Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസമ്പദ്ഘടനയിലെ...

സമ്പദ്ഘടനയിലെ മാന്ദ്യം തുടരുമെന്ന്  സെൻട്രൽ ബാങ്ക് റിേപ്പാർട്ട്

text_fields
bookmark_border
സമ്പദ്ഘടനയിലെ മാന്ദ്യം തുടരുമെന്ന്  സെൻട്രൽ ബാങ്ക് റിേപ്പാർട്ട്
cancel

മസ്കത്ത്: സമ്പദ്ഘടനയിൽ അനുഭവപ്പെടുന്ന മാന്ദ്യം ഇൗ വർഷവും തുടരുമെന്ന് ഒമാൻ സെൻട്രൽ ബാങ്ക്. മാന്ദ്യം ഉയർത്തുന്ന വെല്ലുവിളികൾ ഹ്രസ്വകാലത്തേക്ക് നേരിടാൻ രാജ്യം പര്യാപ്തമാണെന്നും സെൻട്രൽ ബാങ്ക് ഞായറാഴ്ച പുറത്തിറക്കിയ കഴിഞ്ഞവർഷത്തെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. രാജ്യം അഭിമുഖീകരിക്കുന്ന സ്ഥൂല സാമ്പത്തിക സാഹചര്യങ്ങളെ (മാക്രോ ഇക്കണോമിക് ചലഞ്ചസ്) ഇടക്കാലത്തേക്ക് വിജയകരമായി അഭിമുഖീകരിക്കുന്നതിനും മറികടക്കുന്നതിനുമുള്ള നിരവധി നടപടികളും തീരുമാനങ്ങളും സർക്കാർ കൈക്കൊള്ളുന്നുണ്ടെന്നും റിപ്പോർട്ട് വിലയിരുത്തുന്നു. എണ്ണവിലയിൽ ചെറിയ വർധനക്ക് സാധ്യത ഉണ്ടെങ്കിൽ ഒമാൻ എണ്ണവില പ്രതീക്ഷിത നിലവാരത്തിൽനിന്ന് താഴെ തന്നെ തുടരാനാണ് സാധ്യത. ഇതുവഴി ധനക്കമ്മി കുറക്കുന്ന നടപടികളുടെയും എണ്ണയിതര മേഖലയുടെയും വളർച്ചാവേഗം കുറയുന്നത് സമ്പദ്ഘടനയിൽ പ്രതിഫലിക്കും. കുറഞ്ഞ എണ്ണവില സ്ഥൂല സാമ്പത്തിക സാഹചര്യങ്ങളെ സ്വാധീനിക്കുന്നത് തുടരും. എണ്ണയിൽനിന്നുള്ള ആശ്രിതത്വം കുറക്കുന്നതിനായുള്ള സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതികളുടെ പ്രോത്സാഹനത്തിനും നീക്കിയിരിപ്പ് ധനം വർധിപ്പിക്കുന്നതിനുമടക്കം നടപടികൾ സർക്കാർ കൈക്കൊണ്ടുവരുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

രാജ്യത്തിെൻറ സമ്പദ്ഘടനയുടെ ആരോഗ്യത്തിെൻറ അടിസ്ഥാനമായ കറൻറ് അക്കൗണ്ട് ബാലൻസിലും നീക്കിയിരിപ്പ് ധനത്തിലും കഴിഞ്ഞവർഷം വലിയ കമ്മിയാണ് രേഖപ്പെടുത്തിയത്. ഇത് തുടർച്ചയായ രണ്ടാം വർഷമാണ് ഇൗ രണ്ടു വിഭാഗങ്ങളിലും കമ്മി രേഖപ്പെടുത്തുന്നത്. ഹൈഡ്രോകാർബൺ മേഖലയിൽനിന്നുള്ള വരുമാനത്തിൽ വലിയ ഇടിവുണ്ടായപ്പോൾ ഇതര മേഖലയിൽ ചെറിയ വർധന മാത്രമാണ് ദൃശ്യമായത്. വിപണിവില അടിസ്ഥാനമാക്കിയുള്ള നോമിനൽ ജി.ഡി.പി കഴിഞ്ഞ വർഷം 5.1ലാണ് എത്തിനിൽക്കുന്നത്. പണപ്പെരുപ്പത്തിൽ 1.1 ശതമാനത്തിെൻറയും വർധനവുണ്ടായി. മൂല്യവർധിത നികുതിയും എക്സസൈസ് നികുതിയും നടപ്പിൽ വരുത്തുന്നതും തൊഴിൽ നിയമ പരിഷ്കരണം, നേരിട്ടുള്ള വിദേശ നിക്ഷേപം സംബന്ധിച്ച നിയമത്തിനുള്ള അനുമതി തുടങ്ങിയവയാകും ഇടക്കാല അടിസ്ഥാനത്തിൽ സമ്പദ്ഘടനയുടെ പുരോഗതി നിർണയിക്കുകയെന്നും റിപ്പോർട്ട് പറയുന്നു. ഒമ്പതാം പഞ്ചവത്സര പദ്ധതിയും തൻഫീദും അനുസരിച്ചുള്ള സാമ്പത്തിക വൈവിധ്യവത്കരണ പദ്ധതികൾക്കും സമ്പദ്ഘടനയുടെ വളർച്ചയിൽ സുപ്രധാന പങ്കുവഹിക്കാനുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newseconomic stagnancy
News Summary - economic stagnancy-oman-gulf news
Next Story