വാഹനാപകടത്തിൽ പരിക്കേറ്റ് അജ്ഞാതൻ ഒരുമാസമായി ആശുപത്രിയിൽ
text_fieldsറിയാദ്: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് അജ്ഞാതൻ ഒരു മാസമായി റിയാദിലെ ആശുപത്രിയിൽ കഴിയുന്നു. നസീമിലെ നാഷനൽ ഗാർഡ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന ഇയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഇന്ത്യാക്കാരനായിരിക്കുമെന്ന സംശയത്താൽ ഇന്ത്യൻ എംബസി സാമൂഹിക ക്ഷേമവിഭാഗത്തിെൻറ അനുമതിയോടെ സാമൂഹിക പ്രവർത്തകൻ ഷാനവാസ് രാമൻചാലിൽ ആശുപത്രിയിലെത്തി രോഗിയെ കാണുകയും അന്വേഷിക്കുകയും ചെയ്തെങ്കിലും ആെള തിരിച്ചറിയാൻ സഹായിക്കുന്ന ഒരു വിവരവും ലഭിച്ചിട്ടില്ല. ഖുറൈസ് റോഡിൽ എക്സിറ്റ് 30ന് സമീപം നസീമിൽ ആഗസ്റ്റ് 13നുണ്ടായ അപകടത്തിൽ പരിക്കേറ്റാണ് പൊലീസ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇഖാമ ഉൾപ്പെടെ തിരിച്ചറിയാൻ സഹായിക്കുന്ന ഒരു ഒൗദ്യോഗിക രേഖകളും ഒപ്പമുണ്ടായിരുന്നില്ല. ഒരു മാസമായിട്ടും ഒരാളും ഇയാളെ അന്വേഷിച്ചെത്തിയതുമില്ല. തുടർന്ന് ആശുപത്രി ജീവനക്കാരായ ചിലരിൽ നിന്ന് വിവരം ലഭിച്ചാണ് ഷാനവാസ് ആശുപത്രിയിലെത്തിയത്.
ഇന്ത്യാക്കാരനായിരിക്കും എന്ന സംശയമുണ്ട്. എംബസി സാമൂഹിക ക്ഷേമവിഭാഗം മേധാവി അനിൽ നൊട്യാലിെൻറ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും കൂടുതൽ അന്വേഷിച്ച് വിവരം കണ്ടെത്താൻ അദ്ദേഹം അനുവാദം തന്നെന്നും ഷാനവാസ് പറഞ്ഞു. അർധബോധാവസ്ഥയിൽ കഴിയുന്ന ഇയാൾക്ക് സംസാര ശേഷി നഷ്ടപ്പെട്ടിരിക്കുകയാണ്. വിവരങ്ങൾ ചോദിക്കുേമ്പാൾ പറയാൻ ചുണ്ടുകളനക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ശബ്ദം പുറത്തുവരുന്നില്ല. എഴുതിപ്പിക്കാൻ ശ്രമിച്ചെങ്കിലും കൈ വഴങ്ങുന്നില്ല. കൈകാലുകൾ ചലിക്കുന്നുണ്ട്. ഇയാളെ കുറിച്ച് അറിയുന്നവർ ബന്ധപ്പെടണമെന്ന് ഷാനവാസ് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.