Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവാഗ്ദാനം ചെയ്ത...

വാഗ്ദാനം ചെയ്ത ശമ്പളം നിഷേധിച്ചു; നീതി തേടി ഇന്ത്യൻ സ്കൂൾ അധ്യാപകൻ

text_fields
bookmark_border
Vijay Kumar
cancel
camera_alt???????? ???????
മസ്കത്ത്: വാഗ്ദാനം ചെയ്ത ശമ്പളം നിഷേധിച്ചതിനെ തുടർന്ന് നിയമത്തിെൻറ വഴി തേടി ഇന്ത്യൻ സ്കൂൾ അധ്യാപകൻ. ഖസബ് ഇന്ത്യൻ സ്കൂളിലെ കണക്ക് അധ്യാപകനായ ആന്ധ്ര സ്വദേശി വിജയ് കുമാർ ആണ് ഒമാൻ ലേബർ കോടതിയിലും മസ്‌കത്ത് ഇന്ത്യന്‍ എംബസിയിലും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലും പരാതി നൽകിയത്. എസ്.എം.സിയും ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡും തെൻറ പരാതികൾ കണക്കിലെടുക്കാതിരുന്നതിനെ തുടർന്നാണ് കോടതിയെ സമീപിക്കേണ്ടിവന്നതെന്ന് വിജയകുമാർ പറയുന്നു. എസ്.എം.സി പ്രസിഡൻറ് മുജീബ് റഹ്മാൻ, ഇന്ത്യൻ സ്കൂൾ ഖസബ്, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ്, ഖസബ് ഇന്ത്യൻ സ്കൂളിലെ ഇപ്പോഴത്തെയും മുമ്പത്തെയും എസ്.എം.സി എന്നിവരെ എതിർകക്ഷികളാക്കിയാണ് പരാതി. 
അൽഖൂദിലെ ഒമാനി സ്കൂളിൽ അധ്യാപകനായിരുന്ന വിജയ് കഴിഞ്ഞ ഏപ്രിലിലാണ് കസബ് സ്കൂളിൽ ജോലിക്കായി എത്തുന്നത്. ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് നടത്തിയ അഭിമുഖത്തിൽ വിജയിച്ച തനിക്ക് ആവശ്യപ്പെട്ട വേതനം നൽകാമെന്ന് എസ്.എം.സി പ്രസിഡൻറ് ഉറപ്പുനൽകിയിരുന്നു. ഇതേ തുടർന്നാണ് ജോലിക്ക് ചേർന്നത്. എന്നാൽ, ഏപ്രിൽ മുതൽ ജൂലൈ വരെയാണ് ഇൗ ശമ്പളം നൽകിയത്. ആഗസ്റ്റിൽ ശമ്പളം കുറഞ്ഞതിനെ  ചോദ്യം ചെയ്തപ്പോൾ ഇത്തരത്തില്‍ ഒരു ഓഫര്‍ നല്‍കിയിട്ടില്ലെന്നായിരുന്നു വാദമെന്നും വിജയ് പറയുന്നു. 
അധ്യാപകെൻറ വിസ വൈകുമെന്നു പറഞ്ഞ് എസ്.എം.സി പ്രസിഡൻറ് കമ്പനി സെയിൽസ് വിസയിലാണ് ജോലി ചെയ്യിപ്പിച്ചത്. പിന്നീട് വിസ മാറ്റാമെന്നാണ് പറഞ്ഞതെങ്കിലും അതുണ്ടായില്ല.  തൊഴിൽ നിയമം ലംഘിച്ച് ഇങ്ങനെ നിരവധി അധ്യാപകർ ഇവിടെ ജോലിയെടുക്കുന്നുണ്ടെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ശമ്പള വിതരണത്തിലെ അപാകതകളും സ്‌കൂളില്‍ വിദ്യാര്‍ഥികളും അധ്യാപകരും അനുഭവിക്കുന്ന പ്രയാസങ്ങള്‍ ഉണര്‍ത്തിയും ബി.ഒ.ഡിക്ക് കത്തുകൾ നൽകിയെങ്കിലും മറുപടിയുണ്ടായില്ല. 
ഇതേ തുടർന്നാണ് കോടതിയെയും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തെയും സമീപിക്കേണ്ട സാഹചര്യമുണ്ടായത്.  ഇൗമാസം 23നാണ് കേസിലെ അടുത്ത ഹിയറിങ്. 
അതേസമയം ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും വ്യാജരേഖ ചമച്ചാണ് വിജയ് കുമാർ കേസ് നൽകിയിരിക്കുന്നതെന്നും എസ്.എം.സി പ്രസിഡൻറ് മുജീബ് റഹ്മാൻ പറഞ്ഞു. സ്കൂൾ ഡയറക്ടർ ബോർഡ് നിർദേശിച്ച വേതനം നൽകിയതിന് രേഖകളുണ്ട്. കൂടുതൽ വേതനത്തിന് അർഹതയുണ്ടെന്ന് കാണിക്കാൻ വ്യാജ ഒാഫർ ലെറ്ററുണ്ടാക്കുകയാണ് ചെയ്തിരിക്കുന്നത്. ഇതാണ് കോടതിയിൽ തെളിവായി സമർപ്പിച്ചിരിക്കുന്നത്. തനിക്കെതിരായ നീക്കത്തിന് ചിലർ വിജയിനെ കരുവാക്കുകയാണെന്നും മുജീബ് റഹ്മാൻ ആരോപിച്ചു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsDenied Salary for India school Teacherneed Justice
News Summary - Denied Salary for India school Teacher
Next Story