നവോത്ഥാന ദിനത്തിെൻറ നിറവിൽ സുൽത്താനേറ്റ്
text_fieldsമസ്കത്ത്: 47ാം നവോത്ഥാന ദിനാഘോഷത്തിെൻറ നിറവിലാണ് സുൽത്താനേറ്റ് ഓഫ് ഒമാൻ ഇന്ന്. സുൽത്താൻ ഖാബൂസ് ബിൻ സഈദിെൻറ നായകത്വത്തിൽ രാജ്യം സുരക്ഷയും സമാധാനവും വളർച്ചയും സുഭിക്ഷതയും ഐശ്വര്യവും നേടിയതിെൻറ വാർഷികദിനംകൂടിയാണ് ഇന്ന്.
രാജ്യത്തെ പുരോഗതിയിലേക്കും വളർച്ചയിലേക്കും നയിച്ചതിന് ഒമാൻ ഭരണാധികാരിക്ക് രാജ്യവും ജനങ്ങളും കൃതജ്ഞതയും കൂറും പ്രകടിപ്പിക്കുകയാണ്. നവോത്ഥാന ദിനത്തിെൻറ ഭാഗമായി രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും സുൽത്താന് നിരവധി ആശംസാ സന്ദേശങ്ങൾ ലഭിച്ചു. നവോത്ഥാന ദിനത്തിെൻറ ഭാഗമായി വൈവിധ്യമാർന്ന പരിപാടികളും നടക്കും.
നവോത്ഥാന ദിനാഘോഷത്തിെൻറ ഭാഗമായി ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പ്രിയപ്പെട്ട ഭരണാധികാരി രാജ്യത്തിന് നൽകിയ സംഭാവനകളുടെ ഓർമ പുതുക്കൽ കൂടിയാണിത്. നവോത്ഥാനത്തിെൻറ തുടക്കം മുതൽക്കേ രാജ്യത്തിെൻറ ഐക്യത്തിനും ഭദ്രതക്കും സുൽത്താൻ വലിയ പ്രാധാന്യം നൽകിയിരുന്നു. എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളിച്ചുള്ള ഭാവി കർമപദ്ധതികളാണ് അദ്ദേഹം ആസൂത്രണം ചെയ്തുവന്നത്. രാജ്യത്ത് നിയമവാഴ്ച ഉറപ്പുവരുത്താനും എല്ലാ വിഭാഗം ജനങ്ങൾക്കും നീതി ഉറപ്പാക്കുന്നതിനും അദ്ദേഹം ബദ്ധശ്രദ്ധനായി. രാജ്യത്തിെൻറ വരുമാനമാർഗങ്ങൾ വൈവിധ്യവത്കരിക്കാനും എണ്ണമേഖലയിൽനിന്ന് വഴിമാറാനും ചെറുകിട ഇടത്തരം നിക്ഷേപരെ േപ്രാത്സാഹിപ്പിക്കുന്നതിനുമെല്ലാം വിവിധ പദ്ധതികൾ നടപ്പാക്കിയത് രാജ്യത്തിെൻറ സാമൂഹിക പുരോഗതിയിൽ വലിയ പങ്കുവഹിച്ചു. വിദഗ്ധ പരിശീലനവും സാമ്പത്തിക സഹായവും നൽകിയാണ് ഈ മേഖലയെ േപ്രാത്സാഹിപ്പിച്ചത്. നീതിയുക്തവും സന്തുലിതവുമായ വളർച്ചയാണ് ഒമാെൻറ പ്രത്യേകത. ആരോഗ്യം, വിദ്യാഭ്യാസം, ഗതാഗതം, വൈദ്യുതി, വെള്ളം, വാർത്താവിനിമയം എന്നീ മേഖലകൾക്ക്, സന്തുലിതമായി വളരാൻ കഴിഞ്ഞത് വലിയ നേട്ടമാണ്.
രാജ്യപുരോഗതിയിൽ പങ്കാളികളാവാനും സംഭാവനകൾ നൽകാനും ഒമാൻ ഭരണാധികാരി പ്രജകളോട് പ്രഭാഷണങ്ങളിൽ ആവശ്യപ്പെടാറുണ്ട്. ആധുനിക സംസ്കാരത്തിെൻറ എല്ലാ ഗുണഫലങ്ങളും ഉൾക്കൊള്ളുന്ന നവീന ഒമാനാണ് നമ്മുടെ ലക്ഷ്യമെന്നും സുൽത്താൻ ജനങ്ങളെ ഓർമിപ്പിച്ചിരുന്നു. നമ്മുടെ ഭരണനേട്ടങ്ങൾ വരും തലമുറയും ചരിത്രവുമാണ് വിലയിരുത്തുകയെന്നും ക്ഷമയോടെ വെല്ലുവിളികൾ നേരിടണമെന്നും സുൽത്താൻ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തിെൻറ സർവ മേഖലയിലേയും പുരോഗതി ലക്ഷ്യംവെച്ച് 1976 മുതൽ ഒമാൻ പഞ്ചവത്സര പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. ‘വിഷൻ 2040’ എന്ന ദീർഘകാല ലക്ഷ്യം മുൻനിർത്തി നിരവധി പദ്ധതികളാണ് കഴിഞ്ഞ വർഷം തുടക്കം കുറിച്ച ഒമ്പതാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി നടപ്പിൽ വരുത്തുന്നത്. രാജ്യത്തിെൻറ എല്ലാ ഭാഗങ്ങളിലേക്കും വികസനം എത്തിക്കുകയും സ്വകാര്യ മേഖലയുടെ സഹായത്തോടെ സാമ്പത്തിക പുരോഗതി നേടുകയും നടപ്പ് പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യമാണ്. എണ്ണയിതര സമ്പദ്ഘടനയുടെ പ്രോത്സാഹനാർഥമുള്ള തൻഫീദ് പദ്ധതിയാണ് മറ്റൊന്ന്. അന്താരാഷ്ട്ര വിദഗ്ധരുടെ സാന്നിധ്യത്തിൽ നടന്ന ‘തൻഫീദ്’ ലാബുകൾക്ക് ശേഷം അതിൽ ഉയർന്നുവന്ന നിരവധി പദ്ധതികൾ നടത്തിപ്പിെൻറ ഘട്ടത്തിലേക്ക് നീങ്ങുകയാണ്.
ആരുടെയും പക്ഷം പിടിക്കാതെ മധ്യമ നിലപാട് സ്വീകരിക്കുന്ന വിദേശ നയമാണ് ഒമാൻ നവോത്ഥാനത്തിെൻറ തുടക്കം മുതൽ സ്വീകരിച്ചുവരുന്നത്. ലോകത്തിെൻറ തന്നെ അംഗീകാരം പിടിച്ചുപറ്റിയതാണ് സമാധാനത്തിലൂന്നിയ ഇൗ നയം. ഇതുവഴി ഒമാൻ എല്ലാ രാഷ്ട്രങ്ങളുമായും സഹോദര തുല്യവും സൗഹാർദപരവുമായ ബന്ധം തന്നെ വളർത്തിയെടുത്തു. രാഷ്ട്രങ്ങൾ തമ്മിലുള്ള തർക്കങ്ങൾ സംഘർഷത്തിലൂടെയല്ല മറിച്ച് പരസ്പരം ബഹുമാനത്തിൽ ഉൗന്നിയതും അന്താരാഷ്ട്ര നിയമങ്ങൾ മാനിച്ചുള്ളതുമായ ചർച്ചകളിലൂടെയാണ് പരിഹരിക്കേണ്ടതെന്നാണ് ഒമാെൻറ നയം. ഏത് പ്രശ്നത്തിനും സമാധാനത്തിലധിഷ്ഠിതമായ യോജിപ്പിെൻറ വഴിയുണ്ടെന്നാണ് ഒമാെൻറ നിലപാട്.
വൻശക്തി രാഷ്ട്രങ്ങളും ഇറാനും തമ്മിലെ ആണവകരാർ യാഥാർഥ്യമായതോടെ ഒമാെൻറ ഇൗ നിലപാട് ആഗോളതലത്തിൽ ഏറെ പ്രശംസ പിടിച്ചുപറ്റി.
യെമൻ, സിറിയൻ പ്രശ്നങ്ങൾക്ക് ഒപ്പം ഏറ്റവും ഒടുവിലെ ഗൾഫ് പ്രതിസന്ധി പരിഹാരവുമായും ബന്ധപ്പെട്ട അന്താരാഷ്ട്ര വേദികളിൽ മധ്യസ്ഥെൻറ റോളിൽ ഒമാനുണ്ട്. ആരെയും ശത്രുക്കളാക്കാത്ത വിദേശനയം ഒമാന് സുരക്ഷയും ഭദ്രതയും പകർന്നുനൽകുന്നുമുണ്ട്.
സമാധാനത്തിെൻറ സന്ദേശവാഹകരാകുേമ്പാഴും സ്വന്തം സായുധസേനയുടെ ആധുനികവത്കരണ നടപടികളിലും ഒമാൻ ബദ്ധശ്രദ്ധരാണ്. റോയൽ എയർഫോഴ്സ് നിരയിലേക്ക് ആധുനികമായ ടൈഫൂൺ പോർവിമാനങ്ങളും ഹോക്ക് പരിശീലന വിമാനവും എത്തിയത് ഇൗ വർഷമാണ്. റോയൽനേവിയുടെ കീഴിലുള്ള കപ്പലുകളിലേക്ക് ‘ഖസബ്’, ‘അൽ നാസർ’ എന്നിവയും പുതുതായി എത്തി. എണ്ണവിലയിടിവിനെ തുടർന്നുള്ള വരുമാന നഷ്ടത്തിെൻറ സാഹചര്യത്തിൽ രാജ്യത്തിെൻറ സമ്പദ്ഘടന പൊതുവെ ഭദ്രമായ സ്ഥിതിയിൽ തന്നെയാണ് തുടരുന്നത്. സാമ്പത്തിക ഭദ്രത ഉറപ്പാക്കുന്നതിനും മികച്ച ബിസിനസ് അന്തരീക്ഷം ഉറപ്പാക്കാനും വിവിധ പദ്ധതികളും സർക്കാർ നടപ്പാക്കിവരുന്നുണ്ട്. സർക്കാറിെൻറ വരുമാന നഷ്ടത്തിെൻറ പശ്ചാത്തലത്തിൽ സ്വകാര്യ മേഖലയുടെ സജീവ പങ്കാളിത്തത്തോടെയുള്ള വികസന പദ്ധതികളാണ് സർക്കാർ നടപ്പാക്കി വരുന്നത്. രാജ്യത്തിന് ഇനിയും പുരോഗതിക്ക് കുതിക്കാൻ കഴിയട്ടെയെന്നും അതിെൻറ നായകന് ആരോഗ്യവും ദീർഘായുസ്സും ലഭിക്കട്ടെ എന്നുമാണ് ഈ ദിനത്തിൽ സ്വദേശികളും വിദേശികളും പ്രാർഥിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.