Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവിസരഹിത...

വിസരഹിത പ്രവേശനം:  ഭാവിയിൽ കൂടുതൽ രാജ്യങ്ങൾക്ക്  സാധ്യതയെന്ന് അധികൃതർ 

text_fields
bookmark_border
വിസരഹിത പ്രവേശനം:  ഭാവിയിൽ കൂടുതൽ രാജ്യങ്ങൾക്ക്  സാധ്യതയെന്ന് അധികൃതർ 
cancel
camera_alt??????? ???????? ????????????? ?????? ???????? ??????????????????? ????????? ????? ??????????????????? ??? ??????????

ദോഹ: ലോകത്തിെൻറ വിവിധ ഭാഗങ്ങളിലുള്ള 80  രാജ്യങ്ങളിൽനിന്നുള്ളവർക്ക് വിസയില്ലാതെ രാജ്യത്ത്  പ്രവേശിക്കാൻ അനുമതി നൽകിയ ഖത്തറിെൻറ  തീരുമാനത്തിന് വൻ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കെ ഇൗ  പട്ടികയിലേക്ക് ഭാവിയിൽ കൂടുതൽ രാജ്യങ്ങളെ ചേർക്കാൻ  ആലോചിക്കുന്നതായി അധികൃതർ വ്യക്തമാക്കി.

വളരെ ശ്രദ്ധാപൂർവവും ശാസ്ത്രീയവുമായ രീതിയിൽ  രാജ്യങ്ങളുടെ പാസ്പോർട്ട് കരുത്തും ചെലവഴിക്കാനുള്ള  കഴിവും വിലയിരുത്തിയാണ് നിലവിലെ പട്ടിക  തയാറാക്കിയതെന്നും ഭാവിയിൽ കൂടുതൽ രാജ്യങ്ങളെ  ചേർക്കുന്നതിനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും ഖത്തർ  ടൂറിസം അതോറിറ്റി ചീഫ് ടൂറിസം ഡെവലപ്മെൻറ് ഒാഫിസർ  ഹസൻ അബ്ദുറഹ്മാൻ അൽ ഇബ്രാഹീം  പറഞ്ഞു. കൂടുതൽ  സന്ദർശകർക്കായി രാജ്യത്തിെൻറ വാതിലുകൾ  തുറന്നിടുകയാണ് ഖത്തറിെൻറ ലക്ഷ്യമെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു. 

33 രാജ്യങ്ങൾക്ക് 90 ദിവസം വരെ ഖത്തറിൽ തങ്ങാവുന്ന 180  ദിവസം കാലാവധിയുള്ള ബഹു പ്രവേശന അനുമതിയും  ഇന്ത്യയടക്കമുള്ള 47 രാജ്യക്കാർക്ക് 30 ദിവസം തങ്ങാനും  പിന്നീട് 30 ദിവസം കൂടി നീട്ടാവുന്നതുമായ ബഹു പ്രവേശന  അനുമതിയുമാണ് കഴിഞ്ഞദിവസം ഖത്തർ പ്രഖ്യാപിച്ചത്.  ആഭ്യന്തര മന്ത്രാലയം, ഖത്തർ ടൂറിസം അതോറിറ്റി, ഖത്തർ  എയർവേയ്സ് പ്രതിനിധികൾ ചേർന്ന് നടത്തിയ  വാർത്തസമ്മേളനത്തിലായിരുന്നു പ്രഖ്യാപനം. 
രാജ്യത്തേക്ക് കൂടുതൽ സന്ദർശകരെ ആകർഷിക്കാനുള്ള  പദ്ധതികളുടെ ഭാഗമായാണ് ഇൗ പരിഷ്കരണം. എല്ലാ  അതിർത്തി പ്രവേശന കവാടങ്ങൾ വഴിയുമുള്ള പ്രവേശനം  എളുപ്പമാക്കുകയാണ് ഇതിെൻറ ആദ്യ ചുവടുവെപ്പ്.  വിസയില്ലാതെ വരാവുന്ന 80 രാജ്യങ്ങളിൽനിന്നുള്ളവർക്ക്  വിമാനത്താവളങ്ങളിലെ ഇ–ഗേറ്റ് വഴി പ്രവേശനം  സാധ്യമാക്കാനാണ് അധികൃതർ ആലോചിക്കുന്നത്. ആദ്യമായി വരുേമ്പാൾ  ഇലക്ട്രോണിക് കാർഡ് നൽകുകയും പിന്നീട് ഇതുപേയാഗിച്ച്  ഇമിഗ്രേഷൻ കടമ്പ ഇല്ലാതെ ഇ–ഗേറ്റ് വഴി വരാനുള്ള  അവസരമൊരുക്കുകയുമാണ് ലക്ഷ്യം –അധികൃതർ  വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatargulf newsmalayalam newsvisa qatar
News Summary - visa qatar-qatar-gulf news
Next Story