ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് : സ്വർണത്തിലേക്ക് ചാടി മുഅ്തസ് ബർഷിം
text_fieldsദോഹ: ലണ്ടനിൽ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഖത്തറിന് ആദ്യ സ്വർണം. ഹൈജംപ് പിറ്റിൽനിന്ന് മുഅ്തസ് ഇൗസ ബർഷിം ആണ് സുവർണ നേട്ടവുമായി നാടിെൻറ അഭിമാനമായത്. ഇന്നലെ ഖത്തർ സമയം രാത്രി 10.45ന് അവസാനിച്ച പുരുഷ ഹൈജംപ് ഫൈനലിൽ 2.35 മീറ്റർ ഉയർന്നുചാടിയാണ് 26കാരനായ ബർഷിം സ്വർണമുറപ്പിച്ചത്.
റഷ്യ ഉത്തേജക വിവാദത്തിൽപ്പെട്ടതിനാൽ ന്യൂട്രൽ അത്ലറ്റായി ഇറങ്ങിയ ഇല്യ ഇവാൻചുക് 2.32 മീറ്റർ ഉയരവുമായി വെള്ളി നേടിയപ്പോൾ സിറിയയുടെ മാജിദുദ്ദീൻ ഗസൽ 2.29 മീറ്റർ മറികടന്ന് വെങ്കലം നേടി. ഫൈനലിൽ ബർഷിമിന് കടുത്ത എതിരാളിയായി കരുതപ്പെട്ടിരുന്ന യുക്രെയ്നിെൻറ ബോഹ്ദാൻ ബൻഡാരെങ്കോ 2.29 മീറ്റർ പിന്നിട്ട ശേഷം മറ്റുള്ളവർ മറികടന്ന 2.32 മീറ്ററിന് ശ്രമിക്കാതെ 2.35 മീറ്റർ പിന്നിടാൻ നടത്തിയ മൂന്ന് ശ്രമവും പാഴായി. ഇതോടെ മെഡൽ പട്ടികയിൽനിന്ന് താരം പുറത്താവുകയും ചെയ്തു.
2014ലെ ലോക ഇൻഡോർ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ബർഷിം 2012, 2016 ഒളിമ്പിക്സുകളിൽ യഥാക്രമം വെങ്കലം, വെള്ളി മെഡൽ ജേതാവ് കൂടിയാണ്. 3013ലെ മോസ്കോ ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വെള്ളിയും നേടിയിട്ടുണ്ട്. ഹൈജംപ് ചരിത്രത്തിൽ ഇനി ക്യൂബയുെട ഇതിഹാസതാരം ഹാവിയർ സോട്ടോമേയർ മാത്രമേ ബർഷിമിെൻറ മുന്നിലുള്ളൂ. 1993ൽ സോേട്ടാമേയർ താണ്ടിയ 2.45 മീറ്റർ ആണ് ഇപ്പോഴും ലോകറെക്കോഡ്. പിന്നീട് അതിനടുത്തെത്തിയത് 2.43 മീറ്ററുമായി ബർഷിം, ബൊൻഡാരെങ്കോ എന്നിവർ മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.