Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2017 11:56 AM GMT Updated On
date_range 21 Oct 2017 11:56 AM GMTജിദ്ദ മേഖലയിൽ വാഹനാപകടം 24 ശതമാനം കുറഞ്ഞു
text_fieldsbookmark_border
ജിദ്ദ: കഴിഞ്ഞ വർഷം ജിദ്ദ മേഖലയിൽ വാഹനാപകടം കുറഞ്ഞതായി ഒൗദ്യോഗിക റിപ്പോർട്ട്. മുൻവർഷത്തേക്കാൾ അപകടങ്ങളുടെ എണ്ണം 24 ശതമാനവും മരിച്ചവരുടെ എണ്ണത്തിൽ 33 ശതമാനവും കുറവു വന്നതായാണ് കണക്ക്. മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ അബ്ദുല്ല ബിൻ ബന്ദറിന് സമർപ്പിച്ച റിപ്പോർട്ടിലാണ് പുതിയ കണക്ക്. ജിദ്ദ ഗവർണറേറ്റ് ആസ്ഥാനത്ത് സൗദി ട്രാഫിക് മേധാവി ജനറൽ മുഹമ്മദ് അൽബസാമിയെ ജിദ്ദ ട്രാഫിക് മേധാവി ജനറൽ സുലൈമാൻ സക്കിയുടെ സാന്നിധ്യത്തിൽ സ്വീകരിച്ച വേളയിലാണ് ഗവർണർക്ക് ട്രാഫിക് റിപ്പോർട്ട് കൈമാറിയത്.
അപകട നിരക്ക് കൂടുതലുണ്ടാകുന്ന റോഡുകൾ നിർണയിച്ച് ജിദ്ദയിൽ അപകടം കുറക്കുന്നതിന് നടപ്പിലാക്കിയ പദ്ധതികൾ റിപ്പോർട്ടിലുണ്ട്. 843 ഒാളം ടയർ കടകളിൽ പരിശോധന നടത്തി, നിയമ ലംഘനം നടത്തിയ 282 ടയർ വിൽപന കടകൾക്കെതിരെ ശിക്ഷാനടപടി സ്വീകരിച്ചു, മക്ക ഗവർണർ അമീർ ഖാലിദ് അൽ ഫൈസലിെൻറ നിർദേശത്തെ തുടർന്ന് േറാഡിൽ ഉപേക്ഷിച്ച 11482 കാറുകളും 2616 ടാക്സികളും നീക്കം ചെയ്തു, ഗൾഫ് ട്രാഫിക് വാരാഘോഷേത്താടനുബന്ധിച്ച് വിവിധ പരിപാടികളും സംഘടിപ്പിച്ചു തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ടിൽ വിശദീകരിച്ചു.
അപകട നിരക്ക് കൂടുതലുണ്ടാകുന്ന റോഡുകൾ നിർണയിച്ച് ജിദ്ദയിൽ അപകടം കുറക്കുന്നതിന് നടപ്പിലാക്കിയ പദ്ധതികൾ റിപ്പോർട്ടിലുണ്ട്. 843 ഒാളം ടയർ കടകളിൽ പരിശോധന നടത്തി, നിയമ ലംഘനം നടത്തിയ 282 ടയർ വിൽപന കടകൾക്കെതിരെ ശിക്ഷാനടപടി സ്വീകരിച്ചു, മക്ക ഗവർണർ അമീർ ഖാലിദ് അൽ ഫൈസലിെൻറ നിർദേശത്തെ തുടർന്ന് േറാഡിൽ ഉപേക്ഷിച്ച 11482 കാറുകളും 2616 ടാക്സികളും നീക്കം ചെയ്തു, ഗൾഫ് ട്രാഫിക് വാരാഘോഷേത്താടനുബന്ധിച്ച് വിവിധ പരിപാടികളും സംഘടിപ്പിച്ചു തുടങ്ങിയ കാര്യങ്ങൾ റിപ്പോർട്ടിൽ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story