ഒമാനിൽ എണ്ണ മേഖലയിൽ സ്വദേശിവത്കരണം വർധിപ്പിക്കും
text_fieldsമസ്കത്ത്: എണ്ണ, പ്രകൃതി വാതക മേഖലയിലെ സ്വദേശിവത്കരണ തോത് ഉയർത്താൻ ലക്ഷ്യമിട്ട് മാനവ വിഭവശേഷി മന്ത്രാലയം. വിദഗ്ധരായ തൊഴിൽ സേനയെ വാർത്തെടുക്കുന്നതിനായി മന്ത്രാലയവും ഒമാൻ സൊസൈറ്റി ഫോർ പെട്രോളിയം സർവിസസുമായി സഹകരിച്ച് നടത്തുന്ന പരിശീലന പരിപാടിക്ക് കഴിഞ്ഞദിവസം തുടക്കമായി. പരിശീലനത്തിെൻറ ഉദ്ഘാടന ചടങ്ങിൽ എണ്ണ, പ്രകൃതിവാതക മന്ത്രാലയം അണ്ടർ സെക്രട്ടറി സാലിം ബിൻ നാസർ അൽ ഒൗഫി രക്ഷാകർതൃത്വം വഹിച്ചു. മാനവ വിഭവശേഷി മന്ത്രാലയത്തിലെ ടെക്നികൽ എജുക്കേഷൻ ആൻഡ് വൊക്കേഷനൽ ട്രെയ്നിങ് വിഭാഗം അണ്ടർ സെക്രട്ടറി ഡോ. മുന ബിൻത് സാലിം അൽ ജർദാനിയയും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
എണ്ണ, പ്രകൃതി വാതക മേഖലയിലെ തൊഴിലുകൾക്ക് വേണ്ട പ്രഫഷനൽ മികവ് ഉയർത്തുക ലക്ഷ്യമിട്ടാണ് പരിശീലന പരിപാടിക്ക് രൂപം നൽകിയിരിക്കുന്നതെന്ന് മാനവ വിഭവ ശേഷി മന്ത്രാലയം അറിയിച്ചു. തൊഴിൽ മാർക്കറ്റിെൻറ ആവശ്യത്തിന് അനുസരിച്ച് വിദഗ്ധരും പരിശീലനം സിദ്ധിച്ചവരുമായ സ്വദേശി തൊഴിൽ സേനയെ വാർത്തെടുക്കുന്നതിന് ഇതിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. സ്വദേശി ബിരുദധാരികൾക്ക് ഇതുവഴി ആരോഗ്യകരമായ തൊഴിൽ അന്തരീക്ഷം ലഭ്യമാക്കാനും കഴിയുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.