Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസല്‍മാന്‍ രാജാവ്...

സല്‍മാന്‍ രാജാവ് ഖത്തറില്‍

text_fields
bookmark_border
സല്‍മാന്‍ രാജാവ് ഖത്തറില്‍
cancel
camera_alt????????? ???????? ?????? ???? ???? ????? ???? ???????? ???????????????

ദോഹ: അധികാരം ഏറ്റെടുത്തതിന് ശേഷം ആദ്യമായി ഒൗദ്യോഗിക സന്ദര്‍ശനാര്‍ത്ഥം ഖത്തറിലത്തെിയ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് ആവേശകരമായ സ്വീകരണം. ഉച്ചയോടെ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ സല്‍മന്‍ രാജാവും സംഘവും എത്തിയപ്പോള്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ഥാനിയും പധാനമന്ത്രി അബ്ദുല്ല ബിന്‍ നാസര്‍ ആല്‍ഥാനിയും മറ്റ് ഉന്നതവരും വിമാനത്തില്‍ നേരിട്ട് ചെന്നാണ് സ്വീകരിച്ചത്. സൂഖ് വാഖിഫ് പരിസരം മുതല്‍ ദീവാന്‍ അമീരി വരെ ആയിരക്കണക്കിന് സ്വദേശികളാണ് ഉന്നതനായ രാഷ്ട്ര നേതാവിനെ സ്വീകരിക്കാന്‍ അണിനിരന്നത്.

ഒട്ടകപ്പടയും അശ്വരൂഡഭടന്‍മാരും വാഹന വ്യൂഹത്തെ ദീവാന്‍ അമീരി വരെ അനുഗമിച്ചു. പിന്നീട് സല്‍മാന്‍ രാജാവ് ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു. രണ്ട് ദിവസത്തെ ഒൗദ്യോഗിക പര്യടനത്തിന് എത്തിയ സൗദി രാജാവിനെ സ്വീകരിക്കാന്‍ ദിവസങ്ങളായി രാജ്യം ഒരുങ്ങുകയായിരുന്നു. ഇതിന് മുന്‍പ് മറ്റൊരു ലോകനേതാവിനും ലഭിക്കാത്ത തരത്തിലുള്ള സ്വീകരണമാണ് സല്‍മാന്‍ രാജാവിന് നല്‍കിയത്. സൗദി ഭരണാധികാരിക്ക് ഖത്തര്‍ ഭരണകൂടത്തിന്‍്റെ പേരിലും ഖത്തര്‍ ജനതയുടെ പേരിലും പ്രത്യേകം സ്വാഗതം അറിയിക്കുന്നതായി അമീര്‍ ശൈഖ് തമീം വ്യക്തമാക്കി. ഖത്തറും സൗദി അറേബ്യയും തമ്മില്‍ ചിരപുരാതന ബന്ധമാണ് കാത്ത് സൂക്ഷിക്കുന്നതെന്ന് അമീര്‍ അഭിപ്രായപ്പെട്ടു. ചരിത്രപരമായ സന്ദര്‍ശനമാണിതെന്ന് അമീര്‍ അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങള്‍ക്കടിയില്‍ ബന്ധം കൂടുതല്‍ സുദൃഢമാകാന്‍ ഈ സന്ദര്‍ശനം സഹായകമാകുമെന്ന കാര്യത്തില്‍ സംശയമില്ല. പിതാവ് അമീറിന്‍്റെയും പിതാമഹന്‍മാരായ അമീറുമാരുടെയും കാലം തൊട്ട് നിലനില്‍ക്കുന്ന ഈ ബന്ധം കൂടുതല്‍ സുദൃഢമാകാന്‍ ഈ സന്ദര്‍ശനം സഹായകമാകുമെന്നും അമീര്‍ വ്യക്തമാക്കി. ഇന്ന് സല്‍മാന്‍ രാജാവ് ജി.സി.സി ഉച്ചകോടിയില്‍ സംബന്ധിക്കുന്നതിന് മനാമയിലേക്ക് തിരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:King Salman
News Summary - -
Next Story