Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകാറ്റിനും മഴക്കും...

കാറ്റിനും മഴക്കും സാധ്യത; ജാഗ്രത പാലിക്കണമെന്ന് അധികൃതർ

text_fields
bookmark_border
കാറ്റിനും മഴക്കും സാധ്യത; ജാഗ്രത പാലിക്കണമെന്ന് അധികൃതർ
cancel

മസ്കത്ത്: ന്യൂനമർദത്തിെൻറ ഫലമായി ഇന്ന് മുതൽ അടുത്ത നാല് ദിവസത്തേക്ക് കനത്ത മഴയും കാറ്റും അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് മുസന്ദം തീരത്ത് നിന്നാകും മഴ ആരംഭിക്കുക. പിന്നീട് മറ്റിടങ്ങളിലേക്ക് മഴ വ്യാപിക്കും. ബുറൈമി, ദാഹിറ, മസ്കത്ത്, ദാഖിലിയ, വടക്കൻ ബാത്തിന, തെക്കൻ ബാത്തിന, വടക്കൻ ശർഖിയ, തെക്കൻ ശർഖിയ  എന്നിവിടങ്ങളിലും മഴ അനുഭവപ്പെടാൻ സാധ്യതയുണ്ട്. മഴയോടൊപ്പം കാറ്റിനും ആലിപ്പഴ വർഷത്തിനും സാധ്യതയുള്ളതായി സിവിൽ ഏവിയേഷൻ പൊതു അതോറിറ്റിയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് നൽകി. ഉയർന്ന ഹ്യുമിഡിറ്റിക്കും സാധ്യതയുണ്ട്. എന്നാൽ, ശക്തമായ കാറ്റ് നിമിത്തം ഇതിെൻറ തീവ്രത വല്ലാതെ അനുഭവപ്പെടില്ല. മസ്കത്ത്, സുവൈഖ്, റുസ്താഖ്, സൊഹാർ, നിസ്വ, ഇസ്കി, ഇബ്ര, ഷിനാസ്, ഇബ്രി, ഖസബ്, ലിവ, എന്നിവിടങ്ങളിൽ വളരെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. മസ്കത്ത് ഗവർണറേറ്റിൽ അമിറാത്ത്, ബോഷർ, ഖുറിയാത്ത് എന്നിവിടങ്ങളിലാണ് വളരെ ശക്തമായ കാറ്റിന് സാധ്യത. കടൽ പ്രക്ഷുബ്ധമായിരിക്കും.
 മീൻ പിടുത്തക്കാർ കടലിൽ പോവരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഒമാെൻറ എല്ലാ തീരങ്ങളിലും മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉയരുമെന്ന് ഏറ്റവും പുതിയ കാലാവസ്ഥ റിപ്പോർട്ടിൽ പറയുന്നു. അതോടൊപ്പം  ഒമാെൻറ എല്ലാ ഭാഗങ്ങളിലും മൂടിക്കെട്ടിയ കാലാവസ്ഥ അനുഭവപ്പെടും. ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിലും മഴക്ക് സാധ്യതയുണ്ട്. തിങ്കളാഴ്ച ഒമാെൻറ വിവിധ ഭാഗങ്ങളിൽ ആകാശം മേഘാവൃതമായിരുന്നു. ബുറൈമിയിലും പരിസര പ്രദേശങ്ങളിലും പൊടിക്കാറ്റ് അനുഭവപ്പെട്ടിരുന്നു. പൊടിക്കാറ്റ് ജന ജീവിതം ദുസ്സഹമാക്കിയതായി ബുറൈമിയിെല താമസക്കാർ പറയുന്നു. പൊടിക്കാറ്റ് മൂലം ചില ഭാഗങ്ങളിൽ ഗതാഗത തടസ്സവുമനുഭവപ്പെട്ടു. മാർച്ച് , ഏപ്രിൽ മാസങ്ങളിൽ എല്ലാ വർഷവും ന്യൂനമർദവും അതുമൂലം കാറ്റും മഴയും ഉണ്ടാകാറുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. 
എന്നാൽ, മഴയുണ്ടാവുേമ്പാൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ആവശ്യപ്പെടുന്നു. വാദികൾ മുറിച്ചുകടക്കരുതെന്നും വാഹനങ്ങൾ വാദിയിലിറക്കരുതെന്നും അറിയിപ്പിലുണ്ട്. 
വാദിയിൽ വാഹനം ഇറക്കുന്നത് ഒമാനിൽ ശിക്ഷാർഹമായ കുറ്റമാണ്. മഴയിലും പൊടിക്കാറ്റിലും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അമിതവേഗം പാടില്ലെന്നും അറിയിപ്പിലുണ്ട്. വാഹനങ്ങൾ തമ്മിൽ നിശ്ചിത അകലം പാലിക്കണമെന്നും അറിയിപ്പിലുണ്ട്. 
സാധാരണ മഴയത്ത് ഒമാനിൽ നിരവധി അപകടങ്ങൾ ഉണ്ടാവാറുണ്ട്. വാഹനങ്ങൾ വാദിയിൽ ഇറക്കുന്നത് കാരണമാണ് മഴക്കാലത്ത് ഏറ്റവും കൂടുതൽ അപകടമുണ്ടാവുന്നത്. വാഹനവും വാഹനത്തിലുള്ളവരും ഒഴുക്കിൽ പെടുന്നത് സാധാരണ സംഭവമാണ്. 
അതിനാലാണ് വാദിയിൽ വാഹനങ്ങൾ ഇറക്കുന്നതിനെതിരെ ശക്തമായ നടപടികെളടുക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman
News Summary - oman climate
Next Story