വ്യക്തിവിവരങ്ങളുടെ സംരക്ഷണം ഉറപ്പാക്കാൻ നിയമം നിലവിൽ വന്നേക്കും
text_fieldsമസ്കത്ത്: വ്യക്തി വിവരങ്ങൾക്ക് നിയമപരിരക്ഷ ഉറപ്പാക്കുംവിധം നിയമം വൈകാതെ നിലവിൽ വന്നേക്കും. നിയമത്തിെൻറ കരടുരൂപം നിയമ മന്ത്രാലയത്തിന് കൈമാറിയതായി ഇൻഫർമേഷൻ ടെക്നോളജി അതോറിറ്റി അറിയിച്ചു. രാജ്യത്ത് താമസിക്കുന്ന സ്വദേശികളെയും വിദേശികളുടെയും സ്വകാര്യ വിവരങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുകയാണ് നിയമത്തിെൻറ ലക്ഷ്യം. വ്യക്തിവിവരങ്ങൾ പരിശോധിക്കാൻ അർഹതയുള്ളത് ആർക്കൊക്കെ, നിയമം ലംഘിക്കുന്നവർക്കുള്ള ശിക്ഷാ വ്യവസ്ഥകൾ എന്നീ ഭാഗങ്ങളും ഉൾക്കൊള്ളുന്നതാണ് കരട് നിയമം. തിരിച്ചറിയൽ കാർഡ് നമ്പറുകൾ, വിലാസങ്ങൾ, ലൊേക്കഷൻ വിവരങ്ങൾ തുടങ്ങിയവ പുതിയ നിയമത്തിൻ കീഴിൽ ഫലപ്രദമായി സംരക്ഷിക്കപ്പെടുമെന്ന് വിദഗ്ധർ പറയുന്നു. നിലവിൽ ഒമാൻ സൈബർ ആക്രമണ ഭീഷണിയിൽ നിന്ന് പൊതുവെ മുക്തമാണെങ്കിലും ആഗോളതലത്തിൽ വിവരചോരണവും തുടർന്ന് ഭീഷണിപ്പെടുത്തലും ബാങ്ക് കൊള്ളയുമടക്കം റിപ്പോർട്ട് ചെയ്തതിെൻറ പശ്ചാത്തലത്തിലാണ് പുതിയ നിയമം പരിഗണിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷമായി നിയമത്തിെൻറ കരടുരൂപം തയാറാക്കി വരുകയാണെന്ന് െഎ.ടി.എ അറിയിച്ചു. നിയമ മന്ത്രാലയത്തിെൻറ അനുമതിക്ക് ശേഷം മന്ത്രിസഭാ കൗൺസിലിന് മുമ്പാകെ സമർപ്പിക്കും. വിവര സാേങ്കതിക വിദ്യ വലിയ മാറ്റത്തിെൻറ പാതയിലൂടെയാണ് അനുദിനം കടന്നുപോകുന്നത്. അതിവേഗ കമ്പ്യൂട്ടിങ്, ഇൻറർനെറ്റ് സംവിധാനങ്ങളിലൂടെ വലിയ അളവിലുള്ള വിവരങ്ങളാണ് കടന്നുപോകുന്നത്. ഇങ്ങനെ വിവരങ്ങൾ ശേഖരിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനുമെല്ലാം നിയമപരമായ ക്രമീകരണം ആവശ്യമാണെന്ന് അതോറിറ്റി വക്താവ് പറഞ്ഞു. സർക്കാർ സേവനങ്ങൾ കൂടുതലായി ഇലക്ട്രോണിക് വത്കരിച്ചതോടെ വ്യക്തി വിവരങ്ങൾ കൂടുതൽ തലങ്ങളിലേക്ക് എത്തുന്നുണ്ട്.
ഇൗ സാഹചര്യത്തിൽ നിയമപരമായ പരിരക്ഷയിലൂടെ ഇവക്ക് സംരക്ഷണം ഉറപ്പാക്കേണ്ടതുണ്ടെന്നും വക്താവ് കൂട്ടിച്ചേർത്തു. സ്വകാര്യ വിവരങ്ങളുടെ സംരക്ഷണത്തിനാണ് കരടിൽ ഉൗന്നൽ നൽകിയിരിക്കുന്നത്. തിരിച്ചറിയൽ നമ്പറുകൾ, െലാക്കേഷൻ വിവരങ്ങൾ, ലഭ്യമാക്കിയ സേവനങ്ങൾ, ഒാൺലൈനായി തിരിച്ചറിയുന്നതിന് സഹായകരമായ വിവരങ്ങൾ, വ്യക്തികളെ തിരിച്ചറിയുന്നതിനായുള്ള ശാരീരിക, മാനസിക, സാംസ്കാരിക, സാമ്പത്തിക വിവരങ്ങളും അടയാളങ്ങളും തുടങ്ങിയവയാണ് വ്യക്തിവിവരങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നത്. കരട് നിയമം തയാറാക്കുന്നതിെൻറ ഭാഗമായി െഎ.ടി.എ ആഭിമുഖ്യത്തിൽ മൂന്നു തവണ പരിപാടികൾ നടത്തിയിരുന്നു. 2015ലെ കോമെക്സിെൻറ ഭാഗമായി നടത്തിയ നിയമവിദഗ്ധരുമായുള്ള ചർച്ചയാണ് ഇതിൽ ആദ്യത്തേത്. 2015ലെ തന്നെ സലാല ഫെസ്റ്റിവലിെൻറ ഭാഗമായാണ് രണ്ടാമത്തെ പരിപാടി സംഘടിപ്പിച്ചത്. അഭിപ്രായ സ്വരൂപണത്തിന് സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ നിയമവിദഗ്ധരുമായും ഇൻഫർമേഷൻ ടെക്നോളജി അതോറിറ്റി ചർച്ച സംഘടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.