Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഉന്നത പഠനം:...

ഉന്നത പഠനം: ഒമാനിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം

text_fields
bookmark_border
ഉന്നത പഠനം: ഒമാനിൽ ഇന്ത്യൻ വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം
cancel

മസ്കത്ത്: ഒമാനിൽ ഉന്നത പഠനം നടത്താൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികളിൽനിന്ന് അപേക്ഷകൾ ക്ഷണിച്ചു. ഒമാൻ സർക്കാറിെൻറ സാംസ്കാരിക -വൈജ്ഞാനിക സഹകരണ പദ്ധതി പ്രകാരമാണ് സ്കോളർഷിപ് നൽകുന്നതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അപേക്ഷകർ 25 വയസ്സിൽ താഴെയുള്ളവരാകണം. എൻജിനീയറിങ്, അഡ്മിനിസ്ട്രേറ്റിവ്, െഎ.ടി, ലാംഗ്വേജ് ആൻഡ് ആർട്ട് സ്പെഷലൈസേഷൻ എന്നീ വിഭാഗങ്ങളിലെ ഉയർന്ന പഠനത്തിനാണ് സ്കോളർഷിപ് നൽകുക. 

ഇന്ത്യയിൽനിന്നുള്ളവർക്ക് പുറമെ ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്കും അപേക്ഷിക്കാം. 2017 -18 അധ്യയന വർഷത്തേക്ക് ആറ് സ്കോളർഷിപ്പുകളാണ് നൽകുക. mhrd.gov.in എന്ന വെബ്സൈറ്റിലെ സ്കോളർഷിപ് അനൗൺസ്മെൻറ് എന്ന വിഭാഗത്തിലുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് നിർദിഷ്ട കവറിങ് ലെറ്ററും ആവശ്യപ്പെട്ട രേഖകളുടെ പകർപ്പും സഹിതമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകൾ ഇൗ മാസം 24ന് മുമ്പ് ന്യൂഡൽഹിയിലെ ഇന്ത്യൻ മിനിസ്ട്രി ഒാഫ് ഹ്യൂമൻ റിസോഴ്സിലോ 28ന് മുമ്പ് മസ്കത്തിലെ ഇന്ത്യൻ എംബസിയിലോ സമർപ്പിക്കുകയാണ് വേണ്ടത്. പ്രിപറേറ്ററി പ്രോഗ്രാം അടക്കം അഞ്ചുവർഷമാണ് പഠനത്തിെൻറ കാലാവധി. ജനറൽ സെക്കൻഡറി, ഹയർ എജുക്കേഷൻ ഡിപ്ലോമ, അല്ലെങ്കിൽ പ്ലസ് ടു യോഗ്യത ഉള്ളവരായിരിക്കണം അപേക്ഷകർ. 

ഇന്ത്യയിൽനിന്നുള്ള വിദ്യാർഥികൾക്ക് പ്രതിമാസം 200 റിയാൽ പോക്കറ്റ് മണി, താമസ, യാത്ര സൗകര്യങ്ങൾ ലഭ്യമാക്കും. നിബന്ധനകൾക്ക് വിധേയമായി സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സയും വർഷത്തിൽ ഇരു വശത്തേക്കുമുള്ള വിമാന ടിക്കറ്റും ലഭിക്കും. ഒമാനിൽ താമസിക്കുന്ന ഇന്ത്യൻ വിദ്യാർഥികളാണെങ്കിൽ പ്രതിമാസ അലവൻസും വിമാനടിക്കറ്റും ഒഴിച്ചുള്ള ആനുകൂല്യങ്ങളാകും ലഭിക്കുക. സുൽത്താൻ ഖാബൂസ് സർവകലാശാല, ശരീഅ എജുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട്, അപ്ലൈഡ് സയൻസസ് കോളജ്, ഹയർ കോളജസ് ഒാഫ് ടെക്നോളജി, കോളജ് ഒാഫ് ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ സ്റ്റഡീസ് തുടങ്ങിയയിടങ്ങളിലെ പഠനത്തിനാകും സ്കോളർഷിപ് ലഭിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsoman scholarship
News Summary - oman scholarship-oman-gulf news
Next Story