Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2017 9:17 AM GMT Updated On
date_range 17 Dec 2017 9:17 AM GMTഈ വർഷം ഇൗത്തപ്പഴം കൂടുതൽ മധുരിക്കും
text_fieldsbookmark_border
ദോഹ: രാജ്യത്തെ ഈത്തപ്പഴ ഫാമുകളുടെ എണ്ണം 79ൽ എത്തിയതായും ഈ വർഷം 1052 ടൺ ഈത്തപ്പഴം ഉൽപാദനമാണ് പ്രതീക്ഷിക്കുന്നതെന്നും മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ റുമൈഹി. ഈ മേഖലയിലെ പദ്ധതികൾക്കായി 10 മില്യൻ റിയാൽ വകയിരുത്തിയതായും അൽ റുമൈഹി പറഞ്ഞു.
ഖത്തറിെൻറ മഹത്തായ നേതൃത്വത്തിന് സാമ്പത്തിക, രാഷ്ട്രീയ, കായികം തുടങ്ങി ഒട്ടനവധി മേഖലകളിൽ ഖത്തർ നിർണായകമായ ചുവടുവെപ്പുകളും നേട്ടങ്ങളുമാണ് കൈവരിച്ചിരിക്കുന്നതെന്നും റെക്കോർഡ് സമയത്തിനുള്ളിൽ തന്നെ മേഖലാ, അന്തർദശീയ തലങ്ങളിൽ ഖത്തർ വലിയ മുന്നേറ്റം തന്നെയാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ മേഖലകളിലായി ഈ വർഷം മന്ത്രാലയം വലിയ നേട്ടങ്ങളും നാഴികക്കലുകളുമാണ് പിന്നിട്ടിരിക്കുന്നതെന്നും ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തർ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം സൂചിപ്പിച്ചു.
കാർഷിക മേഖലയിൽ അൽ മസ്റൂഅ, അൽ വക്റ, അൽഖോർ–ദഖീറ മേഖലകളിൽ നിന്നുള്ള പ്രാദേശിക ഫാമുകളുടെ പിന്തുണയോടെ പ്രാദേശിക ഉൽപന്നങ്ങളുടെ മാർക്കറ്റിംഗ് പദ്ധതി വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. അൽ ശഹാനിയ, റുവൈസ്, മൈദർ എന്നിവിടങ്ങളിൽ പദ്ധതി പുരോഗമിക്കുകയാണ്. അൽ റുമൈഹി വ്യക്തമാക്കി.
മേച്ചിൽ സ്ഥലങ്ങൾ വികസിപ്പിക്കുകയും പൂർവ സ്ഥിതിയിലേക്കെത്തിക്കുകയും ചെയ്തിട്ടുണ്ട്. മിസൈദ് ജലസേചന പദ്ധതി 78 ശതമാനം പൂർത്തിയായെന്നും വന ഭൂമികളുടെ പുനസ്ഥാപനം 50 ശതമാനത്തോളം നടപ്പാക്കിയെന്നും അദ്ദേഹം വിശദീകരിച്ചു.
14 പൗൾട്രി ഫാമുകൾക്ക് അനുമതി നൽകുകയും പുതുക്കി നൽകുകയും ചെയ്തതായും മന്ത്രി വ്യക്തമാക്കി. ഇതിൽ രണ്ടെണ്ണം കാലിവളർത്തലും ബാക്കി കോഴിവളർത്തലുമാണ്. ഫാമുകളിൽ അഞ്ചെണ്ണം വർഷത്തിൽ 2100 ടൺ കോഴിമാംസമാണ് ഉൽപാദിപ്പിക്കുന്നത്.
ഏഴ് പദ്ധതികൾ നിർമ്മാണത്തിലാണ്.
ഇതിൽ നിന്നും 245000 ടൺ മാംസ ഉൽപാദനവും 67000 ടൺ മുട്ടയുമാണ് വർഷത്തിൽ പ്രതീക്ഷിക്കുന്നത്.
രണ്ട് കാലി വളർത്തൽപദ്ധതികളിലൂടെ 405 ടൺ ഇറച്ചിയും 1551 പാലുൽപന്നങ്ങളും ഉൽപാദിപ്പിക്കുന്നുണ്ട്.
മത്സ്യവളർത്തൽ കേന്ദ്രത്തിന് പദ്ധതി പൂർത്തിയാക്കിയിട്ടുണ്ടെന്നും മത്സ്യ കൃഷിയിൽ നിക്ഷേപമിറക്കുന്നതിന് ദേശീയ പദ്ധതിയും മുന്നോട്ട് പോകുന്നുണ്ടെന്നും അഭിമുഖത്തിൽ മന്ത്രി അൽ റുമൈഹി വ്യക്തമാക്കുന്നു.
ഖത്തറിെൻറ മഹത്തായ നേതൃത്വത്തിന് സാമ്പത്തിക, രാഷ്ട്രീയ, കായികം തുടങ്ങി ഒട്ടനവധി മേഖലകളിൽ ഖത്തർ നിർണായകമായ ചുവടുവെപ്പുകളും നേട്ടങ്ങളുമാണ് കൈവരിച്ചിരിക്കുന്നതെന്നും റെക്കോർഡ് സമയത്തിനുള്ളിൽ തന്നെ മേഖലാ, അന്തർദശീയ തലങ്ങളിൽ ഖത്തർ വലിയ മുന്നേറ്റം തന്നെയാണ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വിവിധ മേഖലകളിലായി ഈ വർഷം മന്ത്രാലയം വലിയ നേട്ടങ്ങളും നാഴികക്കലുകളുമാണ് പിന്നിട്ടിരിക്കുന്നതെന്നും ദേശീയ ദിനത്തോടനുബന്ധിച്ച് ഖത്തർ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം സൂചിപ്പിച്ചു.
കാർഷിക മേഖലയിൽ അൽ മസ്റൂഅ, അൽ വക്റ, അൽഖോർ–ദഖീറ മേഖലകളിൽ നിന്നുള്ള പ്രാദേശിക ഫാമുകളുടെ പിന്തുണയോടെ പ്രാദേശിക ഉൽപന്നങ്ങളുടെ മാർക്കറ്റിംഗ് പദ്ധതി വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. അൽ ശഹാനിയ, റുവൈസ്, മൈദർ എന്നിവിടങ്ങളിൽ പദ്ധതി പുരോഗമിക്കുകയാണ്. അൽ റുമൈഹി വ്യക്തമാക്കി.
മേച്ചിൽ സ്ഥലങ്ങൾ വികസിപ്പിക്കുകയും പൂർവ സ്ഥിതിയിലേക്കെത്തിക്കുകയും ചെയ്തിട്ടുണ്ട്. മിസൈദ് ജലസേചന പദ്ധതി 78 ശതമാനം പൂർത്തിയായെന്നും വന ഭൂമികളുടെ പുനസ്ഥാപനം 50 ശതമാനത്തോളം നടപ്പാക്കിയെന്നും അദ്ദേഹം വിശദീകരിച്ചു.
14 പൗൾട്രി ഫാമുകൾക്ക് അനുമതി നൽകുകയും പുതുക്കി നൽകുകയും ചെയ്തതായും മന്ത്രി വ്യക്തമാക്കി. ഇതിൽ രണ്ടെണ്ണം കാലിവളർത്തലും ബാക്കി കോഴിവളർത്തലുമാണ്. ഫാമുകളിൽ അഞ്ചെണ്ണം വർഷത്തിൽ 2100 ടൺ കോഴിമാംസമാണ് ഉൽപാദിപ്പിക്കുന്നത്.
ഏഴ് പദ്ധതികൾ നിർമ്മാണത്തിലാണ്.
ഇതിൽ നിന്നും 245000 ടൺ മാംസ ഉൽപാദനവും 67000 ടൺ മുട്ടയുമാണ് വർഷത്തിൽ പ്രതീക്ഷിക്കുന്നത്.
രണ്ട് കാലി വളർത്തൽപദ്ധതികളിലൂടെ 405 ടൺ ഇറച്ചിയും 1551 പാലുൽപന്നങ്ങളും ഉൽപാദിപ്പിക്കുന്നുണ്ട്.
മത്സ്യവളർത്തൽ കേന്ദ്രത്തിന് പദ്ധതി പൂർത്തിയാക്കിയിട്ടുണ്ടെന്നും മത്സ്യ കൃഷിയിൽ നിക്ഷേപമിറക്കുന്നതിന് ദേശീയ പദ്ധതിയും മുന്നോട്ട് പോകുന്നുണ്ടെന്നും അഭിമുഖത്തിൽ മന്ത്രി അൽ റുമൈഹി വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story