നിസ്വ കോട്ടയെ ലോകോത്തര ടൂറിസം കേന്ദ്രമാക്കും
text_fieldsമസ്കത്ത്: ചരിത്രപ്രസിദ്ധമായ നിസ്വ കോട്ടയെ ലോകോത്തര വിനോദസഞ്ചാര കേന്ദ്രമാക്കി വളർത്തിയെടുക്കാൻ പദ്ധതി. ഇതുസംബന്ധിച്ച് കരാർ വിനോദസഞ്ചാര മന്ത്രാലയവും ഒമാൻ ടൂറിസം ഡെവലപ്മെൻറ് കമ്പനിയും (ഒംറാൻ) ഒപ്പുവെച്ചു. പൈതൃക സാംസ്കാരിക മന്ത്രിയുടെ ഉപദേഷ്ടാവ് ഹസൻ അൽ ലവാത്തിയും മന്ത്രാലയത്തിലെ ഒംറാൻ ബോർഡ് അംഗം മുഹമ്മദ് അൽ മഹ്റൂഖിയും ഒപ്പുവെച്ചു.
നൂറ്റാണ്ട് പഴക്കമുള്ള നിസ്വ കോട്ടയുടെ മേൽനോട്ട ചുമതല ധാരണപ്രകാരം ഒംറാന് ആയിരിക്കും. ഒംറാന് കൈമാറുന്ന ആദ്യ ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ് നിസ്വ കോട്ട.
സാംസ്കാരിക ടൂറിസത്തിെൻറ പ്രോത്സാഹനം ലക്ഷ്യമിട്ടാണ് ഇൗ കൈമാറ്റം. നവീകരണ, അറ്റകുറ്റപ്പണികൾക്ക് ഒപ്പം നിസ്വയെ ആഗോളതലത്തിൽ പരിചയപ്പെടുത്തുന്നതിനുള്ള പ്രചാരണ പ്രവർത്തനങ്ങളും ഒംറാെൻറ നേതൃത്വത്തിൽ നടക്കും. ഒമാെൻറ വിവിധയിടങ്ങളിലുള്ള പൈതൃക സാംസ്കാരിക കേന്ദ്രങ്ങളുടെ മേൽനോട്ട ചുമതല സ്വകാര്യ മേഖലക്ക് കൈമാറുന്നതിെൻറ ഭാഗമാണ് ഇൗ കൈമാറ്റം.
ഒമാെൻറ ടൂറിസം മേഖലയുടെ സാധ്യതകൾ വർധിപ്പിക്കുന്നതും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതുമാകും ഇൗ തീരുമാനമെന്ന് പൈതൃക സാംസ്കാരിക മന്ത്രിയുടെ ഉപദേഷ്ടാവ് ഹസൻ അൽ ലവാത്തി പറഞ്ഞു. സന്ദർശകർക്ക് ഒമാനി സംസ്കാരവും പാരമ്പര്യവും ഉയർന്ന നിലവാരത്തിൽ ആസ്വദിക്കാൻ ഇതുവഴി അവസരമൊരുങ്ങും. ഇത് രാജ്യത്തേക്ക് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.