Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ത്യൻ...

ഇന്ത്യൻ വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെൻറ്:  അനുമതി ആറ് ഏജൻസികൾക്ക് മാത്രം

text_fields
bookmark_border
ഇന്ത്യൻ വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെൻറ്:  അനുമതി ആറ് ഏജൻസികൾക്ക് മാത്രം
cancel

മസ്കത്ത്: ഇന്ത്യൻ വീട്ടുജോലിക്കാരുടെ വിദേശ റിക്രൂട്ട്മെൻറിന് ആറു ഏജൻസികൾക്ക് മാത്രമാണ് അനുമതിയുള്ളതെന്ന് മസ്കത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. വീട്ടുജോലി ഉൾപ്പെടെ വിേദശത്തേക്കുള്ള മുഴുവൻ റിക്രൂട്ട്മെൻറുകളിലും സുതാര്യത ഉറപ്പാക്കാൻ ഇന്ത്യൻ സർക്കാർ 2015 മുതൽ ഇ-മൈഗ്രേറ്റ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതടക്കം മുഴുവൻ നിബന്ധനകളും തൊഴിൽ ദാതാക്കളും തൊഴിൽ അന്വേഷകരും പാലിക്കണമെന്നും മസ്കത്ത് ഇന്ത്യൻ എംബസി പത്രക്കുറിപ്പിൽ അഭ്യർഥിച്ചു. വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെൻറിന് അനുമതിയുള്ള ആറ് സ്ഥാപനങ്ങളിൽ നാലെണ്ണം മാത്രമാണ് കേരളത്തിൽ നിന്നുള്ളത്. നോർക്ക റൂട്ട്സ് കേരളയും ഒാവർസീസ് ഡെവലപ്മെൻറ് എംപ്ലോയ്മെൻറ് പ്രമോഷൻ കൺസൾട്ടൻറ്സ് (ഒഡേപെക്ക്) കേരളയുമാണ് അവ. ഒാവർസീസ് മാൻപവർ കോർപറേഷൻ ലിമിറ്റഡ് ചെന്നൈ, ഉത്തർപ്രദേശ് ഫൈനാൻഷ്യൽ കോർപറേഷൻ, ഒാവർസീസ് മാൻപവർ കമ്പനി ആന്ധ്രപ്രദേശ് ലിമിറ്റഡ്, തെലങ്കാന ഒാവർസീസ് മാൻപവർ കമ്പനി എന്നിവയാണ് മറ്റ് സ്ഥാപനങ്ങൾ. 

1100 റിയാലിെൻറ ബാങ്ക് ഗാരണ്ടി നൽകണമെന്നതായിരുന്നു ഇ-മൈഗ്രേറ്റ് സംവിധാനത്തിലൂടെയുള്ള വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെൻറിൽനിന്ന് തൊഴിൽദാതാക്കളെ പിന്നാക്കം വലിച്ചിരുന്നത്. ഇത് കണക്കിലെടുത്ത് അനുവദനീയമായ ആറ് ഏജൻസികളിൽനിന്നുള്ള വീട്ടുജോലിക്കാരുടെ റിക്രൂട്ട്മെൻറിന് ഗാരണ്ടി തുക നൽകേണ്ടതില്ലെന്നും എംബസി അറിയിച്ചു. മറ്റ് ഏജൻസികൾ മുഖേന റിക്രൂട്ട്മെൻറുകൾ നടത്തുന്നവർ ബാങ്ക് ഗാരണ്ടിയും ഇന്ത്യൻ എംബസിയിൽനിന്നുള്ള എൻ.ഒ.സിയും ഹാജരാക്കണം.  www.emigrate.gov.in എന്ന വെബ്സൈറ്റ് മുഖേനയാണ് വീട്ടുജോലിക്കാരെ റിക്രൂട്ട്മെൻറ് നടത്താൻ പാടുള്ളൂ.

അല്ലാത്ത രീതിയിലുള്ള എല്ലാത്തരം റിക്രൂട്ട്മെൻറുകളും ഇന്ത്യൻ നിയമങ്ങൾക്ക് എതിരാണെന്നും എംബസി മുന്നറിയിപ്പ് നൽകി. തൊഴിലുടമകളും റിക്രൂട്ട്മെൻറ് ഏജൻസികളും നിയമാനുസൃതം മാത്രമേ ഇന്ത്യക്കാരെ വീട്ടുജോലിക്ക് എടുക്കാൻ പാടുള്ളൂവെന്നും ഇന്ത്യൻ എംബസി അഭ്യർഥിച്ചു. കൂടുതൽ വിവരങ്ങൾക്ക് എംബസി കമ്മ്യൂണിറ്റി വെൽഫെയർ വിഭാഗം അറ്റാഷെ സാലിമത്തിനെ ബന്ധപ്പെടാം. ഇമെയിൽ: cw.muscat@mea.gov.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newshouse maid
News Summary - house maid-oman-gulf news
Next Story