ഹമീദ് ലബ്ബയെ കണ്ടെത്തി; െകാളംബോക്ക് അടുത്തൊരു ചായക്കടയിൽ
text_fieldsറിയാദ്: സ്പോൺസറുടെ ഒസ്യത്ത് പ്രകാരം 11,000 റിയാൽ സേവനാന്ത്യ ആനുകൂല്യം ലഭിച്ച ശ്രീലങ്കൻ ഡ്രൈവറെ കണ്ടെത്തി. 22 വർഷം മുമ്പ് സൗദിയിൽ നിന്ന് മടങ്ങിയ മുഹമ്മദ് സീഷൻ ഹമീദ് ലബ്ബയെ കൊളംബോക്ക് അടുത്ത് പോൽഗാവെല, ബൻദാവയിലാണ് കെണ്ടത്തിയത്. ബൻദാവയിൽ ഒരു ചായക്കട നടത്തുകയാണ് ഹമീദ് ലബ്ബ ഇപ്പോൾ. അദ്ദേഹത്തെ കണ്ടെത്തിയ കൊളംബോയിലെ അസ്മ ട്രാവൽസ് എം.ഡി റിഹാൻ റാസിക്, ഹമീദ് ലബ്ബയുടെ വിവരങ്ങൾ അധികൃതരെ അറിയിച്ചിട്ടുണ്ട്. റിയാദിലെ ശ്രീലങ്കൻ എംബസിയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ലഭിക്കേണ്ട പണം കൈമാറാൻ ഉടൻ നടപടിയുണ്ടാകുമെന്ന് അറിയുന്നു.
കഴിഞ്ഞയാഴ്ചയാണ് ഹമീദ് ലബ്ബയുടെ മുൻ സ്പോൺസർ ശുക്ർ സുവൈലിം അൽശമ്മരിയുടെ ഒസ്യത്ത് പ്രകാരം 11,000 റിയാലുമായി അദ്ദേഹത്തിെൻറ ചെറുമകൻ ശ്രീലങ്കൻ എംബസിയിെലത്തിയത്. 1987 മുതൽ 1996 വരെ ശുക്ർ സുവൈലിമിെൻറ ഹൗസ്ഡ്രൈവർ ആയിരുന്നു ഹമീദ് ലബ്ബ. ’96 ൽ ശ്രീലങ്കയിലേക്ക് മടങ്ങി ലബ്ബ പിന്നീട് സൗദിയിലേക്ക് മടങ്ങിവന്നില്ല. വർഷങ്ങൾ കഴിഞ്ഞ് 2012 ൽ ശുക്ർ സുവൈലിം മരിക്കുേമ്പാൾ തെൻറ പഴയ ഡ്രൈവർക്ക് സേവനാന്ത ആനുകൂല്യമായി നൽകേണ്ട 11,000 റിയാൽ കൊടുക്കണമെന്ന് ഒസ്യത്ത് എഴുതി വെച്ചിരുന്നു.
ഹമീദ് ലബ്ബ ജീവിച്ചിരിപ്പുണ്ടെങ്കിൽ അദ്ദേഹത്തിനോ ഇല്ലെങ്കിൽ അദ്ദേഹത്തിെൻറ അവകാശികൾക്കോ ഇൗപണം കൈമാറണമെന്നായിരുന്നു റിയാദിലെ ലങ്കൻ എംബസിയിലെത്തിയ ചെറുമകെൻറ ആവശ്യം. പണം സ്വീകരിച്ച ശ്രീലങ്കൻ എംബസിക്ക് പ്രാഥമിക അന്വേഷണത്തിൽ ഹമീദ് ലബ്ബയുടെ വിശദാംശങ്ങൾ കണ്ടെത്താനായില്ല. വിവരമറിഞ്ഞ കൊളംബോയിലെ അസ്മ ട്രാൽസ് ഉടമ റിഹാൻ റാസിക് അന്വേഷണത്തിന് ഇറങ്ങിത്തിരിക്കുകയായിരുന്നു. പാസ്പോർട്ട് നമ്പർ വെച്ചുനടത്തിയ അന്വേഷണത്തിൽ തെൻറ ഗ്രാമത്തിന് അടുത്ത് തന്നെ റാസിക്, ഹമീദ് ലബ്ബയെ കണ്ടെത്തി. പ്രവാസമൊക്കെ അവസാനിപ്പിച്ച് ചെറിയൊരു ചായക്കടയുമായി കഴിയുകയാണ് ലബ്ബ. കൊളംബോയിൽ നിന്ന് 70 കിലോമീറ്റർ അകെല ബൻദാവയിലാണ് ലബ്ബയുള്ളത്. അദ്ദേഹത്തിെൻറ തിരിച്ചറിയൽ രേഖകൾ ശ്രീലങ്ക ബ്യൂറോ ഒാഫ് ഫോറിൻ എംപ്ലോയ്മെൻറിന് കൈമാറിയിട്ടുണ്ട്. പണം ഉടൻ അദ്ദേഹത്തിന് ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.