സ്വകാര്യ കമ്പനികൾക്ക് ആശ്വാസമാകും: തൊഴിൽ വിസ നടപടികൾ എളുപ്പമാക്കുന്നു
text_fieldsദോഹ: രാജ്യത്ത് വിസ നടപടികൾ സുതാര്യവും എളുപ്പവുമാക്കാനുള്ള നടപടികൾക്ക് ദിവസങ്ങൾക്കകം തുടക്കമാകുമെന്ന് തൊഴിൽ മന്ത്രാലയം അധികൃതരും ചേംബർ ഓഫ് കോമേഴ്സും അറിയിച്ചു. തൊഴിൽ സാമൂഹിക ക്ഷേമ മന്ത്രാലയം ചേംബർ ഓഫ് കോമേഴ്സുമായി സഹകരിച്ച് ഒരുക്കുന്ന പുതിയ സംവിധാനം നടപ്പാവുന്നതോടെ വിസ അപേക്ഷ സമർപ്പിക്കുന്നതടക്കമുള്ള നടപടികൾ ത്വരിത ഗതിയിൽ പൂർത്തീകരിക്കാനാകും.
വിസ അപേക്ഷ സമർപ്പിച്ച് 24 മണിക്കൂറിനകം തന്നെ അപക്ഷയിന്മേൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയാൻ കഴിയും. ‘നവീന ഇലക്ടോണിക് വിസ സംവിധാനം’ എന്ന വിഷയത്തിൽ ചേംബർ ആസ്ഥാനത്ത് തൊഴിൽ വകുപ്പും ചേംബറും സഹകരിച്ച് നടത്തിയ വിശദീകരണ പരിപാടിയിൽ ഇത് സംബന്ധിച്ച സംശയങ്ങൾക്ക് അധികൃതർ മറുപടി നൽകി. വിസ നടപടികൾ എത്രയും എളുപ്പകരമാക്കേണ്ടതിെൻറ ആവശ്യകത വ്യക്തമാക്കികൊണ്ട് ചേംബർ മാനേജിംഗ് ഡയറക്ടർ സ്വാലിഹ് അഹ്മദ് അശ്ശർഖി സംസാരിച്ചു. തൊഴിൽ വകുപ്പ് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പുതിയ സംവിധാനം സംബന്ധിച്ച് പരിചയപ്പെടുത്തുകയാണ് ഇത്തരമൊരു പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. പുതിയ വിസ സംവിധാനം സ്വകാര്യ കമ്പനികൾക്ക് വലിയ തോതിൽ സഹായകമാകുന്നതാണ്. തങ്ങൾക്ക് ആവശ്യമായ തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ട് വരാൻ ഇതുവഴി സാധിക്കും.
സ്വകാര്യ മേഖലക്ക് കൂടുതൽ പ്രധാന്യം നൽകുകയെന്ന ഉദ്ദേശമാണ് ഇതിന് പിന്നിലെന്നും അദ്ദേഹം അറിയിച്ചു. കമ്പനികൾക്ക് തങ്ങൾക്ക് വേണ്ട വിസയുടെ എണ്ണവും രാജ്യവും അടക്കം മുഴുവൻ കാര്യങ്ങളും തൊഴിൽ മന്ത്രാലയത്തിെൻറ വെബ്സൈറ്റിലൂടെ തന്നെ തെരഞ്ഞെടുക്കാൻ പുതിയ ഇലക്േട്രാണിക് വിസ സംവിധാനം വഴി സാധ്യമാകുമെന്ന് തൊഴിൽ സാമൂഹ്യ ക്ഷേമ വകുപ്പ് റിക്രൂട്ട്മെൻറ് വകുപ്പ് ഡയറക്ടർ ഫവാസ് അൽറൈസ് അറിയിച്ചു. സ്വകാര്യ മേഖലയിൽ നിന്നുള്ള നിർദേശങ്ങൾ കൂടി ചേർത്തതിന് ശേഷം ആഴ്ചകൾക്കുള്ളിൽ പുതിയ സംവിധാനം നടപ്പിൽവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. കമ്പനികളുടെ ആവശ്യങ്ങൾക്കനുസൃതമായാണ് ഈ സംവിധാനം ഒരുക്കുന്നതെന്ന് തൊഴിൽ വകുപ്പ് പരിശോധക വിഭാഗം മേധാവി മുഹമ്മദ് അലി അൽമീർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.