബുധനാഴ്ച ഫോണിൽ ബന്ധപ്പെട്ട് സംസാരിച്ചെന്ന് എംബസി കമ്യൂണിറ്റി വെൽവെഫയർ കൗൺസലർ അനിൽ നൊട്ട്യാൽ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.രക്ഷപ്പെടുത്താൻ സാധ്യമായതെല്ലാം എംബസി ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. യുവതിയുടെ പേരടക്കമുള്ള വിവരങ്ങൾ വെളിപ്പെടുത്താൻ എംബസി വൃത്തങ്ങൾ തയാറായില്ല. ഇൗ വീട്ടിൽ താന്‍ ഒരു അടിമയെപ്പോലെ പണിയെടുക്കുയാണെന്നും കൊടിയ ശാരീരിക പീഡനത്തിന് ഇരയാകുകയാണെന്നുമാണ് നാല് മിനുട്ട് ദൈർഘ്യമുള്ള വീഡിയോയിൽ യുവതി പറയുന്നത്. മൊബൈൽ ഫോണുപയോഗിച്ച് സ്വയം റെക്കോർഡ് ചെയ്ത് അയച്ചതായാണ് വ്യക്തമാകുന്നത്. ആം ആദ്മി പാര്‍ട്ടിയുടെ പഞ്ചാബ് സന്‍ഗ്രൂര്‍ എം.പി ഭഗവന്ത് മാനോടാണ് സഹായം അഭ്യർഥിക്കുന്നത്. ദിവസങ്ങളായി ഭക്ഷണം ലഭിക്കുന്നില്ല. മുറിയിൽ അടച്ചിട്ടിരിക്കുകയാണ്. വിസ ഏജൻറിെൻറ ചതിയിൽപെട്ടാണ് എത്തിയത്. ഒരിക്കൽ രക്ഷപ്പെട്ട് പൊലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല, ജോലി ചെയ്യുന്ന വീട്ടിലേക്ക് തന്നെ തിരിച്ചുവരേണ്ടി വന്നു എന്നെല്ലാം കരഞ്ഞുകൊണ്ട് വീഡിയോയിൽ പറയുന്നു. 20നും 22നും ഇടയിലാണ് പ്രായം തോന്നിക്കുന്നെന്നെ് മാധ്യമ വാർത്തകൾ പറയുന്നു.
വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്. അമ്മയ്ക്ക് സുഖമില്ല. ഒരു ശസ്ത്രക്രിയക്ക് വിധേയമായി. വീട്ടിലെ ദാരിദ്ര്യാവസ്ഥ കാരണമാണ് ഒരു വർഷം മുമ്പ് വീട്ടുവേലക്കാരിയുടെ വിസയിൽ സൗദിയിലേക്ക് വന്നതെന്നും ഇനി വയ്യെന്നും എത്രയും പെെട്ടന്ന് തെൻറ കുട്ടികളുടെയും അമ്മയുടെയും അടുത്തെത്തിയാൽ മതിയെന്നും അതിന് സഹായം ചെയ്യണമെന്നുമാണ് ഭഗവന്ത് മാൻ എം.പിയോട് അവർ കരഞ്ഞുകൊണ്ടാവശ്യപ്പെടുന്നത്. പഞ്ചാബി ഭാഷയിലാണ് യുവതി സംസാരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.