Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകാസര്‍കോട്...

കാസര്‍കോട് ഇന്‍കാസ് ആഘോഷം നാളെ 

text_fields
bookmark_border
ദോഹ: ഇന്‍കാസ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ഖത്തര്‍ ദേശീയ ദിനാഘോഷം വിവിധ പരിപാടികളോടെ  നാളെ ഐ.സി.സി അശോകാ ഹാളില്‍ നടക്കുമെന്ന് നേതാക്കൾ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 
വൈകീട്ട്  ആറ് മണിക്ക് പരിപാടി ആരംഭിക്കും. പ്രമുഖ സിനിമാ നടന്‍ ജഗദീഷ് മുഖ്യാതിഥിയാണ്. കാസര്‍കോട് ഡി.സി.സി  പ്രസിഡൻറ് ഹക്കീം കുന്നില്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സംബന്ധിക്കും. 
ഒരുപാട് ഇന്ത്യക്കാർക്ക് നല്ല ജീവിതം  നൽകിയ ഖത്തറിെൻറ ദേശീയ ദിനാഘോഷങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് പരിപാടി. 
രാഹുല്‍ ഗാന്ധി  കോണ്‍ഗ്രസിെൻറ ദേശീയ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതും ഖത്തര്‍ദേശീയ ദിനാഘോഷവും  ഒന്നിച്ചെത്തിയത് ഇരട്ടി മധുരമാണ്. 
18ന് വൈകുന്നേരം ആറിന് െഎ.സി.സി അശോകഹാളിൽ നടക്കുന്ന പരിപാടി ഇൻകാസ്  സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ജോൺ ഗിൽബർട്ട് ഉദ്ഘാടനം ചെയ്യും.  
ഇന്‍കാസ് കാസര്‍കോട് ജില്ലാ കമ്മിറ്റി അംഗങ്ങളുടെ കുടുംബാംഗങ്ങളും മറ്റും അവതരിപ്പിക്കുന്ന വിവിധ  കലാപരിപാടികൾ ഉണ്ടാകും. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് സഹായം  നല്‍കുന്നതിനായി 2018 മുതല്‍ ജില്ലാകമ്മിറ്റി ആസൂത്രണം ചെയ്യുന്ന പദ്ധതി സംബന്ധിച്ച് ചടങ്ങിൽ  വിശദീകരിക്കും. 
ഇന്‍കാസ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് ജോണ്‍ ഗില്‍ബര്‍ട്ട്, കെ.പി.സി.സി എക്സിക്യുട്ടീവ്  അംഗം എ.കെ അബ്ദുറഹ്മാൻ, ജില്ലാ പ്രസിഡൻറ്് ഹരികുമാര്‍, ജനറൽ സെക്രട്ടറി ഉണ്ണി പാനൂർ, ട്രഷറർ ഉണ്ണി  നമ്പ്യാര്‍, ബിജു വി.മത്തായി, ഫാഇസ്, സുനില്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:INCAS
News Summary - -
Next Story