പ്രതീക്ഷയുണർത്തി എണ്ണവിപണിയിലെ തിരിച്ചുകയറ്റം
text_fieldsമസ്കത്ത്: എണ്ണവിപണിയിലെ തിരിച്ചുകയറ്റം പ്രതീക്ഷയുണർത്തുന്നു. ക്രൂഡോയിൽ വില കൂടിയതോടെ ജനുവരി മുതൽ ജൂലൈ വരെ സർക്കാറിെൻറ വരുമാനത്തിലുണ്ടായത് 43 ശതമാനത്തിെൻറ വർധനയാണ്. മൊത്തം 2.56 ശതകോടി റിയാലാണ് ഇക്കാലയളവിൽ എണ്ണവിൽപനയിലൂടെ സർക്കാർ ഖജനാവിൽ എത്തിയതെന്ന് ദേശീയ സ്ഥിതി വിവരമന്ത്രാലയത്തിെൻറ കണക്കുകൾ പറയുന്നു. കഴിഞ്ഞവർഷം സമാന കാലയളവിൽ ഇത് 1.79 ശതകോടി റിയാൽ ആയിരുന്നു.
ഒമാനി ക്രൂഡിെൻറ ശരാശരി വിലയിൽ ഉണ്ടായത് 35.4 ശതമാനത്തിെൻറ വർധനയാണ്.
കഴിഞ്ഞവർഷം സമാന കാലയളവിൽ ബാരലിന് 37.6 ഡോളർ ആയിരുന്നത് 51 ഡോളർ ആയാണ് വർധിച്ചത്. 45 ഡോളർ പ്രതീക്ഷിത വിലയിലാണ് സർക്കാർ ഇൗ വർഷത്തെ ബജറ്റ് തയാറാക്കിയത്. ക്രൂഡോയിൽ ഉൽപാദനമാകെട്ട ഇക്കാലയളവിൽ 3.9 ശതമാനം കുറഞ്ഞ് 235.33 ദശലക്ഷം ബാരലായി. പ്രതിദിന ഉൽപാദനവും 9,68,500 ബാരലായി. ഒപെക്-ഒപെക് ഇതര രാഷ്ട്രങ്ങളുമായി ഇൗ വർഷത്തിെൻറ ആദ്യം മുതലുള്ള ഉൽപാദന നിയന്ത്രണ കരാറിെൻറ ഭാഗമായാണ് ഒമാനും ഉൽപാദനം കുറച്ചത്. പ്രകൃതി വാതകത്തിൽ നിന്നുള്ള വരുമാനത്തിലും വർധനയുണ്ട്. ഇത് 6.9 ശതമാനം വർധിച്ച് 832.6 ദശലക്ഷം റിയാലിലെത്തി. കോർപേററ്റ് വരുമാന നികുതി, കസ്റ്റംസ് ഡ്യൂട്ടി എന്നിവയിൽനിന്നുള്ള വരുമാനമാകെട്ട യഥാക്രമം 307.4 ദശലക്ഷം, 117.4 ദശലക്ഷം റിയാലായി കുറഞ്ഞതായും കണക്കുകൾ പറയുന്നു.
സർക്കറേിെൻറ മൊത്തം വരുമാനം ഇക്കാലയളവിൽ 25.7 ശതമാനം കൂടി 4.70 ശതകോടി റിയാലിൽ എത്തി. മൊത്തം ബജറ്റ് ചെലവാകെട്ട കഴിഞ്ഞ വർഷത്തെ 6.66ൽ നിന്ന് 6.49 ശതകോടി റിയാലായി കുറയുകയും ചെയ്തു. ബജറ്റ് കമ്മിയാകെട്ട 4.02 ശതകോടി റിയാലിൽ നിന്ന് 2.58 ശതകോടി റിയാലായി കുറയുകയും ചെയ്തു. തൽസ്ഥിതി തുടരുന്ന ബജറ്റ് കമ്മി നാലു ശതകോടി റിയാലിനുള്ളിൽ ഒതുക്കാൻ സാധിക്കുമെന്ന പ്രതീക്ഷിയിലാണ് സാമ്പത്തിക വിദഗ്ധർ. ജനുവരിയിൽ ബജറ്റ് പ്രഖ്യാപിക്കുേമ്പാൾ 8.7 ശതകോടി റിയാൽ വരുമാനവും 11.7 ശതകോടി റിയാൽ ചെലവും മൂന്നു ശതകോടിയുടെ കമ്മിയുമാണ് പ്രതീക്ഷിച്ചിരുന്നത്. കമ്മി നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിെൻറ ഭാഗമായി വർഷത്തിെൻറ ആദ്യം മുതൽക്കേ ചെലവുചുരുക്കൽ നടപടികളും എണ്ണയിതര വരുമാനം വർധിപ്പിക്കാനുള്ള മാർഗങ്ങളും സർക്കാർ കൈക്കൊണ്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.