ലോകകപ്പ്: വിമാനത്താവള സുരക്ഷക്കായി ഖത്തർ–ബ്രിട്ടൻ സംയുക്ത കർമ്മപദ്ധതി
text_fieldsദോഹ: മേഖലയിലെയിലെയും സമീപ പ്രദേശങ്ങളിലെയും സ്ഥിരതയും സുരക്ഷയും നിലനിർത്തുന്നതിനും തന്ത്രപ്രധാനമായ വളർച്ച ലക്ഷ്യം വെച്ചും ഭീകരവാദത്തിനെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുന്നതിനുമായി ഖത്തർ–ബ്രിട്ടൻ സംയുക്ത സൈനിക കർമ്മ പദ്ധതി തയ്യാറാകുന്നു. ഇത് സംബന്ധിച്ചുള്ള സഹകരണ കരാർ ഉടൻ ഒപ്പുവെക്കുമെന്ന് ഉപപ്രധാനമന്ത്രിയും പ്രതിരോധ സഹമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്വിയ്യ പറഞ്ഞു.
2022ലെ ഖത്തർ ലോകകപ്പ് വേളയിൽ രാജ്യത്തിെൻറ വ്യോമമേഖലയുടെ സംരക്ഷണത്തിൽ ഈ കരാർ മുഖ്യ പങ്ക് വഹിക്കുമെന്നും ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് തടയിടുന്നതിനായി ചില ശ്രമങ്ങൾ നടക്കുന്ന സാഹചര്യത്തിൽ കരാർ പ്രത്യേകം ഗുണം ചെയ്യുമെന്നും ഡോ. ഖാലിദ് മുഹമ്മദ് അൽ അത്വിയ്യ വിശദീകരിച്ചു.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ യുനൈറ്റഡ് സർവീസസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖത്തർ വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്ക് 2014 മുതൽ പരിശീലന കോഴ്സുകൾ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്നതിൽ സന്തോഷിക്കുന്നുവെന്നും ഇതിെൻറ ഭാഗമായി 26 മുതിർന്ന ഉദ്യോഗസ്ഥരടങ്ങുന്ന സംഘം ഈയിടെ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠനം പൂർത്തിയാക്കിയതായും അദ്ദേഹം സംസാരത്തിനിടെ സൂചിപ്പിച്ചു.
ബ്രിട്ടനുമായുള്ള സൈനിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായാണ് ലണ്ടനിലെത്തിയത്. 24 ടൈഫൂൺ പോർവിമാനങ്ങൾ വാങ്ങുന്നത് സംബന്ധിച്ച് ഖത്തറും ബ്രിട്ടനും ഈയിടെയായി പ്രധാനപ്പെട്ട പ്രതിരോധ സഹകരണ കരാറിൽ ഒപ്പുവെച്ചിട്ടുണ്ടെന്നും ഡോ. അൽ അത്വിയ്യ ചൂണ്ടിക്കാട്ടി.
ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തെ ശക്തിപ്പെടുത്തുന്നതാണ് കരാറെന്നും പൊതു സുരക്ഷാ ലക്ഷ്യങ്ങൾ നേടുന്നതിന് പ്രതിരോധമേഖലയിലെ സഹകരണം ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തറുമായുള്ള സാമ്പത്തിക, രാഷ്ട്രീയ, സൈനിക, സാമൂഹിക ബന്ധങ്ങൾ മുറിച്ചുമാറ്റി ഖത്തറിനെയും ഖത്തർ ജനതയെയും അയൽരാജ്യങ്ങൾ ജൂൺ അഞ്ച് മുതൽ ഉപദ്രവിച്ചു കൊണ്ടിരിക്കുകയാണ്.
കുടുംബങ്ങളെ തമ്മിൽ അകറ്റുന്നതിലേക്ക് വരെ അവർ ചരടുകൾ നീക്കിയിട്ടുണ്ട്. ഖത്തറിനെതിരായ ഉപരോധത്തെ തുടർന്നുണ്ടായ മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിച്ച് യു.എൻ പുറത്തിറക്കിയ റിപ്പോർട്ട് ഖത്തറിെൻറ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതായിരുന്നുവെന്നും ഇൻസ്റ്റിറ്റ്യൂട്ടിലെ തെൻറ സംസാരത്തിനിടെ ഖത്തർ ഉപപ്രധാനമന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.