Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകയറ്റുമതി...

കയറ്റുമതി കുറഞ്ഞു; ഒമാൻ പച്ചക്കറികൾക്ക് വില കുറഞ്ഞു

text_fields
bookmark_border
കയറ്റുമതി കുറഞ്ഞു; ഒമാൻ പച്ചക്കറികൾക്ക് വില കുറഞ്ഞു
cancel

മസ്കത്ത്: കയറ്റുമതി കുറഞ്ഞതോടെ ഒമാൻ പച്ചക്കറികൾക്ക് വിപണിയിൽ വില കുറഞ്ഞു. ചില ഇനങ്ങൾക്ക് കഴിഞ്ഞവർഷം ഇതേ കാലയളവിലുള്ളതിനെക്കാൾ പത്തു ശതമാനത്തിലധികം വില കുറവാണ് അനുഭവെപ്പടുന്നത്. തക്കാളി അടക്കമുള്ള ഉൽപന്നങ്ങൾക്ക് മാർക്കറ്റിൽ വില കുറയുന്നത് ഉപഭോക്താക്കൾക്ക് അനുഗ്രഹമാവുകയാണ്. അതോടൊപ്പം, ഒമാൻ കാർഷിക-മത്സ്യവിഭവ മന്ത്രാലയം ഗുണനിലവാരത്തിൽ കർശന മാനദണ്ഡങ്ങൾ നടപ്പാക്കിയതോടെ ഒമാൻ പച്ചക്കറി ഉൽപന്നങ്ങളുടെ ഗുണനിലവാരവും ഉയർന്നു. ഇത് ഭാവിയിൽ ഒമാൻ ഉൽപന്നങ്ങൾക്ക് വിദേശ വിപണിയിൽ ഡിമാൻഡ് വർധിക്കാൻ സഹായിക്കുമെന്നു കരുതുന്നു. അടുത്ത വർഷം മുതൽ ഒമാനി ഉൽപന്നങ്ങൾക്ക് വില വർധിക്കാനും സാധ്യതയുണ്ട്. പച്ചക്കറികളിൽ ഉപയോഗിക്കുന്ന കീടനാശിനികളുടെ അളവ് നിർണയിച്ച് കാർഷിക മന്ത്രാലയം കഴിഞ്ഞ ജൂണിൽ  ഉത്തരവിറക്കിയിരുന്നു. നിശ്ചിത അളവിൽ താഴെ കീടനാശിനികൾ ഉപയോഗിക്കുന്ന പച്ചക്കറികൾക്കും പഴ വർഗങ്ങൾക്കും മാത്രമേ കയറ്റുമതി അനുമതി നൽകുകയുള്ളൂവെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. 

ഇതിെൻറ ഭാഗമായി കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്ക്  പെസ്റ്റിൈഫഡ് സർട്ടിഫിക്കറ്റ്  നിർബന്ധമാക്കി. കയറ്റുമതി ചെയ്യുന്ന ഉൽപന്നങ്ങൾ പ്രത്യേക ലാബിൽ പരിേശാധന നടത്തിയശേഷമായിരിക്കും അധികൃതർ ഇൗ സർട്ടിഫിക്കറ്റ് നൽകുന്നത്. നിയമം കർക്കശമാക്കിയതോടെ ഇൗ വർഷം കയറ്റുമതിയിൽ വൻ കുറവുണ്ടായി. ഇതോടെ, പലർക്കും പച്ചക്കറികൾ കയറ്റുമതി ചെയ്യാൻ കഴിഞ്ഞില്ല. കഴിഞ്ഞവർഷം ഇതേ കാലയളവിലുള്ളതിനേക്കാൾ 60 ശതമാനം കുറവാണ് കയറ്റുമതിയിൽ അനുഭവപ്പെടുന്നതെന്ന് ഇൗ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. 

ഇൗ വർഷം ഒമാനി ഉൽപന്നങ്ങളുടെ ഉൽപാദനവും കുറവായിരുന്നു. കഴിഞ്ഞവർഷത്തെക്കാൾ 30 ശതമാനം ഉൽപാദന കുറവാണുള്ളത്.  സാധാരണഗതിയിൽ ഒമാനി പച്ചക്കറി ഉൽപന്നങ്ങൾക്ക് വിലവർധനവാണ് ഉണ്ടാവേണ്ടിയിരുന്നത്. കീടനാശിനികളുടെ അളവു കുറച്ചതോടെ പച്ചക്കറികളും പഴവർഗങ്ങളും കേടുവന്നതാണ് ഉൽപാദനം കുറയാൻ കാരണം.

കർഷകർക്കിടയിലും കാർഷിക മേഖലകളിൽ പ്രവർത്തിക്കുന്നവരിലും ശക്തമായ ബോധവത്കരണം നടത്തിയശേഷമാണ് കാർഷിക മന്ത്രാലയം പദ്ധതി നടപ്പാക്കിയത്. അമിത കീടനാശിനി പ്രയോഗത്തിെൻറ ദൂഷ്യവശങ്ങൾ വ്യക്തമായി മനസ്സിലാക്കിയവരാണ് കർഷകർ. പുതിയ കീടനാശിനി നിയമം കാർഷിക മേഖലക്ക് ഗുണകരമാവുമെന്നാണ് കാർഷിക മേഖലയിലുള്ളവർ മനസ്സിലാക്കുന്നത്. പച്ചക്കറി, പഴവർഗ ഉൽപന്നങ്ങളുടെ ഗുണനിലവാരം വർധിക്കുന്നത് കാർഷികമേഖലക്ക് ഉണർവുണ്ടാക്കും.ഒമാൻ കാർഷികമേഖലയിൽ കീടനാശിനി നിയമം നടപ്പാക്കിയത് പച്ചക്കറി, പഴവർഗങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കാൻ സഹായിക്കുമെന്ന് സുഹൂൽ അൽ ൈഫഹ മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ് ‘ഗൾഫ് മാധ്യമ’ ത്തോട് പറഞ്ഞു. ഇത് ഒമാൻ പച്ചക്കറി, പഴവർഗങ്ങൾക്ക് വിദേശ മാർക്കറ്റിൽ ഡിമാൻഡ് വർധിപ്പിക്കാൻ സഹായിക്കും. ഇതോടെ, അടുത്തവർഷം മുതൽ ഒമാൻ പച്ചക്കറി ഉൽപന്നങ്ങൾക്ക് സ്വദേശി മാർക്കറ്റിലും ഡിമാൻഡ് കൂടും. അതോടെ അടുത്തവർഷം മുതൽ  വിലവർധനവിനും കാരണമാകുമെന്ന് അബ്ദുൽ വാഹിദ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsoman vegetables
News Summary - oman vegetables-oman-gulf news
Next Story