വ്യാജയോഗ്യത സർട്ടിഫിക്കറ്റ്: മുന്നറിയിപ്പുമായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയം
text_fieldsമസ്കത്ത്: ഇൻസ്റ്റൻറ് സർവകലാശാല ബിരുദങ്ങളും സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ഏജൻസികളുടെ പ്രവർത്തനം വ്യാപകമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. ഇത്തരക്കാരുടെ വലയിൽ കുടുങ്ങരുതെന്ന് മന്ത്രാലയം സ്വദേശികൾക്കും വിദേശികൾക്കും മുന്നറിയിപ്പ് നൽകി. വ്യാജ വിദ്യാഭ്യാസ യോഗ്യത സർട്ടിഫിക്കറ്റുകൾ ഹാജരാക്കി തൊഴിൽ നേടിയ സംഭവങ്ങൾ അധികമായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
സൂക്ഷ്മപരിശോധനയിൽ വ്യാജസർട്ടിഫിക്കറ്റുകൾ കൂടുതലായി കണ്ടെത്തിയതായി മന്ത്രാലയം വക്താവ് പറഞ്ഞു. ഇവ നൽകിയ സ്ഥാപനങ്ങളിൽ പലതും നിലവിലില്ലാത്ത സർവകലാശാലകളും സ്ഥാപനങ്ങളുമൊക്കെ നൽകിയവയാണ്. ഇത്തരം സംഭവങ്ങൾ നടപടിക്കായി മാനവ വിഭവ ശേഷി മന്ത്രാലയത്തിനും സിവിൽ സർവിസ് മന്ത്രാലയത്തിനും കൈമാറിയിട്ടുണ്ട്.
പുറത്തുനിന്ന് നേടിയ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ സാധുത ഉറപ്പാക്കുന്നതിന് ക്വാളിഫിക്കേഷൻ ഇക്വലൻസി ആൻഡ് റെക്കഗ്നീഷ്യൻ ഡിപ്പാർട്ട്മെൻറിന് സമർപ്പിക്കണമെന്ന് സർക്കാർ കഴിഞ്ഞ വർഷം ഉത്തരവിട്ടിരുന്നു. നേരത്തേ നിലവിലുണ്ടായിരുന്ന നിയമം വ്യാജന്മാരുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് കർക്കശമാക്കിയത്. ഒമാന് പുറത്തുപഠിച്ച സ്വദേശികൾക്കും വിദേശികൾക്കും ഇൗ നിയമം ബാധകമാണ്. സർട്ടിഫിക്കറ്റിെൻറ തുല്യതക്കായി വെബ്സൈറ്റിലെ പ്രത്യേക ഫോറം ഒാൺലൈനായി പൂരിപ്പിക്കണം.
മുമ്പത്തെ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സമർപ്പിക്കുകയും വേണം. മന്ത്രാലയത്തിെൻറ അറ്റസ്റ്റേഷനും സർട്ടിഫിക്കറ്റുകൾക്ക് വേണ്ടതുണ്ട്.
നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ തൊഴിൽ ദാതാവും തൊഴിൽ തേടുന്നവരുമായി കരാറിൽ ഏർപ്പെടരുതെന്നും വക്താവ് നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.