സമാധാനത്തിെൻറ പാതയിൽ ലോകരാഷ്ട്രങ്ങൾ ഒരുമിക്കണം -–യൂസുഫ് ബിൻ അലവി
text_fieldsമസ്കത്ത്: ലോകസമാധാനം എന്ന ലക്ഷ്യത്തിനായി അഭിപ്രായവ്യത്യാസങ്ങളും ഭിന്നതകളും മാറ്റിനിർത്തി രാഷ്ട്രങ്ങൾ ഒരുമിക്കണമെന്ന് ഒമാൻ വിദേശകാര്യമന്ത്രി യൂസുഫ് ബിൻ അലവി. സഹവർത്തിത്വവും പരസ്പരധാരണയും മുൻനിർത്തിയുള്ള നയങ്ങളാണ് ലോകനേതാക്കൾ കൈക്കൊള്ളേണ്ടതെന്നും ന്യൂയോർക്കിൽ യു.എൻ പൊതുസഭയുടെ 72ാമത് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
സമാധാനത്തിലും സഹവർത്തിത്വത്തിലും സഹിഷ്ണുതയിലും സംഭാഷണങ്ങളിലും ഉൗന്നിയ വിദേശനയമാണ് സുൽത്താനേറ്റ് ഒാഫ് ഒമാൻ വർഷങ്ങളായി പിന്തുടർന്നുവരുന്നത്. മറ്റു രാഷ്ട്രങ്ങളുമായും അവിടത്തെ ജനങ്ങളുമായും അടുത്ത ബന്ധം പുലർത്തുന്നതിൽ ഒമാൻ ശ്രദ്ധിക്കുന്നു. നീതിയുടെയും നിയമത്തിെൻറയും അടിസ്ഥാന തത്ത്വങ്ങൾ മുറുകെപ്പിടിക്കുന്ന ഒമാൻ മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഒരിക്കലും ഇടപെടാറില്ല. രാജ്യങ്ങൾ തമ്മിലെ തർക്കങ്ങളും സംഘർഷങ്ങളുമെല്ലാം െഎക്യരാഷ്ട്ര സഭ ചാർട്ടറിലെ വ്യവസ്ഥകൾക്കും തത്ത്വങ്ങൾക്കും അനുസരിച്ച് സമാധാനപരമായാണ് പരിഹരിക്കേണ്ടത്. രാഷ്ട്രങ്ങളുടെ പരമാധികാരത്തെയും നല്ല അയൽപക്ക ബന്ധങ്ങളെയും മാനിക്കുന്നതാകണം ഇൗ പരിഹാര ശ്രമങ്ങൾ. രാഷ്ട്രങ്ങളുടെ സുരക്ഷയും ഭദ്രതയും ക്ഷേമവും ഇതിലൂടെ സംരക്ഷിക്കപ്പെടുമെന്നും യൂസുഫ് ബിൻ അലവി സംസാരത്തിൽ ചൂണ്ടിക്കാണിച്ചു.
സമാധാനശ്രമങ്ങളെ എല്ലാരാജ്യങ്ങളും പിന്തുണക്കണം. സമാധാനത്തിെൻറ സന്ദേശം എല്ലാതലങ്ങളിലും എത്തിക്കുന്നതിനുള്ള ശ്രമങ്ങളിൽ എല്ലാവരും സജീവമായി പെങ്കടുക്കുകയും വേണം. മനുഷ്യരാശിക്ക് ഒരിക്കലും ഒഴിച്ചുകൂടാൻ കഴിയാത്തതാണ് സമാധാനവും സംഭാഷണവും. മനുഷ്യരാശിയുടെ കൂട്ടുത്തരവാദിത്തത്തിൽ പെട്ടതാണ് ഇത്.
െഎക്യരാഷ്ട്ര സഭയുടെ പ്രവർത്തനവും ഇൗ ദിശയിൽ ആകേണ്ടതുണ്ട്. െഎക്യരാഷ്ട്ര സഭയുടെ പ്രവർത്തനങ്ങൾക്ക് അന്താരാഷ്ട്ര സമൂഹം നിർലോഭമായ പിന്തുണ നൽകുകയും വേണം. ഇതുവഴി മനുഷ്യരാശിയെ സംഘർഷങ്ങളുടെയും യുദ്ധത്തിെൻറയും കെടുതികളിൽനിന്ന് മോചിപ്പിക്കുന്നതിന് െഎക്യരാഷ്ട്ര സഭക്ക് ഫലവത്തായ പങ്കുവഹിക്കാൻ കഴിയുമെന്നും യൂസുഫ് ബിൻ അലവി പറഞ്ഞു.
അവികസിത രാഷ്ട്രങ്ങൾക്കും ദരിദ്ര രാജ്യങ്ങൾക്കും പിന്തുണയും സഹായവും നൽകാൻ അന്താരാഷ്ട്ര സമൂഹം മടികാണിക്കുന്നത് രാഷ്ട്രീയവും സാമ്പത്തികവുമായ ഏറ്റുമുട്ടലുകൾക്കും തർക്കങ്ങൾക്കും വഴിയൊരുക്കുന്നുണ്ട്. അഭയാർഥി പ്രവാഹങ്ങളും അതിനെ തുടർന്നുള്ള പ്രശ്നങ്ങളും ലോകത്തിെൻറ പല ഭാഗങ്ങളിലുമുള്ള ഭദ്രതയില്ലായ്മയുമെല്ലാം ഇതിനെ തുടർന്നുണ്ടാകുന്നു.
തങ്ങൾ കൈവരിച്ച നേട്ടങ്ങളിൽ ഒരു പങ്ക് പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾക്കും അതിലെ പൗരന്മാർക്കും പങ്കുവെക്കാൻ അന്താരാഷ്ട്ര സമൂഹം മനസ്സുവെച്ചാൽ രാഷ്ട്രീയവും സാമ്പത്തികവുമായ അതൃപ്തിയും തുടർന്നുള്ള പ്രശ്നങ്ങളും ഇല്ലാതാക്കാൻ സാധിക്കും. സാമ്പത്തിക പ്രശ്നങ്ങളും അസ്ഥിരതയും ദുർബലമായ അന്താരാഷ്ട്ര വ്യാപാരവുമെല്ലാം പല വികസ്വര രാഷ്ട്രങ്ങളിലും മുകളിൽ പറഞ്ഞ അവസ്ഥക്ക് വഴിയൊരുക്കിയിട്ടുണ്ട്.
ലോകസമാധാനത്തിന് ക്രിയാത്മക പിന്തുണ നൽകേണ്ടതിെൻറ ധാർമിക ഉത്തരവാദിത്തം െഎക്യരാഷ്ട്ര സഭയിലെ അംഗരാഷ്ട്രങ്ങൾ ഏറ്റെടുക്കണം. അന്താരാഷ്ട്ര വാണിജ്യത്തിൽ വലിയ പങ്കുവേണമെന്നുമുള്ള ചില കക്ഷികളുടെ വാദങ്ങളും തങ്ങളുടെ താൽപര്യ സംരക്ഷണാർഥം ചിലർ പ്രത്യേക നയങ്ങൾ നടപ്പാക്കുന്നതുമെല്ലാം ലോകത്ത് ഇന്ന് നിലനിൽക്കുന്ന സംഘർഷാവസ്ഥ വർധിപ്പിക്കുകയേ ഉള്ളൂ. ഇതിെൻറ സ്ഥാനത്ത് നീതിയിലും പൊതുതാൽപര്യങ്ങളിലും അധിഷ്ഠിതമായതും വികസ്വര രാഷ്ട്രങ്ങൾക്ക് സുസ്ഥിര വളർച്ചയുടെ പാതയിൽ പിന്തുണ നൽകുന്നതുമായ നയങ്ങളെ കുറിച്ച് ലോകരാഷ്ട്രങ്ങൾ ഗൗരവതരമായി ആലോചിക്കേണ്ടതുണ്ട്. അംഗരാഷ്ട്രങ്ങൾ ഏകപക്ഷീയമായ തീരുമാനങ്ങളും നയങ്ങളും നടപ്പാക്കുന്നത് ഒഴിവാക്കി യു.എൻ ചാർട്ടറിെൻറ അടിസ്ഥാനതത്ത്വങ്ങൾ ആസ്പദമാക്കി പ്രവർത്തിച്ചാൽ ഇത് സാധ്യമാകും.
സമാധാനത്തിനായുള്ള ശ്രമങ്ങൾക്ക് െഎക്യരാഷ്ട്ര സഭ നേതൃത്വം നൽകണം. എല്ലാ തലങ്ങളിലുമുള്ള വികസന വിഷയങ്ങളിലും െഎക്യരാഷ്ട്ര സഭാ ഏജൻസികൾ സജീവ ഇടപെടലുകൾ നടത്തണമെന്നും ഒമാൻ വിദേശകാര്യമന്ത്രി പറഞ്ഞു. കാലാവസ്ഥാ മാറ്റമടക്കം അന്തർദേശീയ പ്രശ്നങ്ങളെയും രാഷ്ട്രങ്ങളുടെ സുരക്ഷയെയും ഭദ്രതയെയും ബാധിക്കുന്ന പ്രാദേശിക പ്രശ്നങ്ങളെയും ഗൗരവതരമായി സമീപിക്കുന്ന രീതിയിൽ അന്താരാഷ്ട്ര നയങ്ങളിൽ പുനരവലോകനം ആവശ്യമാണ്. െഎക്യരാഷ്ട്ര സഭയുടെ ഇൗ രീതിയിലുള്ള എല്ലാ കാൽവെപ്പുകൾക്കുമൊപ്പം ഒമാൻ ഉണ്ടാകുമെന്നും യൂസുഫ് ബിൻ അലവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.