Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Dec 2017 8:50 AM GMT Updated On
date_range 17 Dec 2017 8:50 AM GMTഖത്തറിൽ വൻ സ്ത്രീ മുന്നേറ്റമെന്ന് എഴുത്തുകാരി ശാന്താ തുളസീധരന്‍
text_fieldsbookmark_border
ദോഹ: ഖത്തറിലെ പെണ്‍പ്രവാസം സംബന്ധിച്ച പുതിയ കൃതി ഉടൻ എഴുതുമെന്ന് എഴുത്തുകാരിയും അധ്യാപികയുമായ ശാന്താ തുളസീധരന്‍. ഖത്തര്‍ പ്രവാസത്തെ കുറിച്ച് നേരിട്ടറിയാന്‍ ദോഹയിലെത്തിയ അവര്‍ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.
പ്രവാസം എന്നാൽ മറുനാടുകളിൽ പുരുഷകേന്ദ്രീകൃതമാണ്. എന്നാൽ ഖത്തറിൽ അങ്ങിെനയല്ല. എല്ലാ മേഖലകളിലും ഇവിടെ സ്ത്രീകൾ മുൻപന്തിയിലുണ്ട്. ഈ രാജ്യം സ്ത്രീസമൂഹത്തിന് നല്കുന്ന പിന്തുണയും ശക്തിയുമാണ് ഈ മുന്നേറ്റത്തിന് കാരണം. സംരംഭകരും മുന്‍നിര സാമൂഹിക പ്രവര്‍ത്തകരുമായ ഒരു പാട് സ്ത്രീകൾ ഖത്തറിലുണ്ട്.സ്ത്രീകള്‍ക്കിടയില്‍ വലിയ തോതിലുള്ള സുരക്ഷിതത്വ ബോധം സൃഷ്ടിക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞുവെന്നതിന് തെളിവാണ് ഇത്. ഖത്തര്‍ അമീറിെൻറ മാതാവും ഖത്തര്‍ ഫൗണ്ടേഷന് ചെയര്‍പേഴ്സണുമായ ശൈഖ മൗസ ഉള്‍പ്പെടെയുള്ള വനിതാ നേതൃത്വത്തിെൻറ ഇടപെടലുകള്‍ ഖത്തറിലെ സ്വദേശികളും വിദേശികളുമായ സ്ത്രീ സമൂഹത്തിന് വലിയ ആത്മധൈര്യമാണ് നൽകിയത്. ഇന്ത്യയിൽ നമ്മുടെ സംസ്കാരവും പാരമ്പര്യവും നാം തന്നെ നശിപ്പിച്ചു. എല്ലാവരും തന്നിലേക്ക് ചുരുങ്ങി. അണുകുടുംബമായി എല്ലായിടത്തും. ഇതോടെ സ്ത്രീകളുടെ സുരക്ഷിതത്വവും കുറഞ്ഞുെവന്നും അവർ പറഞ്ഞു.
ഖത്തറിലെ പെണ്പ്രവാസത്തിലൂന്നിയുള്ള പുസ്തകമാണ് രചിക്കുക. വിവിധ തലങ്ങളിലുള്ള പ്രവാസികളുമായി നേരിട്ട് സംസാരിച്ചും സഞ്ചരിച്ചും സംസ്കാരവും പൈതൃകവും മനസ്സിലാക്കിയുമായിരിക്കും ഗ്രന്ഥരചനയെന്നും അവര്‍ പറഞ്ഞു.
നേരത്തെ ഒമാനെ സംബന്ധിച്ച് പുസ്തകം രചിച്ചിട്ടുണ്ട്. ‘ഒമാനിലൂടെ’ എന്ന പേരിലുള്ള യാത്രാവിവരണം 18 മാസം അവിടെ താമസിച്ചാണ് തയ്യാറാക്കിയത്. സൗദി അറേബ്യയിലെ പ്രവാസികളുടെ അനുഭവങ്ങള്‍ പ്രമേയമാക്കി ‘മരുഭൂമിയില്‍ മഴ പെയ്യുമ്പോള്‍’ എന്ന നോവല്‍ കേരളത്തിലെ മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. കവിത, കഥ, ബാലസാഹിത്യം, യാത്രാവിവരണം, നോവല്‍, പഠനം എന്നീ വിഭാഗങ്ങളിലായി ഇരുപതിലേറെ പുസ്തകങ്ങളും ഇവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രാഫ. ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, സാഹിത്യ കേരളം പുരസ്കാരം അടക്കമുള്ള നിരവധി അവാര്‍ഡുകളും ലഭിച്ച ശാന്താതുളസീധരന്‍ മുപ്പത് വര്‍ഷം അധ്യാപികയായിരുന്നു. മാധ്യമപ്രവർത്തകൻ മുഹമ്മദ് ഷഫീഖ് അറക്കൽ, സാമൂഹിക പ്രവർത്തക ലതാനായർ എന്നിവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
പ്രവാസം എന്നാൽ മറുനാടുകളിൽ പുരുഷകേന്ദ്രീകൃതമാണ്. എന്നാൽ ഖത്തറിൽ അങ്ങിെനയല്ല. എല്ലാ മേഖലകളിലും ഇവിടെ സ്ത്രീകൾ മുൻപന്തിയിലുണ്ട്. ഈ രാജ്യം സ്ത്രീസമൂഹത്തിന് നല്കുന്ന പിന്തുണയും ശക്തിയുമാണ് ഈ മുന്നേറ്റത്തിന് കാരണം. സംരംഭകരും മുന്‍നിര സാമൂഹിക പ്രവര്‍ത്തകരുമായ ഒരു പാട് സ്ത്രീകൾ ഖത്തറിലുണ്ട്.സ്ത്രീകള്‍ക്കിടയില്‍ വലിയ തോതിലുള്ള സുരക്ഷിതത്വ ബോധം സൃഷ്ടിക്കാന്‍ ഭരണകൂടത്തിന് കഴിഞ്ഞുവെന്നതിന് തെളിവാണ് ഇത്. ഖത്തര്‍ അമീറിെൻറ മാതാവും ഖത്തര്‍ ഫൗണ്ടേഷന് ചെയര്‍പേഴ്സണുമായ ശൈഖ മൗസ ഉള്‍പ്പെടെയുള്ള വനിതാ നേതൃത്വത്തിെൻറ ഇടപെടലുകള്‍ ഖത്തറിലെ സ്വദേശികളും വിദേശികളുമായ സ്ത്രീ സമൂഹത്തിന് വലിയ ആത്മധൈര്യമാണ് നൽകിയത്. ഇന്ത്യയിൽ നമ്മുടെ സംസ്കാരവും പാരമ്പര്യവും നാം തന്നെ നശിപ്പിച്ചു. എല്ലാവരും തന്നിലേക്ക് ചുരുങ്ങി. അണുകുടുംബമായി എല്ലായിടത്തും. ഇതോടെ സ്ത്രീകളുടെ സുരക്ഷിതത്വവും കുറഞ്ഞുെവന്നും അവർ പറഞ്ഞു.
ഖത്തറിലെ പെണ്പ്രവാസത്തിലൂന്നിയുള്ള പുസ്തകമാണ് രചിക്കുക. വിവിധ തലങ്ങളിലുള്ള പ്രവാസികളുമായി നേരിട്ട് സംസാരിച്ചും സഞ്ചരിച്ചും സംസ്കാരവും പൈതൃകവും മനസ്സിലാക്കിയുമായിരിക്കും ഗ്രന്ഥരചനയെന്നും അവര്‍ പറഞ്ഞു.
നേരത്തെ ഒമാനെ സംബന്ധിച്ച് പുസ്തകം രചിച്ചിട്ടുണ്ട്. ‘ഒമാനിലൂടെ’ എന്ന പേരിലുള്ള യാത്രാവിവരണം 18 മാസം അവിടെ താമസിച്ചാണ് തയ്യാറാക്കിയത്. സൗദി അറേബ്യയിലെ പ്രവാസികളുടെ അനുഭവങ്ങള്‍ പ്രമേയമാക്കി ‘മരുഭൂമിയില്‍ മഴ പെയ്യുമ്പോള്‍’ എന്ന നോവല്‍ കേരളത്തിലെ മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. കവിത, കഥ, ബാലസാഹിത്യം, യാത്രാവിവരണം, നോവല്‍, പഠനം എന്നീ വിഭാഗങ്ങളിലായി ഇരുപതിലേറെ പുസ്തകങ്ങളും ഇവർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രാഫ. ജോസഫ് മുണ്ടശ്ശേരി അവാര്‍ഡ്, സാഹിത്യ കേരളം പുരസ്കാരം അടക്കമുള്ള നിരവധി അവാര്‍ഡുകളും ലഭിച്ച ശാന്താതുളസീധരന്‍ മുപ്പത് വര്‍ഷം അധ്യാപികയായിരുന്നു. മാധ്യമപ്രവർത്തകൻ മുഹമ്മദ് ഷഫീഖ് അറക്കൽ, സാമൂഹിക പ്രവർത്തക ലതാനായർ എന്നിവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story