Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Jun 2017 1:16 PM GMT Updated On
date_range 19 Jun 2017 1:16 PM GMTസഹജീവി സ്നേഹത്തിെൻറ മാതൃകയായി റമദാൻ ഫ്രിഡ്ജ്
text_fieldsbookmark_border
മസ്കത്ത്: റമദാൻ പഠിപ്പിച്ചുതരുന്ന സഹജീവി സ്നേഹത്തിെൻറയും കാരുണ്യത്തിെൻറയും സന്ദേശം ഉൾക്കൊണ്ട് ഒയാസിസ് മാൾ അധികൃതർ ഒരുക്കിയ റമദാൻ ഫ്രിഡ്ജ് ആശ്രയമായത് നൂറുകണക്കിന് സാധാരണക്കാരായ തൊഴിലാളികൾക്ക്. മാളിന് പുറത്ത് ഒരുക്കിയ ഫ്രിഡ്ജിൽ സുമനസ്സുകൾ സംഭാവനയായി നൽകുന്ന ഭക്ഷണവും വെള്ളവും പഴ വർഗങ്ങളുമാണ് സജ്ജീകരിച്ച് വെക്കുക. ആർക്കും ഫ്രിഡ്ജിലേക്കുള്ള ഭക്ഷണ സാധനങ്ങൾ സംഭാവന ചെയ്യാം.
നോമ്പുതുറ സമയത്ത് ആർക്കും ഇതിൽ നിന്ന് ഭക്ഷണവും വെള്ളവുമെടുത്ത് ഉപയോഗിക്കുകയും ചെയ്യാം. പാവങ്ങൾക്ക് തുണയേകുന്നതിനുള്ള ഒയാസിസ് മാൾ അധികൃതരുടെ ശ്രമത്തിന് സ്വദേശി, വിദേശി സമൂഹത്തിലെ അംഗങ്ങൾ അകമഴിഞ്ഞ പിന്തുണയാണ് നൽകിയത്. വസ്ത്രങ്ങളും പാദരക്ഷകളും ശേഖരിച്ച് അത്യാവശ്യക്കാർക്കായി വിതരണം ചെയ്യുന്ന േക്ലാത്ത്സ് ഫോർ കംപാഷൻ കാമ്പയിനും അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
മാളിൽ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കലക്ഷൻ പോയൻറുകളിൽ താൽപര്യമുള്ളവർക്ക് വസ്ത്രങ്ങൾ നിക്ഷേപിക്കാം. ശേഖരിക്കുന്ന വസ്ത്രങ്ങൾ വിതരണത്തിനായി ദാറുൽ അത്തക്കാണ് കൈമാറുക. വസ്ത്രങ്ങൾ അർഹതപ്പെട്ടവരിലേക്ക് എത്തിയെന്ന് ഇതുവഴി ഉറപ്പാക്കാൻ സാധിക്കുമെന്ന് ഒയാസിസ് മാൾ ബിസിനസ് മേധാവി മാർക്ക് റുഫ്ലേ പറഞ്ഞു.
നോമ്പുതുറ സമയത്ത് ആർക്കും ഇതിൽ നിന്ന് ഭക്ഷണവും വെള്ളവുമെടുത്ത് ഉപയോഗിക്കുകയും ചെയ്യാം. പാവങ്ങൾക്ക് തുണയേകുന്നതിനുള്ള ഒയാസിസ് മാൾ അധികൃതരുടെ ശ്രമത്തിന് സ്വദേശി, വിദേശി സമൂഹത്തിലെ അംഗങ്ങൾ അകമഴിഞ്ഞ പിന്തുണയാണ് നൽകിയത്. വസ്ത്രങ്ങളും പാദരക്ഷകളും ശേഖരിച്ച് അത്യാവശ്യക്കാർക്കായി വിതരണം ചെയ്യുന്ന േക്ലാത്ത്സ് ഫോർ കംപാഷൻ കാമ്പയിനും അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്.
മാളിൽ വിവിധയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള കലക്ഷൻ പോയൻറുകളിൽ താൽപര്യമുള്ളവർക്ക് വസ്ത്രങ്ങൾ നിക്ഷേപിക്കാം. ശേഖരിക്കുന്ന വസ്ത്രങ്ങൾ വിതരണത്തിനായി ദാറുൽ അത്തക്കാണ് കൈമാറുക. വസ്ത്രങ്ങൾ അർഹതപ്പെട്ടവരിലേക്ക് എത്തിയെന്ന് ഇതുവഴി ഉറപ്പാക്കാൻ സാധിക്കുമെന്ന് ഒയാസിസ് മാൾ ബിസിനസ് മേധാവി മാർക്ക് റുഫ്ലേ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story